പോസ്റ്റുകള്‍

പട്ടങ്ങള്‍ പറക്കാത്ത വസീര്‍ അക്ബര്‍ഖാനിലെ നീലാകാശം

ഇമേജ്
ഞ ങ്ങളുടെ നഗരത്തില്‍, തലശ്ശേരിയില്‍ ആളുകള്‍ പട്ടം പറത്തിയിരുന്നില്ല. തലശ്ശേരിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോ സാംസ്‌ക്കാരിക രീതികളോ പട്ടം പറത്തുന്നതിനോ അത്തരമൊരു മത്സരം സംഘടിപ്പിക്കുന്നതിനോ അനുയോജ്യമായിരുന്നില്ല. അതുകൊണ്ടായിരിക്കാം പട്ടവും പട്ടം പറത്തുന്നവരും ഞങ്ങളുടെ നഗരത്തിന് അജ്ഞാതമായത്.  എന്നാല്‍ തലശ്ശേരിയില്‍ നിന്നും ഏറെയൊന്നും ദൂരമില്ലാത്ത കണ്ണൂരില്‍ പട്ടം പറത്തല്‍ ഉത്സവമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്, ഞാനത് ഒരിക്കലും കണ്ടിട്ടില്ലെങ്കിലും. പുറമേ നിന്നു നോക്കുമ്പോള്‍ ഒരേ രീതികളും ഒരേ ശൈലികളുമുള്ള അടുത്തടുത്ത പ്രദേശങ്ങളുടെ വലിയ വ്യത്യസ്തതകളാണ് ഈ രണ്ട് നഗരങ്ങളും കാത്തുവെച്ചിരുന്നത്. തലശ്ശേരി എക്കാലവും ക്രിക്കറ്റിനോടൊപ്പം സഞ്ചരിക്കാന്‍ താത്പര്യപ്പെട്ടപ്പോള്‍ കണ്ണൂര്‍ ഫുട്ബാളിനെയാണ് നെഞ്ചേറ്റിയത്. പരസ്പരം ബന്ധിതവും പൂരകവുമെങ്കിലും തലശ്ശേരിയുടെ ഭക്ഷണ സംസ്‌ക്കാരത്തോടൊപ്പമെത്താന്‍ കണ്ണൂര്‍ ശ്രമിക്കാറേയില്ല. പുറമേ നിന്നു കേള്‍ക്കുന്നവര്‍ക്ക് ഒരേ സംസാര ശൈലിയെന്ന് തോന്നുമ്പോഴും ഇരുനഗരങ്ങള്‍ക്കുമകത്തേക്ക് കയറിയാലറിയാം പ്രയോഗിക്കുന്ന ശൈലിക്കും ഉപയോഗിക്കുന്ന ഭാഷയ്ക്കും അജഗജാന്തരമുണ്ടെന്ന...

കബനീ തടത്തില്‍ നിന്ന് പേരു ചോദിക്കാത്ത നദിയിലൂടെ ഷീലാ ടോമി

ഇമേജ്
ഖത്തറിലെ മലയാളികള്‍ക്കിടയില്‍ പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത എഴുത്തുകാരി; ഇപ്പോള്‍ മലയാളി വായനക്കാര്‍ക്കും. വല്ലി എന്ന ആദ്യനോവലും അതിന്റെ സ്മരണകളും ആഘോഷങ്ങളും ചേര്‍ത്തുപിടിക്കലുകളും അവസാനിക്കുന്നതിന് മുമ്പ് ആ നദിയോട് പേരു ചോദിക്കരുതെന്ന രണ്ടാമത്തെ നോവലും പുറത്തിറക്കി വായനക്കാരെ ആശ്ചര്യപ്പെടുത്തിയ എഴുത്തുകാരി- ഷീലാ ടോമി. ഇതിനെല്ലാം മുമ്പ് മെല്‍ക്വിയാഡിസിന്റെ പ്രളയ പുസ്തകവുമായാണ് അവര്‍ ആദ്യമെത്തിയത്.  മനോഹരമായ പേരുകളുമായാണ് ഷീലാ ടോമി തന്റെ രചനകളുമായി വായനക്കാര്‍ക്കു മുമ്പിലെത്തുന്നത്.  ഷീലാ ടോമി സംസാരിക്കുന്നു:  ? നാടും കാടും വീടും നഷ്ടമാകുന്ന ഗോത്രവര്‍ഗ്ഗക്കാരെ പറഞ്ഞ അതേ തൂലിക നാടു നഷ്ടപ്പെട്ട ഫലസ്തീനികളെ കുറിച്ചും പറയുന്നു. ലോകത്തെല്ലായിടത്തും നഷ്ടപ്പെടലുകള്‍ക്ക് ഒരേ സ്വഭാവം. എഴുത്തുകാരിയെന്ന നിലയില്‍ ഇതായിരുന്നുവോ ലോകത്തിന്റെ വൈവിധ്യങ്ങളിലേക്കുള്ള രചനാ യാത്രയുടെ പ്രചോദനം = ആദ്യത്തെ നോവല്‍ വല്ലി എഴുതിത്തുടങ്ങിയത് എന്നെ ഞാനാക്കിയ നാടിന്റേയും മനുഷ്യരുടേയും കഥ എഴുതണമെന്ന ആഗ്രഹത്തോടെ തന്നെ എഴുതിത്തുടങ്ങിയതാണ്. അത് വയനാടിന്റെ പശ്ചാതലത്തില്‍ എഴുതിയപ്പോള്‍, കുടിയേറ്റ ജനവിഭ...

