പോസ്റ്റുകള്‍

ഓഗസ്റ്റ്, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അമ്പിളിച്ചന്തത്തില്‍ അമ്പമ്പോ നെഞ്ചത്ത്‌

ഇമേജ്
മലയാളി അമ്പിളിയെന്നല്ല അമ്പിളിയമ്മാവനെന്നാണ് വിളിക്കുക. ആകാശത്ത്, തൊടാനാവാത്തത്രയും ദൂരത്താണെങ്കിലും തണുത്ത വെളിച്ചവും മനസ്സിലേക്ക് നന്മയുടെ പ്രകാശവെട്ടവും കടത്തിവിടുന്നതുകൊണ്ടായിരിക്കണം സ്‌നേഹമോ ബഹുമാനമോ കൂട്ടിച്ചേര്‍ത്ത് അമ്പിളി അമ്മാവനായത്. ഭക്ഷണം കഴിക്കാത്ത കുട്ടികള്‍ക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കാനും ശാഠ്യം അവസാനിപ്പിക്കാനുമൊക്കെ എല്ലാവര്‍ക്കും ഇതേ അമ്പിളിയമ്മാവനെ വേണം. അമ്പിളിയമ്മാവനെന്നാല്‍ ഹൃദയത്തോടു ചേര്‍ത്തുവെച്ച ബിംബവും വികാരവുമെന്നര്‍ഥം. ഇതേ വികാരം തിയേറ്ററിലും സൃഷ്ടിക്കാന്‍ തന്നെയായിരിക്കണം ജോണ്‍പോള്‍ ജോര്‍ജ് തന്റെ സിനിമയ്ക്കും കഥാപാത്രത്തിനും ഇതേ പേര് നല്കിയത്. തിയേറ്ററിലിരിക്കുമ്പോള്‍ വെള്ളിത്തിരയില്‍ നിന്നിറങ്ങി പ്രേക്ഷക ഹൃദയങ്ങളിലേക്ക് കുടിയേറുന്ന അമ്പിളിയും സൗബിന്‍ ഷാഹിറും സിനിമ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ കാഴ്ചക്കാരനോടൊപ്പം കൂടെപ്പോരും. എല്ലാ ഗുണവും ഒത്തിണങ്ങിയ നായകന്മാര്‍ അടക്കിവാഴുന്ന സിനിമാ ലോകത്ത് വല്ലപ്പോഴും സംഭവിക്കുന്ന അത്ഭുതങ്ങളാണ് ഇതുപോലുള്ള കഥാപാത്രങ്ങള്‍. മമ്മൂട്ടി പൊന്തന്‍മാടയില്‍ മാടയായും സൂര്യമാനസത്തില്‍ പുട്ടുറുമീസായും ദിലീപ് കുഞ്ഞിക്കൂനനില്‍ വിമ

കേരളം കാണണം ഈ സിനിമ

സ്വാതന്ത്ര്യത്തിന് തൊട്ടടുത്ത വര്‍ഷത്തില്‍ തുടങ്ങി  1995 വരെയുള്ള അരനൂറ്റാണ്ടോളം കാലത്തെ കേരളത്തിന്റെ ചരിത്രം അധഃസ്ഥിതന്റെ കാഴ്ചപ്പാടിലൂടെ പറയുന്ന സിനിമയാണ് ടി.വി ചന്ദ്രന്റെ പെങ്ങളില. മറ്റു ചിത്രങ്ങളിലേതുപോലെ ഫെമിനിസവും രാഷ്ട്രീയവും ചരിത്രവും കൂട്ടിച്ചേര്‍ത്ത ശക്തമായ പ്രമേയമാണ് പെങ്ങളിലയിലും അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നത്. ലാലും ബേബി അക്ഷര കിഷോറും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള സിനിമയില്‍ ഇനിയ, നരേന്‍, മറീന മിഖായേല്‍ കുരിശിങ്കല്‍, രഞ്ജിപണിക്കര്‍, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് വേഷമിട്ടിട്ടുള്ളത്. കേരളത്തിന്റെ ഒരു കാലത്തെ രാഷ്ട്രീയവും മതവും കാഴ്ചപ്പാടുകളുമാണ് പെങ്ങളിലയിലൂടെ സംവിധായകന്‍ അവതരിപ്പിക്കുന്നത്. ഒരുപക്ഷേ 1995ല്‍ കേരളത്തിലെ അന്നത്തെ പുതിയ തലമുറയ്ക്ക് മനസ്സിലാകാതെ പോയിട്ടുണ്ടാകാന്‍ സാധ്യതയുള്ള അധഃസ്ഥിതന്റെ ജീവിത പശ്ചാതലവും ജാതി ഭ്രാന്തുകളുമെല്ലാം മാറിയ സാഹചര്യത്തില്‍ 2019ലെ പുതിയ തലമുറയ്ക്ക് എളുപ്പത്തില്‍ മനസ്സിലാവുമെന്ന വലിയ സന്ദേശം ടി.വി ചന്ദ്രന്‍ പ്രേക്ഷകര്‍ക്ക് നല്കുന്നുണ്ട്. കേരളം മുഴുവന്‍ കിളച്ച പൊടിച്ചെക്കനെ കറിച്ച് മോള് സ്‌കൂളി പോയി പറയൂ എന്ന് രാധാലക്ഷ്മിയെന്