പോസ്റ്റുകള്‍

ബൊസ്തി ജീവന്‍; ചേരി ജീവിതങ്ങളിലെ ചെറിയ ജീവനുകള്‍

ഇമേജ്
ഗ ള്‍ഫും യൂറോപ്പും യു എസും കാനഡയും കഴിഞ്ഞ് ലോകത്തിനപ്പുറത്തേക്കുള്ള യാത്രകള്‍ സ്വപ്നം കാണുന്ന മലയാളത്തിന്റെ പ്രവാസം ഇടക്കാലത്തെന്നോകല്‍ക്കത്തയെ സ്വന്തമായി കരുതിയിരുന്നു. ഉത്തരേന്ത്യക്കാര്‍ മലയാളിയേയും തമിഴനേയും കന്നഡിഗനേയും തെലുങ്കനേയുമെല്ലാം മദ്രാസിയെന്ന് വിളിച്ചിരുന്ന കാലം. അക്കാലം പിന്നെ തലയൊന്ന് തിരിച്ചുവെച്ചപ്പോള്‍ ഉത്തരേന്ത്യന്‍ പ്രവാസം കേരളത്തിലേക്കായി. പഴയ 'മദ്രാസി' വിളിക്കുള്ള പ്രതികാരമെന്ന പോലെ മലയാളിക്ക് ഒഡീഷക്കാരനും രാജസ്ഥാനിയും ബീഹാറിയും ബംഗാളിയും എന്തിന്, ആസാമിയും നേപ്പാളിയും വരെ 'ബംഗാളി'യായി. ബംഗാളില്‍ നിന്നുള്ള സാഹിത്യ സൃഷ്ടികള്‍ വിവര്‍ത്തനം ചെയ്ത് മലയാളത്തില്‍ പ്രസിദ്ധീകരിച്ചത് വായിച്ച് കല്‍ക്കത്ത സ്വപ്നംകണ്ടൊരു യുവത്വം ഇവിടെ കഴിഞ്ഞു പോയിട്ടുണ്ട്.  മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വിവര്‍ത്തനം ചെയ്തു വന്ന ബംഗാളി നോവലുകളും ലൈബ്രറിയില്‍ നിന്നും കിട്ടിയ നോവലുകളുമെല്ലാം വായിച്ച അനുഭവത്തില്‍ എന്റെ ഉമ്മയും ബംഗാളി നോവലുകളുടെ മനോഹാരിത സാക്ഷ്യപ്പെടുത്തിയ ആവേശത്തിലാണ് ബാല്യത്തിലും കൗമാരത്തിലുമൊക്കെ ബംഗാളി നോവലുകളുടെ വിവര്‍ത്തനം ലൈബ്രറിയില്‍ നിന്നെടുത്തു വായിച്ചത്. പക്ഷേ,...

ദെച്ചോമയും ഉമൈബയും ഫാത്തി സലീമിന്റെ മാഹിലെ പെണ്ണ്ങ്ങളും

ഇമേജ്
ഒ രു കണക്കിന് പറഞ്ഞാല്‍ പ്രവാസ എഴുത്തുകാരിയാണ് ഫാത്തി സലീം. ഷാര്‍ജയില്‍ ജനിച്ച് മാഹിയില്‍ കുറച്ചുകാലം താമസിച്ച് പിന്നെ കോഴിക്കോടും മൂവാറ്റുപുഴയിലും ഇപ്പോള്‍ ബംഗാളിലുമായി 'പ്രവാസ'ത്തിന്റെ മറ്റൊരു പതിപ്പാണ് ഫാത്തി സലീമിന്റെ ജീവിതം.  നേരത്തെ കോഴിക്കോട് ജില്ലാ കലക്ടറും നിലവില്‍ പശ്ചിമ ബംഗാള്‍ പവര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുടെ പബ്ലിക്ക് ഗ്രിവന്‍സസ് സെല്‍ സെക്രട്ടറിയുമായ ഡോ. പി ബി സലീമാണ് ഫാത്തിയുടെ ഭര്‍ത്താവ്.  മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ ദെച്ചോമയും മാഹീലെ പെണ്ണ്ങ്ങളുമാണ് ഫാത്തി സലീമിന്റെ ആദ്യ നോവല്‍. നവാഗത എഴുത്തുകാര്‍ക്കുള്ള ഇന്ത്യന്‍ റീഡേഴ്‌സ് ഫോറം കെ പി കേശവമേനോന്‍ സാഹിത്യ പുരസ്‌ക്കാരത്തിന് ഫാത്തി സലീം അര്‍ഹയായിട്ടുണ്ട്.  എഴുത്തിനേയും ജീവിതത്തേയും കുറിച്ച് ഫാത്തി സലീം സംസാരിക്കുന്നു: ? ദെച്ചോമയും മാഹീലെ പെണ്ണ്ങ്ങളും എന്ന നോവലിന്റെ ആകര്‍ഷണം അതിലെ ഭാഷയും സാഹചര്യവുമാണ്. മാഹി, തലശ്ശേരി ഭാഗങ്ങളിലെ മാപ്പിള സംസാര ഭാഷ അതേപോലെ നോവലിലേക്ക് കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. കടുത്ത വെല്ലുവിളിയാണത്, സംസാര ഭാഷയുടെ എ...