ആ നദിയോട് പേരു ചോദിക്കരുത് (വായനാനുഭവം)

ഇമേജ്
  വായിച്ചു കിടന്ന സായാഹ്നത്തില്‍ അറിയാതെ ഉറങ്ങിയപ്പോള്‍ ഉള്ളില്‍ വന്നു നിറഞ്ഞത് സഹലിനെ കാത്ത് മസ്ജിദുല്‍ അഖ്‌സയ്ക്കു മുമ്പില്‍ നില്‍ക്കുന്ന അഷേറാണ്. സഫമര്‍വാ കോഫി ഷോപ്പിലെ സുലൈമാന്റെ അടുത്തേക്ക് സഹലിനോടൊപ്പം പണ്ടൊരിക്കല്‍ കയറിച്ചെന്ന അതേ അഷേര്‍.  ജയിക്കുമെന്ന് ഉറപ്പില്ലാത്ത യുദ്ധത്തിന് ഇറങ്ങരുത് കുട്ടീയെന്ന ഉപദേശം നല്‍കുന്ന അബായകള്‍ വില്‍ക്കുന്ന വൃദ്ധനെ കേള്‍ക്കാനാവുന്നുണ്ട്. ആയുധ പരീക്ഷണത്തിന് വേണ്ടി അങ്ങ് സൃഷ്ടിച്ച തുരുത്താണോ ഗാസയെന്ന് എഴുത്തുകാരി തമ്പുരാനോട് കലഹിക്കുന്നതും കേള്‍ക്കുന്നുണ്ട്. മുനാ ഹസന്റെ മനസ്സില്‍ നിന്നും ഉറവപൊട്ടിയ നദിയെ തന്നിലേക്കാവാഹിച്ചെടുത്ത ഷീലാ ടോമിയുടെ 'ആ നദിയോട് പേര് ചോദിക്കരുത്' കലങ്ങിയൊഴുകി മലകളെ കശക്കിയെറിഞ്ഞ് ഉരുള്‍പൊട്ടിച്ച് നഗരങ്ങളേയും ഗ്രാമങ്ങളേയും തകര്‍ത്തൊരു നിമിഷത്തിലാണ് ശ്വാസം കിട്ടാതെ ഞെട്ടിയുണര്‍ന്നത്.  സോഫയില്‍ കിടന്നുറങ്ങിയവന് സ്ഥലകാല ബോധം തിരികെ കിട്ടാന്‍ പിന്നേയും നിമിഷങ്ങളെടുത്തു. ഒരിക്കല്‍ വായിച്ച പുസ്തകത്തിലെ ഒന്നാമധ്യായത്തില്‍ പൊട്ടിയ ഉറവയില്‍ നിന്ന് രക്തമൊലിക്കുന്നുണ്ട്. 'ജന്മദേശമുണ്ട് നിങ്ങള്‍ക്കൊക്കെ, ഞങ്ങള്‍ക്ക് മണ്ണില്...

