പോസ്റ്റുകള്‍

എന്ന് സ്വന്തം ശ്രീധരന്‍; റിയല്‍ ജീവിതത്തിന്റെ റീല്‍ ഭാഷ്യം

ഇമേജ്
റിയല്‍ ജീവിതവും റീല്‍ ജീവിതവും തമ്മില്‍ സന്ധിക്കുന്നത് കാണുമ്പോള്‍ അനുഭവപ്പെടുന്നൊരു സ്ഥല- ജല വിഭ്രാന്തിയുണ്ട്. അത്തരമൊരു വിഭ്രാന്തി രണ്ടാം തവണയും അനുഭവപ്പെട്ട ദിവസമായിരുന്നു ഇന്നലെ.  മാസങ്ങള്‍ക്ക് മുമ്പ് ഇടപ്പള്ളി വനിത- വിനീത തിയേറ്ററിലെ സ്‌ക്രീന്‍ ത്രീയില്‍ 'പട' സിനിമ കണ്ടതുപോലെ അതേ ഇടപ്പള്ളി വനിത- വിനീതയില്‍ സ്‌ക്രീന്‍ ടുവില്‍ 'എന്ന് സ്വന്തം ശ്രീധരന്‍' കണ്ടപ്പോഴും സത്യമേത് യാഥാര്‍ഥ്യമേതെന്നു മനസ്സിലാകാത്ത തോന്നലില്‍ അകപ്പെട്ടു പോയി.  കമല്‍ കെ എം സംവിധാനം നിര്‍വഹിച്ച് വിനായകനും ദിലീഷ് പോത്തനും ജോജു ജോര്‍ജ്ജും കുഞ്ചാക്കോ ബോബനും അയ്യങ്കാളിപ്പട പ്രവര്‍ത്തകരായി വേഷമിട്ട പട വെള്ളിത്തിരയില്‍ കാണാന്‍ കുഞ്ചാക്കോ ബോബന്‍ അടങ്ങുന്ന സിനിമാ പ്രവര്‍ത്തകരോടൊപ്പം പാലക്കാട് കലക്ടറേറ്റില്‍ കലക്ടറെ ബന്ദിയാക്കല്‍ നാടകം കളിച്ച അയ്യങ്കാളി പട പ്രവര്‍ത്തകരുമുണ്ടായിരുന്നു അന്ന് ഇടപ്പള്ളി വനിത- വിനീതയില്‍.  ഇന്നലെയാകട്ടെ എന്ന് സ്വന്തം ശ്രീധരനില്‍ സിനിമയിലെ ശ്രീധരനും യഥാര്‍ഥ ശ്രീധരനും മാത്രമല്ല സിനിമയിലെ ഷാനവാസായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവും യഥാര്‍ഥ ഷാനവാസും റോഷ്‌നയും ലീലയും ഉമ്മുമ്മയായ നിലമ്പൂ

ഖത്തറിന്റെ മാന്ത്രികച്ചെപ്പ് തുറക്കാന്‍ ഇനി മുപ്പതുനാള്‍

ഇമേജ്
മുപ്പത് ദിവസങ്ങള്‍ക്കപ്പുറം പിന്നൊരു 29 ദിവസം ലോകം ഒരു പന്തിനു പിന്നിലായിരിക്കും. ഖത്തറിലെ മൈതാനങ്ങളിലുരുളുന്ന പന്തിലും അതിനെ നിയന്ത്രിക്കുന്ന കാലുകളിലും മാത്രം ലോകം ശ്രദ്ധിക്കുന്ന ദിനങ്ങള്‍. ലോകത്തിന്റെ കാഴ്ചകളും ജീവിതവും വെള്ളനിറം കൊണ്ടടയാളപ്പെടുത്തിയ പച്ചപ്പുല്‍ മൈതാനികളില്‍ കുടുങ്ങിപ്പോകുന്ന സായാഹ്നങ്ങള്‍. ഒരു മൈതാനിയില്‍ നിന്നും കളി നടക്കുന്ന മറ്റൊരു മൈതാനിയിലേക്ക് മണിക്കൂറൂകളോളം വിമാന യാത്ര ചെയ്താല്‍ മാത്രമെത്താവുന്ന ലോകകപ്പുകളായിരുന്നു ഇതുവരെ കണ്ടത്. ഖത്തറില്‍ അതിനൊരു മാറ്റം വരുന്നു. താത്പര്യവും ടിക്കറ്റുമുണ്ടെങ്കില്‍ ഒരു ദിവസം രണ്ട് കളികള്‍ രണ്ടു സ്റ്റേഡിയങ്ങളിലിരുന്ന് കാണാനാവും ഖത്തര്‍ ലോകകപ്പില്‍.   ഇന്ത്യക്കാരേയും പ്രത്യേകിച്ച് മലയാളികളെയും സംബന്ധിച്ചിടത്തോളം വീട്ടുമുറ്റത്തെ ലോകകപ്പാണിതെന്നത് പറഞ്ഞു പഴകിപ്പോയ വാചകമാണ്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തോളമായി ഇത് പലപ്പോഴായി പറയുന്നുണ്ടെങ്കിലും സംഗതി യാഥാര്‍ഥ്യമാണ്. സ്വദേശികളായ ഖത്തരികളോളമോ ചിലപ്പോള്‍ അവരേക്കാള്‍ കൂടുതലോ ഇന്ത്യക്കാരും ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും മലയാളികളുമുള്ള രാജ്യമാണ് ഖത്തര്‍. ഇന്ത്യയില്‍ ലോകകപ്പ് ഫുട്ബാള്‍ മത്സരങ്