പപ്പ നടന്ന വഴികളില്‍ ഊദ് പുകച്ച് ഷമിന

ഇമേജ്
പ്ര വാസികളായ എഴുത്തുകാര്‍ നടത്തുന്ന സാഹിത്യ സൃഷ്ടികളെ പ്രത്യേക കള്ളികളിലേക്ക് ഒതുക്കി നിര്‍ത്തിവെച്ച കാലം കഴിഞ്ഞു പോയി. പച്ചപ്പും വേദനകളും നഷ്ടസ്വപ്‌നങ്ങളുമാണ് പ്രവാസി എഴുത്തുകാരുടെ മുഖമുദ്രയെന്ന് മലയാള സാഹിത്യ ലോകം കരുതിക്കൂട്ടി ചേര്‍ത്തുവെച്ച ഒരു കാലമുണ്ടായിരുന്നു. ടി വി കൊച്ചുബാവയേയും ശിഹാബുദ്ദീന്‍ പൊയ്തുംകടവിനേയും പോലുള്ളവര്‍ അതിനെ മറികടന്ന് മുന്നോട്ടു പോയപ്പോഴും ഗള്‍ഫിലോ യു എസിലോ കാനഡയിലോ ജീവിക്കുന്ന എഴുത്തുകാരില്‍ ഭൂരിപക്ഷത്തേയും പ്രവാസ എഴുത്തില്‍ കെട്ടിയിടാനായിരുന്നു പൊതുവെ നാട്ടിലുള്ളവര്‍ക്ക് താത്പര്യം.  തങ്ങളെ ഒതുക്കിക്കെട്ടാന്‍ ശ്രമിച്ച ചട്ടക്കൂടുകള്‍ ഭേദിച്ച് പലരും പുറത്തേക്ക് ചാടിയിറങ്ങിയതോടെയാണ് പ്രവാസി എഴുത്തിനെ വില കുറച്ചു കണ്ടവര്‍ അത്ഭുതപ്പെട്ടത്. തങ്ങളുടെ അനുഭവങ്ങളുടേയും കാഴ്ചകളുടേയും ഓര്‍മകളുടേയും അടരുകളില്‍ നിന്ന് അവര്‍ മലയാളം അന്നോളം കണ്ടിട്ടില്ലാത്ത രീതിയിലും ശൈലിയിലും എഴുതിയെത്തിയപ്പോള്‍ കാലം അത്ഭുതപ്പെട്ടു. ബെന്യാമീന്റെ ആടുജീവിതം എല്ലാ പ്രവാസ എഴുത്തുകളേയും ഭേദിച്ച് മലയാള സാഹിത്യത്തിലെ എക്കാലത്തേയും മികച്ച കൃതികളിലൊന്നായി. അതോടൊപ്പം വായനക്കാരന്റെ ഉള്ളിലേക്ക് ഗ...

