ഞാന്‍ കവിയാകാത്തത്


സ്വപ്‌നങ്ങള്‍ സമാന്തരമല്ലെന്നും

ചുണ്ടുകള്‍ക്കിടയിലെ പുഞ്ചിരിക്ക്

ജീവിതത്തില്‍ വേരുകള്‍ ഉണ്ടെന്നും

ഞാന്‍ പഠിച്ചത് വൈകുന്നേരങ്ങളില്‍ ആയിരുന്നു

തിരക്കിന്റെ സായാഹ്നങ്ങളെ

തീരത്തിന്റെ ശാന്തത തലോടിയത്

നക്ഷത്ര കണ്ണുകള്‍ തിളങ്ങുമ്പോള്‍ ആയിരുന്നു

മിണ്ടാതെ പോയ പ്രഭാതങ്ങള്‍

മൌനത്തിന്റെ സംഗീതം

ഏറെ മനസ്സിലാക്കിത്തരുമ്പോള്‍

നിന്നിലെ കവിത കണ്ടെത്തുവാന്‍

ഞാന്‍ കവിയാകാന്‍ ശ്രമിക്കുന്നു

നീ കാവ്യമായി ഒഴുകിയിട്ടും

എന്നിലൊരു വരിപോലും പിരക്കാത്തതെന്ത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്

രണ്ടു പെരുന്നാള്‍ കഥകള്‍