ഉമ്മയില്ലാത്ത പെരുന്നാള്‍

ഇമേജ്
ഇന്നേക്ക് 43 ദിവസങ്ങളാകുന്നു ഉമ്മ മരിച്ചിട്ട്. ഉമ്മയില്ലാത്ത ആദ്യ പെരുന്നാള്‍. കഴിഞ്ഞ ബലി പെരുന്നാള്‍ കഴിഞ്ഞയുടനാണ് എന്റെ മകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഉമ്മ മുട്ടമാല ഉണ്ടാക്കിയത്. പെരുന്നാളിന് എത്രയോ മുമ്പേ അവള്‍ ഉമ്മയെ ഏല്‍പ്പിച്ചിരുന്നു, മുട്ടമാല വേണമെന്ന്. പെരുന്നാളിനുണ്ടാക്കാമെന്ന് ഉമ്മ വാക്കു കൊടുക്കുകയും ചെയ്തു. പക്ഷേ, പെരുന്നാളിന് രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് ഞങ്ങള്‍ വീട്ടിലെത്തിയത്. എന്നിട്ടും രോഗത്തിന്റെ പ്രയാസങ്ങള്‍ക്കിടയിലായിട്ടും ഉമ്മ അവളോടുള്ള വാക്ക് പാലിച്ചു. ഞങ്ങളെത്തിയ ദിവസം 'പെരുന്നാളാ'ക്കി. മധുരത്തിന്റേയും രുചിയുടേയും അളവൊട്ടും കുറയാതെ 'പഞ്ചാര സീറി'ല്‍ നിന്നും മുട്ടമാല കോരിയെടുത്തു. ഒരു കൊല്ലം- എത്രവേഗമാണ് കടന്നുപോയത്. കീമോ തെറാപ്പിയുടെ നാളുകളില്‍ വേദന കടിച്ചമര്‍ത്തി പരാതി പറയാതെ മുമ്പോട്ടു പോയ ദിവസങ്ങള്‍... ഓരോ കീമോ സൈക്കിളിന് ശേഷവും ഇനി ഞാനങ്ങളോട്ടേക്കില്ലെന്ന് പറയുമെങ്കിലും രോഗം വന്നാല്‍ ചികിത്സിക്കാതിരിക്കാന്‍ മനുഷ്യന് അധികാരമില്ലെന്ന ചിന്തയിലും നിര്‍ബന്ധത്തിലും പിന്നേയും തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിലെ തിരക്കും കാത്തിരിപ്പുമുള്ള ഇടനാഴികളി

