പോസ്റ്റുകള്‍

aa nadiyodu peru chodikkaruth എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

കബനീ തടത്തില്‍ നിന്ന് പേരു ചോദിക്കാത്ത നദിയിലൂടെ ഷീലാ ടോമി

ഇമേജ്
ഖത്തറിലെ മലയാളികള്‍ക്കിടയില്‍ പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത എഴുത്തുകാരി; ഇപ്പോള്‍ മലയാളി വായനക്കാര്‍ക്കും. വല്ലി എന്ന ആദ്യനോവലും അതിന്റെ സ്മരണകളും ആഘോഷങ്ങളും ചേര്‍ത്തുപിടിക്കലുകളും അവസാനിക്കുന്നതിന് മുമ്പ് ആ നദിയോട് പേരു ചോദിക്കരുതെന്ന രണ്ടാമത്തെ നോവലും പുറത്തിറക്കി വായനക്കാരെ ആശ്ചര്യപ്പെടുത്തിയ എഴുത്തുകാരി- ഷീലാ ടോമി. ഇതിനെല്ലാം മുമ്പ് മെല്‍ക്വിയാഡിസിന്റെ പ്രളയ പുസ്തകവുമായാണ് അവര്‍ ആദ്യമെത്തിയത്.  മനോഹരമായ പേരുകളുമായാണ് ഷീലാ ടോമി തന്റെ രചനകളുമായി വായനക്കാര്‍ക്കു മുമ്പിലെത്തുന്നത്.  ഷീലാ ടോമി സംസാരിക്കുന്നു:  ? നാടും കാടും വീടും നഷ്ടമാകുന്ന ഗോത്രവര്‍ഗ്ഗക്കാരെ പറഞ്ഞ അതേ തൂലിക നാടു നഷ്ടപ്പെട്ട ഫലസ്തീനികളെ കുറിച്ചും പറയുന്നു. ലോകത്തെല്ലായിടത്തും നഷ്ടപ്പെടലുകള്‍ക്ക് ഒരേ സ്വഭാവം. എഴുത്തുകാരിയെന്ന നിലയില്‍ ഇതായിരുന്നുവോ ലോകത്തിന്റെ വൈവിധ്യങ്ങളിലേക്കുള്ള രചനാ യാത്രയുടെ പ്രചോദനം = ആദ്യത്തെ നോവല്‍ വല്ലി എഴുതിത്തുടങ്ങിയത് എന്നെ ഞാനാക്കിയ നാടിന്റേയും മനുഷ്യരുടേയും കഥ എഴുതണമെന്ന ആഗ്രഹത്തോടെ തന്നെ എഴുതിത്തുടങ്ങിയതാണ്. അത് വയനാടിന്റെ പശ്ചാതലത്തില്‍ എഴുതിയപ്പോള്‍, കുടിയേറ്റ ജനവിഭ...

ആ നദിയോട് പേരു ചോദിക്കരുത് (വായനാനുഭവം)

ഇമേജ്
  വായിച്ചു കിടന്ന സായാഹ്നത്തില്‍ അറിയാതെ ഉറങ്ങിയപ്പോള്‍ ഉള്ളില്‍ വന്നു നിറഞ്ഞത് സഹലിനെ കാത്ത് മസ്ജിദുല്‍ അഖ്‌സയ്ക്കു മുമ്പില്‍ നില്‍ക്കുന്ന അഷേറാണ്. സഫമര്‍വാ കോഫി ഷോപ്പിലെ സുലൈമാന്റെ അടുത്തേക്ക് സഹലിനോടൊപ്പം പണ്ടൊരിക്കല്‍ കയറിച്ചെന്ന അതേ അഷേര്‍.  ജയിക്കുമെന്ന് ഉറപ്പില്ലാത്ത യുദ്ധത്തിന് ഇറങ്ങരുത് കുട്ടീയെന്ന ഉപദേശം നല്‍കുന്ന അബായകള്‍ വില്‍ക്കുന്ന വൃദ്ധനെ കേള്‍ക്കാനാവുന്നുണ്ട്. ആയുധ പരീക്ഷണത്തിന് വേണ്ടി അങ്ങ് സൃഷ്ടിച്ച തുരുത്താണോ ഗാസയെന്ന് എഴുത്തുകാരി തമ്പുരാനോട് കലഹിക്കുന്നതും കേള്‍ക്കുന്നുണ്ട്. മുനാ ഹസന്റെ മനസ്സില്‍ നിന്നും ഉറവപൊട്ടിയ നദിയെ തന്നിലേക്കാവാഹിച്ചെടുത്ത ഷീലാ ടോമിയുടെ 'ആ നദിയോട് പേര് ചോദിക്കരുത്' കലങ്ങിയൊഴുകി മലകളെ കശക്കിയെറിഞ്ഞ് ഉരുള്‍പൊട്ടിച്ച് നഗരങ്ങളേയും ഗ്രാമങ്ങളേയും തകര്‍ത്തൊരു നിമിഷത്തിലാണ് ശ്വാസം കിട്ടാതെ ഞെട്ടിയുണര്‍ന്നത്.  സോഫയില്‍ കിടന്നുറങ്ങിയവന് സ്ഥലകാല ബോധം തിരികെ കിട്ടാന്‍ പിന്നേയും നിമിഷങ്ങളെടുത്തു. ഒരിക്കല്‍ വായിച്ച പുസ്തകത്തിലെ ഒന്നാമധ്യായത്തില്‍ പൊട്ടിയ ഉറവയില്‍ നിന്ന് രക്തമൊലിക്കുന്നുണ്ട്. 'ജന്മദേശമുണ്ട് നിങ്ങള്‍ക്കൊക്കെ, ഞങ്ങള്‍ക്ക് മണ്ണില്...