പട്ടങ്ങള്‍ പറക്കാത്ത വസീര്‍ അക്ബര്‍ഖാനിലെ നീലാകാശം

ഇമേജ്
ഞ ങ്ങളുടെ നഗരത്തില്‍, തലശ്ശേരിയില്‍ ആളുകള്‍ പട്ടം പറത്തിയിരുന്നില്ല. തലശ്ശേരിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോ സാംസ്‌ക്കാരിക രീതികളോ പട്ടം പറത്തുന്നതിനോ അത്തരമൊരു മത്സരം സംഘടിപ്പിക്കുന്നതിനോ അനുയോജ്യമായിരുന്നില്ല. അതുകൊണ്ടായിരിക്കാം പട്ടവും പട്ടം പറത്തുന്നവരും ഞങ്ങളുടെ നഗരത്തിന് അജ്ഞാതമായത്.  എന്നാല്‍ തലശ്ശേരിയില്‍ നിന്നും ഏറെയൊന്നും ദൂരമില്ലാത്ത കണ്ണൂരില്‍ പട്ടം പറത്തല്‍ ഉത്സവമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്, ഞാനത് ഒരിക്കലും കണ്ടിട്ടില്ലെങ്കിലും. പുറമേ നിന്നു നോക്കുമ്പോള്‍ ഒരേ രീതികളും ഒരേ ശൈലികളുമുള്ള അടുത്തടുത്ത പ്രദേശങ്ങളുടെ വലിയ വ്യത്യസ്തതകളാണ് ഈ രണ്ട് നഗരങ്ങളും കാത്തുവെച്ചിരുന്നത്. തലശ്ശേരി എക്കാലവും ക്രിക്കറ്റിനോടൊപ്പം സഞ്ചരിക്കാന്‍ താത്പര്യപ്പെട്ടപ്പോള്‍ കണ്ണൂര്‍ ഫുട്ബാളിനെയാണ് നെഞ്ചേറ്റിയത്. പരസ്പരം ബന്ധിതവും പൂരകവുമെങ്കിലും തലശ്ശേരിയുടെ ഭക്ഷണ സംസ്‌ക്കാരത്തോടൊപ്പമെത്താന്‍ കണ്ണൂര്‍ ശ്രമിക്കാറേയില്ല. പുറമേ നിന്നു കേള്‍ക്കുന്നവര്‍ക്ക് ഒരേ സംസാര ശൈലിയെന്ന് തോന്നുമ്പോഴും ഇരുനഗരങ്ങള്‍ക്കുമകത്തേക്ക് കയറിയാലറിയാം പ്രയോഗിക്കുന്ന ശൈലിക്കും ഉപയോഗിക്കുന്ന ഭാഷയ്ക്കും അജഗജാന്തരമുണ്ടെന്ന...

കബനീ തടത്തില്‍ നിന്ന് പേരു ചോദിക്കാത്ത നദിയിലൂടെ ഷീലാ ടോമി

ഇമേജ്
ഖത്തറിലെ മലയാളികള്‍ക്കിടയില്‍ പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത എഴുത്തുകാരി; ഇപ്പോള്‍ മലയാളി വായനക്കാര്‍ക്കും. വല്ലി എന്ന ആദ്യനോവലും അതിന്റെ സ്മരണകളും ആഘോഷങ്ങളും ചേര്‍ത്തുപിടിക്കലുകളും അവസാനിക്കുന്നതിന് മുമ്പ് ആ നദിയോട് പേരു ചോദിക്കരുതെന്ന രണ്ടാമത്തെ നോവലും പുറത്തിറക്കി വായനക്കാരെ ആശ്ചര്യപ്പെടുത്തിയ എഴുത്തുകാരി- ഷീലാ ടോമി. ഇതിനെല്ലാം മുമ്പ് മെല്‍ക്വിയാഡിസിന്റെ പ്രളയ പുസ്തകവുമായാണ് അവര്‍ ആദ്യമെത്തിയത്.  മനോഹരമായ പേരുകളുമായാണ് ഷീലാ ടോമി തന്റെ രചനകളുമായി വായനക്കാര്‍ക്കു മുമ്പിലെത്തുന്നത്.  ഷീലാ ടോമി സംസാരിക്കുന്നു:  ? നാടും കാടും വീടും നഷ്ടമാകുന്ന ഗോത്രവര്‍ഗ്ഗക്കാരെ പറഞ്ഞ അതേ തൂലിക നാടു നഷ്ടപ്പെട്ട ഫലസ്തീനികളെ കുറിച്ചും പറയുന്നു. ലോകത്തെല്ലായിടത്തും നഷ്ടപ്പെടലുകള്‍ക്ക് ഒരേ സ്വഭാവം. എഴുത്തുകാരിയെന്ന നിലയില്‍ ഇതായിരുന്നുവോ ലോകത്തിന്റെ വൈവിധ്യങ്ങളിലേക്കുള്ള രചനാ യാത്രയുടെ പ്രചോദനം = ആദ്യത്തെ നോവല്‍ വല്ലി എഴുതിത്തുടങ്ങിയത് എന്നെ ഞാനാക്കിയ നാടിന്റേയും മനുഷ്യരുടേയും കഥ എഴുതണമെന്ന ആഗ്രഹത്തോടെ തന്നെ എഴുതിത്തുടങ്ങിയതാണ്. അത് വയനാടിന്റെ പശ്ചാതലത്തില്‍ എഴുതിയപ്പോള്‍, കുടിയേറ്റ ജനവിഭ...