കൊച്ചിയില്‍ പാതി പാലിയം

ഇമേജ്
കൊച്ചിയില്‍ പാതി പാലിയമെന്നൊരു ചൊല്ലുണ്ട്. തൃപ്പൂണിത്തുറ കേന്ദ്രമായി കൊച്ചി രാജ്യം ഭരിച്ചവരുടെ പ്രധാനമന്ത്രിമാരായ പാലിയത്തച്ചന്‍മാര്‍ പറവൂരിനടുത്തുള്ള പാലിയം കോവിലകം കേന്ദ്രമായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഉഗ്രപ്രതാപികളായിരുന്നു പാലിയത്തച്ചന്മാര്‍. തങ്ങളുടെ കോവിലകത്തിനും നാലുകെട്ടിനും ചുറ്റുമുള്ള പ്രദേശങ്ങളില്‍ കളരിയും കലയും ഉള്‍പ്പെടെ വളര്‍ത്താനും അവര്‍ ശ്രമം നടത്തിയിരുന്നു. ശില്‍പികളും നെയ്ത്തുകാരുമൊക്കെയായി സമ്പന്നമായൊരു നാട്ടുഭരണമെന്നു വേണമെങ്കില്‍ വിളിക്കാം.  സ്വാതന്ത്ര്യാനന്തരം കേരളത്തില്‍ നടന്ന ആദ്യത്തെ സംഘടിത സത്യാഗ്രഹവും ഇതേ പാലിയത്തായിരുന്നു. പാലിയത്തച്ചന്റെ കോവിലകത്തോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന പാലിയം ക്ഷേത്ര പരിസരത്തെ വഴിയിലൂടെ അവര്‍ണര്‍ക്കും അഹിന്ദുക്കള്‍ക്കും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന പ്രസ്തുത സത്യാഗ്രഹം 1947ന്റെ അവസാനം മുതല്‍ 1948 മാര്‍ച്ച് വരെ 97 ദിവസമാണ് നീണ്ടു നിന്നത്.   മൂന്നാഴ്ച മുമ്പ്, ചേന്ദമംഗലത്തെ നെയ്ത്ത് ഗ്രാമം തേടിപ്പോയപ്പോഴാണ് യാദൃശ്ചികമായി പാലിയം കോവിലകത്തെത്തിയത്. കോവിലകത്തിന് സമീപത്തായി നാലുകെട്ടും 108 മുറി ഭവനവുമെല്ലാമു...

കല്‍പകശ്ശേരി ഇല്ലത്തെ കുറിയേടത്ത് താത്രിയും മലയാള സിനിമയിലെ അപ്ഫന്‍ നമ്പൂതിരിമാരും

ഇമേജ്
കേ രളത്തിലെ നമ്പൂതിരിമാരുടെ ചരിത്രത്തില്‍ നവോഥാനത്തിനും വലിയ മാറ്റത്തിനും വഴി തുറന്ന സംഭവങ്ങളിലൊന്നായ കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരത്തിന് ഒന്നേകാല്‍ നൂറ്റാണ്ട് തികയുന്നു. കലയും കഥകളിയുമായി നടന്നിരുന്ന നമ്പൂതിരിമാരെ 'ശ്ശി' നാണംകെടുത്തിയ കുറിയേടത്ത് താത്രി സ്മാര്‍ത്തവിചാരമുണ്ടാക്കിയ കോളിളക്കം ഓര്‍മിപ്പിക്കുന്നു ഒന്നേകാല്‍ നൂറ്റാണ്ടിനിപ്പുറം മലയാള സിനിമയുമായി നടക്കുന്ന ചിലരുടെ സ്മാര്‍ത്തവിചാര വിവരങ്ങള്‍. 'താത്രിയില്ലാത്ത സിനിമാ ഇല്ലത്തെ അപ്ഫന്‍ നമ്പൂതിരിമാര്‍' ഓരോരുത്തരായി പുറത്തേക്കുവരികയാണ്. അവര്‍ ഭ്രഷ്ടരാക്കപ്പെടുമോ ശുചീന്ദ്രത്ത് പോയി കൈമുക്കി വിനയകുനയാന്വിതരാകുമോ എന്നറിയില്ല.  എന്താണ് സ്മാര്‍ത്തവിചാരമെന്ന് അറിയാത്തവര്‍ക്ക് മാത്രമായി ചെറിയൊരു കുറിപ്പെഴുതുന്നു. ആര്‍ക്കും കിട്ടാവുന്ന രേഖകള്‍ ഉപയോഗിച്ചു മാത്രമാണ് ഈ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.   കേരള ചരിത്രത്തില്‍ (അതോ നമ്പോതിരി സമുദായത്തിലോ) കോളിളക്കമുണ്ടാക്കിയൊരു സംഭവമാണ് കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരം. 1904- 1905ലാണ് (അല്ലെങ്കില്‍ തൊട്ടടുത്ത വര്‍ഷങ്ങളില്‍) കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്ത വിചാരം...