പുഴു; അഹംബോധത്തിനേല്‍ക്കുന്ന വിഷദംശനങ്ങള്‍

ഇമേജ്
മറാത്തി എഴുത്തുകാരന്‍ ശരണ്‍കുമാര്‍ ലിംബാളെയുടെ ആത്മകഥയായ അക്കര്‍മാശി വായിച്ചപ്പോള്‍ അതിലുണ്ടാകണമെന്ന് ആഗ്രഹിച്ച ഒരു കാര്യമുണ്ടായിരുന്നു. നവാഗതയായ റത്തീന സംവിധാനം നിര്‍വഹിച്ച മമ്മൂട്ടിച്ചിത്രം 'പുഴു' കണ്ടപ്പോഴാണ് ആ ആഗ്രഹം സഫലമായത്.  ദലിതനായതിന്റെ പേരില്‍ മാത്രം എല്ലായിടത്തും അവഗണനയും പുച്ഛവും തൊട്ടുകൂടായ്മയും അനുഭവിക്കേണ്ടി വരുന്ന ആത്മകഥാകാരന്‍ ജാതിയുടെ പേരില്‍ അപമാനിക്കുന്ന ഒരാള്‍ക്കെങ്കിലും മുഖത്തിട്ടു പൊട്ടിക്കണേയെന്ന പ്രാര്‍ഥന സഫലമാകാന്‍ പുഴു റിലീസാകേണ്ടി വന്നു. തേങ്ങാപ്പൂളു കൊത്തിയ കാക്കയെന്ന പ്രയോഗത്തിന് പിന്നാലെ ഉദ്യോഗസ്ഥന്റെ മുഖത്ത് വീണ കൈ തന്നെയായിരുന്നു ജാതിക്കോമരങ്ങളോടുള്ള ഏറ്റവും നല്ല മറുപടി. അകത്തിടാന്‍ പാകത്തിലുള്ള കുറ്റമാണ് ചെയ്തതെന്ന പോലീസുകാരന്റെ ഭീഷണിക്കു മുമ്പിലാകട്ടെ തന്റെ ദലിത് സത്വത്തെ പുറത്തെടുത്ത് ജാതിക്കു നേരെയുള്ള അധിക്ഷേപത്തിന് താനുമൊരു പരാതി തന്നാല്‍ പണി പോകാനുള്ള അവസ്ഥകളേ ഉദ്യോഗസ്ഥനുമുള്ളുവെന്ന് കസേരയില്‍ നിവര്‍ന്നിരുന്നു പറയുന്ന അയാളുടെ ആത്മബോധത്തിനു മുമ്പില്‍ ജാതിക്കോമരങ്ങള്‍ക്കു മുമ്പില്‍ പത്തി മടക്കേണ്ടി വരുന്ന കാഴ്ചയും പുഴു സമ്മാനിച്ചു.  അവര്‍

കഥയുടെ വഴിയില്‍ പൂക്കള്‍ വീഴ്ത്താന്‍ ഇനി ജോണ്‍പോളില്ല

ഇമേജ്
അ യഞ്ഞു കിടക്കുന്ന ജുബ്ബയ്ക്കകത്തെ തടിച്ച ആ ശരീരപ്രകൃതിയില്‍ നിന്നും ഒഴുകിവരുന്ന അതിമനോഹരമായ വിവരണം കേട്ട് പല തവണ കൗതുകംപൂണ്ട് നിന്നിട്ടുണ്ട്. എറണാകുളത്തെ സാംസ്‌ക്കാരിക പരിപാടികളില്‍ പലതിലും, പ്രത്യേകിച്ച് സിനിമയും നാടകവുമായി ബന്ധപ്പെട്ടവയ്‌ക്കെല്ലാം ജോണ്‍ പോളിന്റെ ശബ്ദം ഒഴുകിയെത്തുന്നത് കേട്ടിട്ടുണ്ട്, കണ്ടിട്ടുണ്ട്- കോവിഡ് കാലം എല്ലാറ്റിനും തടയിടുന്നതിനുമുമ്പ്, എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജീവമായി ഓടിയെത്തിയിരുന്ന മൂന്ന് വര്‍ഷക്കാലം പല വേദികളില്‍ പല നേരങ്ങളില്‍. ജോണ്‍പോള്‍ ഒരത്ഭുതമാണെന്ന് തോന്നിയത് അദ്ദേഹത്തിന്റെ സിനിമകളിലൂടെ തന്നെയായിരുന്നു. തിരക്കഥകളേക്കാള്‍ അത്ഭുതമാണ് ആ മനുഷ്യനെന്ന് നേരില്‍ കണ്ട, ശബ്ദം കേട്ട കാലത്താണ് മനസ്സിലായത്. ഞാന്‍ കണ്ട കാലത്തിനിടയില്‍ അദ്ദേഹം ഒരുപക്ഷേ ഒരു തിരക്കഥ മാത്രമായിരിക്കും എഴുതിയിട്ടുണ്ടാവുക- അദ്ദേഹത്തിന്റെ അവസാന സിനിമയുടെ തിരക്കഥ- പ്രണയമീനുകളുടെ കടല്‍. ജോണ്‍ പോള്‍ അവതരിപ്പിച്ച എത്രയോ പരിപാടികളില്‍ കൊച്ചിയും സിനിമയും കലാരംഗവുമായി ബന്ധപ്പെട്ട നിരവധി നോട്ടുകള്‍ എടുത്തുവെക്കാന്‍ സാധിച്ചിട്ടുണ്ട്. അവയില്‍ നിന്നൊക്കെ പലതരം ഫീച്ചറുകളും സ്‌പെഷ്യല്‍ സ്റ