ആ നദിയോട് പേരു ചോദിക്കരുത് (വായനാനുഭവം)

ഇമേജ്
  വായിച്ചു കിടന്ന സായാഹ്നത്തില്‍ അറിയാതെ ഉറങ്ങിയപ്പോള്‍ ഉള്ളില്‍ വന്നു നിറഞ്ഞത് സഹലിനെ കാത്ത് മസ്ജിദുല്‍ അഖ്‌സയ്ക്കു മുമ്പില്‍ നില്‍ക്കുന്ന അഷേറാണ്. സഫമര്‍വാ കോഫി ഷോപ്പിലെ സുലൈമാന്റെ അടുത്തേക്ക് സഹലിനോടൊപ്പം പണ്ടൊരിക്കല്‍ കയറിച്ചെന്ന അതേ അഷേര്‍.  ജയിക്കുമെന്ന് ഉറപ്പില്ലാത്ത യുദ്ധത്തിന് ഇറങ്ങരുത് കുട്ടീയെന്ന ഉപദേശം നല്‍കുന്ന അബായകള്‍ വില്‍ക്കുന്ന വൃദ്ധനെ കേള്‍ക്കാനാവുന്നുണ്ട്. ആയുധ പരീക്ഷണത്തിന് വേണ്ടി അങ്ങ് സൃഷ്ടിച്ച തുരുത്താണോ ഗാസയെന്ന് എഴുത്തുകാരി തമ്പുരാനോട് കലഹിക്കുന്നതും കേള്‍ക്കുന്നുണ്ട്. മുനാ ഹസന്റെ മനസ്സില്‍ നിന്നും ഉറവപൊട്ടിയ നദിയെ തന്നിലേക്കാവാഹിച്ചെടുത്ത ഷീലാ ടോമിയുടെ 'ആ നദിയോട് പേര് ചോദിക്കരുത്' കലങ്ങിയൊഴുകി മലകളെ കശക്കിയെറിഞ്ഞ് ഉരുള്‍പൊട്ടിച്ച് നഗരങ്ങളേയും ഗ്രാമങ്ങളേയും തകര്‍ത്തൊരു നിമിഷത്തിലാണ് ശ്വാസം കിട്ടാതെ ഞെട്ടിയുണര്‍ന്നത്.  സോഫയില്‍ കിടന്നുറങ്ങിയവന് സ്ഥലകാല ബോധം തിരികെ കിട്ടാന്‍ പിന്നേയും നിമിഷങ്ങളെടുത്തു. ഒരിക്കല്‍ വായിച്ച പുസ്തകത്തിലെ ഒന്നാമധ്യായത്തില്‍ പൊട്ടിയ ഉറവയില്‍ നിന്ന് രക്തമൊലിക്കുന്നുണ്ട്. 'ജന്മദേശമുണ്ട് നിങ്ങള്‍ക്കൊക്കെ, ഞങ്ങള്‍ക്ക് മണ്ണില്...