പോസ്റ്റുകള്‍

മേയ്, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍

ഇമേജ്
കേ രളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭൂമിയായി അറിയപ്പെടുന്ന പ്രദേശമാണ് കണ്ണൂര്‍ ജില്ല. കണ്ണൂര്‍ സംഘര്‍ഷം എന്നു പൊതുവായി പറയാറുണ്ടെങ്കിലും തലശ്ശേരി താലൂക്കിന്റെ ചില ഭാഗങ്ങളിലാണ് ഇത്തരം സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും നടക്കാറുള്ളത്. ഒരു ഗ്രാമത്തില്‍ നടക്കുന്ന അത്തരം രാഷ്ട്രീയ സംഘര്‍ഷങ്ങളും പിന്നാമ്പുറങ്ങളും വര്‍ഷങ്ങളോളം അതുണ്ടാക്കുന്ന അലയൊലികളും വരച്ചുവെച്ചിരിക്കുകയാണ് 'ഇരുവര്‍' എന്ന തന്റെ ആദ്യ നോവലില്‍ ആരിഫ് പി കെ വി. കേരളത്തിലെ തലശ്ശേരി താലൂക്കിനും പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിക്കും അതിരുവരക്കുന്ന ന്യൂമാഹിയെന്ന ചെറിയൊരു പ്രദേശത്ത് 1986 മെയ് 26ന് നടന്ന യഥാര്‍ഥ രാഷ്ട്രീയ കൊലപാതകവും അതിനു പിന്നാലെയുണ്ടായ മറ്റൊരു കൊലപാതകവും റഫറന്‍സായി കാണിച്ച് ആരംഭിക്കുന്ന നോവല്‍ രാഷ്ട്രീയം തലക്കുപിടിച്ച ഒരു യുവാവിലൂടെയാണ് വികസിക്കുന്നത്. പിന്നീടത് രണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലാണെങ്കിലും അടുത്ത സുഹൃത്തുക്കളായ യുവാക്കളുടെ കഥയായും രൂപാന്തരപ്പെടുന്നു.  ബിലാലും വിനീതുമാണ് ആ കൂട്ടുകാര്‍. ഇരുവരുടേയും തലക്കുപിടിച്ച രാഷ്ട്രീയ പ്രവര്‍ത്തനം രണ്ടു കുടുംബങ്ങളിലുമുണ്ടാക്കുന്ന പൊല്ലാപ്പുകള്‍ ചെറുതായിരുന്

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

ഇമേജ്
പഴയൊരു ഒന്നാം വര്‍ഷ പ്രീഡിഗ്രിക്കാരന്‍ പയ്യനുണ്ട്- ചന്ദ്രിക വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കവര്‍ സ്റ്റോറിക്ക് സ്വന്തം പേര് അച്ചടിച്ചു കണ്ട സന്തോഷത്തില്‍ തുള്ളിച്ചാടിയ കൊലുന്നനെയുള്ളൊരു ചെക്കന്‍! പ്രസിദ്ധീകരിച്ചു വന്ന ഫീച്ചര്‍ സ്വന്തമായിരുന്നില്ല- ഇന്ത്യന്‍ എക്സ്പ്രസിന്റെ സണ്‍ഡേ സപ്ലിമെന്റില്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതിയ 'ഹിസ്റ്ററി റിട്ടണ്‍ ആള്‍ ഓവര്‍ തലശ്ശേരി' എന്ന ഫീച്ചറിന്റെ മലയാള മൊഴിമാറ്റമായിരുന്നു അത്- 'തലശ്ശേരിയുടെ ചരിത്രം' എന്നപേരില്‍. ഞായറാഴ്ചകളില്‍ സണ്‍ഡേ സപ്ലിമെന്റ് വായിക്കാന്‍ ദി ഹിന്ദുവോ ഇന്ത്യന്‍ എക്സ്പ്രസോ വാങ്ങുന്ന പതിവുണ്ടായിരുന്നു വല്ല്യുപ്പയ്ക്ക്. അങ്ങനെയാണ് ഈ ഫീച്ചര്‍ എന്റെ കൈയ്യിലെത്തിയത്. സ്‌കൂളില്‍ മലയാളം മീഡിയത്തില്‍ പഠിച്ച എനിക്കുണ്ടോ ഇംഗ്ലീഷില്‍ നിന്ന് വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്നു! പക്ഷേ, മുമ്പിലുള്ള ലേഖനം തലശ്ശേരിയെ കുറിച്ചാണ്, ഞങ്ങളുടെ സ്വന്തം നഗരത്തെ കുറിച്ച്. അപ്പോള്‍ പിന്നെ അതെങ്ങനെയെങ്കിലും മൊഴിമാറ്റിയെടുക്കണം, പ്രസിദ്ധീകരിക്കണമെന്ന ഉദ്ദേശത്തോടെയല്ല എഴുതിത്തുടങ്ങിയത്. എനിക്ക് വായിച്ച് മനസ്സിലാക്കണമെന്ന ആഗ്രഹം മാത്രമായിരുന്നു അതിന