പ്രോക്‌സിമിറ്റി; വെറുമൊരു വാക്കല്ലിത്

ഇമേജ്
പ്രോക്സിമിറ്റി എന്ന ഇംഗ്ലീഷ് വാക്കിന് അടുപ്പം, സാമീപ്യം, കാലത്തിലോ സ്ഥലത്തിലോ സമീപസ്ഥിതി എന്നൊക്കെയാണ് അര്‍ഥം. ഇംഗ്ലീഷും മലയാളവും ചേര്‍ത്തു പറയുന്നവര്‍ പോലും ഈ പദം അങ്ങനെയങ്ങ് ഉപയോഗിക്കാറില്ലെന്ന് തോന്നുന്നു. എന്നാല്‍ പത്രങ്ങളിലും മറ്റു മീഡിയകളിലുമൊക്കെ ഡസ്‌കിലും ബ്യൂറോയിലുമെല്ലാം നിത്യജീവിതത്തിന്റെ ഭാഗമാണ് ഈ ഒറ്റ വാക്ക്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലത്തോളമായി സ്ഥിരമായി പറയുകയോ കേള്‍ക്കുകയോ ചെയ്യുന്നതുകൊണ്ട് കൂടെയുണ്ട് അത്രയും കാലമായി 'പ്രോക്‌സിമിറ്റി'. പോസീറ്റീവ് എന്നതിനേക്കാള്‍ നെഗറ്റീവയാണ് ഈ പദം ഡസ്‌കുകളില്‍ ഉപയോഗിക്കുക- പ്രോക്സിമിറ്റി ഇല്ല എന്നു പറയാന്‍! ഹ്യുമന്‍ ഇന്ററസ്റ്റ് സ്റ്റോറികളോ ഫീച്ചറുകളോ എഴുതുമ്പോഴാണ് 'പ്രോക്സിമിറ്റി' വില്ലനായി മുമ്പിലെത്തുക. വായനക്കാരനെ/കാരിയെ നമ്മുടെ സ്റ്റോറിയുമായി എങ്ങനെ അടുപ്പിച്ചു നിര്‍ത്താനാവുമെന്നതായിരിക്കും ഇത്തരം സന്ദര്‍ഭങ്ങളില്‍ നേരിടുന്ന പ്രധാന വെല്ലുവിളി. വായിക്കുന്നയാള്‍ക്ക് അയാളുടെ ജീവിതവുമായോ അറിയുന്നവരുമായോ ഏറ്റവും ചുരുങ്ങിയത് പറഞ്ഞു കേട്ടതെങ്കിലുമായോ അയാള്‍ വായിക്കുന്നതിനോടൊരും അടുപ്പവും ബന്ധവുമൊക്കെ തോന്നണം. അങ്ങനെ തോന്...

സാധാരണ ജീവിത്തില്‍ നിന്നൊരു സിനിമ- ജാനകി ജാനേ

ഇമേജ്
തീര്‍ത്തും സാധാരണമായൊരു ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങള്‍ അവരെ എങ്ങനെ ബാധിക്കുന്നുവെന്നും പ്രതിസന്ധികളെ സാവകാശത്തിലെങ്കിലും എങ്ങനെ മറികടക്കാമെന്നും ഒച്ചയും ബഹളവുമൊന്നുമില്ലാതെ അവതരിപ്പിക്കുന്നു ജാനകി ജാനേ. കുടുംബ പ്രേക്ഷകര്‍ക്ക് ധൈര്യമായി കാണാനാവുമെന്നതു തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രത്യേകത. ജാനകി ജാനേ Movie: Janaki Jaane Language: Malayalam  Genre: Comedy, Drama, Family Cast: Saiju Kururp, Navya Nair, Johny Antoney, Sharafudheen, Anarkkali Marakkar, Kottayam Nazeer, Sminu Sijo, Pramod Velliyanad, George Kora, Anwar Shareef, Jordi Poonjar, Vidhya Vijaykumar, Sathi Premji, Dhyaan Sreenivasan Director: Aneesh Upasana Writer: Aneesh Upasana, Anil Narayanan, Rohan Raj Duration: 2 Hours 4 Minutes  Rating: 3.5 Star സാധാരണ ജീവിത്തില്‍ നിന്നൊരു സിനിമ- ജാനകി ജാനേ സാ ധാരണക്കാരുടെ ജീവിതത്തില്‍ നിന്നും ഒരു കഷണം കണ്ടെടുത്താല്‍ അതിലൊരു ഭാഗം ജാനകി ജാനെയിലുണ്ടാകും. തീര്‍ത്തും സാധാരണക്കാരിയായ ഒരു യുവതിയും യുവാവും അവരുടെ കുടുംബവും ചേര്‍ന്ന് ഒട്ടും പരിചിതമല്ലാത്ത ഒര...