പോസ്റ്റുകള്‍

ജനുവരി, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഗാന്ധിജി കൊല്ലപ്പെടുന്നില്ല; ഗോഡ്‌സേക്ക് വെടിയുണ്ട നഷ്ടം

ഇമേജ്
അതെ, ഇന്നു തന്നെയാണ് ആ സഹായം പുറത്തു വരേണ്ട ദിവസം. മഹാത്മാ ഗാന്ധിയെ വിനായക് നാഥുറാം ഗോഡ്‌സെയെന്ന വര്‍ഗ്ഗീയവാദി വെടിവെച്ചു കൊന്ന അതേ ദിവസം തന്നെയാണ് ഈ പ്രഖ്യാപനം വരേണ്ടത്. ഗാന്ധിജിയെ കൊല്ലാനാവില്ലെന്ന് തിരിച്ചറിയേണ്ട ദിവസം.  മറ്റൊന്നുമല്ല, അട്ടപ്പാടിയില്‍ വിശപ്പുമാറ്റാന്‍ ഭക്ഷണം മോഷ്ടിച്ചെന്നു പറഞ്ഞ് ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസിയില്ലേ, മധു. ആ കൊലക്കേസില്‍ കോടതിയില്‍ ഹാജരാകാന്‍ പോലും ആരുമില്ലാത്ത അവസ്ഥ വന്നപ്പോള്‍ കോടതി ഉന്നയിച്ച ചോദ്യമുണ്ടല്ലോ, ആ ചോദ്യത്തിന് മുന്‍ വക്കീലും ഇപ്പോള്‍ ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് മലയാളത്തിന്റെ അഭിമാനവുമായ പത്മശ്രീ ഡോ. ഭരത് മമ്മൂട്ടിയെന്ന മനുഷ്യന്‍ സമൂഹത്തിന് നല്കിയ മറുപടിയും ഇന്നുതന്നെയാണ് പുറത്തുവരേണ്ടത്.  എത്ര കൊന്നാലും ഗാന്ധിജി പിന്നേയും പിന്നേയും ഇന്ത്യയിലുണ്ടാകുമെന്നതിന് തെളിവാണ് മമ്മൂട്ടി മധുവിന്റെ കുടുംബത്തിന് നല്കിയ വാഗ്ദാനം. ഏറ്റവും ആവശ്യമുള്ളവന്റെ മുന്നിലാണല്ലോ ദൈവം സഹായമായി പ്രത്യക്ഷപ്പെടേണ്ടത്. 1933ല്‍ ഗാന്ധിജി ആരംഭിച്ച പത്രത്തിന്റെ പേര് ഹരിജന്‍ എന്നായിരുന്നു- ദൈവത്തിന്റെ ജനങ്ങളെന്നര്‍ഥം. തൊട്ടുകൂടാത്ത ജാതിയേയും വിളിക്കുന്നത് ഇതേ പേരില്‍ തന