നവ്യ; ബാലാമണിയില്‍ നിന്ന് രാധാമണിയിലെത്തുമ്പോള്‍

ഇമേജ്
'ഞാന്‍ കണ്ടു, ഞാനേ കണ്ടുള്ളു, ഞാന്‍ മാത്രമേ കണ്ടുള്ളു' എന്നു പറയുന്ന നന്ദനത്തിലെ നിഷ്‌കളങ്കയായ ബാലാമണിയില്‍ നിന്ന് ഉള്ളിലെ തീ ആളിക്കത്തിക്കുന്ന ഒരുത്തീയിലെ രാധാമണിയിലെത്തുമ്പോള്‍ കഥയും കഥാപാത്രങ്ങളും മാത്രമല്ല അഭിനേത്രിയും ഏറെ മാറിയിട്ടുണ്ട്. ആരോരുമില്ലാത്തൊരു വാല്യേക്കാരി കുട്ടി കൃഷ്ണപ്രണയത്തെ നെഞ്ചിലേറ്റിയൊടുവില്‍ തന്റെ മായിക കാഴ്ചകളിലേക്ക് ലയിച്ചു നില്‍ക്കുന്നതാണ് ബാലാമണിയെങ്കില്‍ എല്ലാവരുമുള്ളൊരു കുടുംബനാഥ ഏറ്റവും അത്യാവശ്യമായ ഘട്ടത്തില്‍ യാഥാര്‍ഥ്യത്തിന്റെ ഏറ്റവും ചൂടുള്ള കനല്‍ പാതകള്‍ ഒറ്റക്ക് ചവിട്ടിക്കയറിപ്പോയി ലക്ഷ്യം നേടുന്നതാണ് രാധാമണി. ആദ്യത്തേത് കൃഷ്ണന്റെ നന്ദനത്തിലെ മായക്കാഴ്ചകളാണെങ്കില്‍ രണ്ടാമത്തേത് മെട്രോ നഗരമധ്യത്തിലെ സമാനതകളില്ലാത്ത നേരനുഭവങ്ങളാണ്.  താത്ക്കാലിക ജോലി ചെയ്തും കുടുംബത്തെ നോക്കിയും തന്റേയും കൂട്ടുകാരുടേയും സന്തോഷത്തിന് തിരുവാതിര കളിച്ചും വലിയ പ്രയാസങ്ങളില്ലാതെ മുമ്പോട്ടു പോയിരുന്ന സാധാരണക്കാരി യുവതിക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധി ഘട്ടങ്ങളെയാണ് ഒരുത്തീയിലൂടെ നവ്യയുടെ രാധാമണി ആവിഷ്‌ക്കരിക്കുന്നത്. പഴയ പ്രണയിനി നായികയില്‍ നിന്ന് സ്വന്തം കഴിവുകൊണ്

നൂറിലെത്തുന്ന മാതൃഭൂമിക്ക് ഖേദപൂര്‍വ്വം

ഇമേജ്
മലയാള മാധ്യമ ചരിത്രത്തിലും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലും മാതൃഭൂമിക്ക് അതിന്റേതായ പങ്കുണ്ട്. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായും സ്വാതന്ത്ര്യ സമര പോരാളികളുടെ മുന്‍കൈയ്യോടെയും സ്ഥാപിക്കപ്പെട്ട പത്രമാണ് മാതൃഭൂമി. പത്രത്തിന്റെ പേര് തന്നെ അത് സൂചിപ്പിക്കുന്നുണ്ട്.  ഈ മാതൃഭൂമി നൂറാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. 1923 മാര്‍ച്ച് 18ന് പ്രസിദ്ധീകരണം ആരംഭിച്ച മാതൃഭൂമിയുടെ നൂറാം വാര്‍ഷികാഘോഷത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു. മാധ്യമങ്ങളും മാധ്യമ ലോകവും വലിയ പ്രതിസന്ധികളും വെല്ലുവിളികളും നേരിടുന്ന കാലത്താണ് മാതൃഭൂമി നൂറാം വര്‍ഷത്തിലേക്ക് കടക്കുന്നതെന്നത് വലിയ പ്രത്യേകയുള്ള സംഭവം തന്നെയാണ്.  ദിനപത്രം മാത്രമല്ല മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഗൃഹലക്ഷ്മി, സ്റ്റാര്‍ ആന്റ് സ്റ്റൈല്‍, തൊഴില്‍ വാര്‍ത്ത, സ്‌പോര്‍ട്‌സ് മാസിക, ബാലഭൂമി, ആരോഗ്യ മാസിക, ഇയര്‍ബുക്ക് പ്ലസ്, യാത്ര, മിന്നാമിന്നി, കാര്‍ട്ടൂണ്‍ പ്ലസ്, ജി കെ ആന്റ് കറന്റ് അഫയേഴ്‌സ് എന്നിവയും മാതൃഭൂമിയില്‍ നിന്നുള്ള പ്രസിദ്ധീകരണങ്ങളാണ്. ഇതോടൊപ്പം ക്ലബ് എഫ് എം എന്ന റേഡിയോയും മാതൃഭൂമി ന്യൂസ് എന്ന ഉപഗ്രഹ ചാനലും മാതൃഭൂമിക്കുണ്ട്. മാത്രമല്ല ദ