പോസ്റ്റുകള്‍

80ന്റെ നിറവില്‍ മലയാളത്തിന്റെ സ്വന്തം അടൂര്‍

ഇമേജ്
മൗട്ടത്തു ഗോപാലകൃഷ്ണന്‍ ഉണ്ണിത്താന്റെ 80-ാം ജന്മദിനാമാണിന്ന്. ഇത്തരത്തില്‍ പേര് പറഞ്ഞാല്‍ ഈ മനുഷ്യനെ മലയാളി മാത്രമല്ല, ചിലപ്പോള്‍ അദ്ദേഹം പോലും തിരിച്ചറിഞ്ഞെന്ന് വരില്ല. വെറും അടൂര്‍ എന്നു മാത്രം പറഞ്ഞാല്‍ മതി- ആളുടെ രൂപവും ഭാവവുമെല്ലാം അവിടെ പ്രത്യക്ഷപ്പെടും. അതെ, മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ എണ്‍പതാം ജന്മദിനമാണിന്ന്. മലയാള സിനിമയ്ക്ക് ഇന്ത്യന്‍ സിനിമയിലും ലോക സിനിമാ പ്രേമികള്‍ക്കിടയിലും മേല്‍വിലാസം ഉണ്ടാക്കുന്നതില്‍ അടൂര്‍ വഹിച്ച പങ്ക് ചെറുതല്ല. മലയാളത്തിലെ നിരവധി പ്രമുഖര്‍ നമ്മുടെ ഭാഷയിലെ ചലച്ചിത്രത്തിന് പുറംലോകത്ത് പേരും പെരുമയും ഉണ്ടാക്കുന്നതില്‍ മികച്ച പങ്കാളിത്തം വഹിച്ചിട്ടുണ്ടെങ്കിലും അതില്‍ അടൂരിന്റെ സംഭാവന ചെറുതല്ല. സത്യജിത് റായ് എന്ന ലോകംകണ്ട ഇന്ത്യയിലെ മികച്ച സംവിധായകനോളമുണ്ട് മലയാളിക്ക് അടൂര്‍ ഗോപാലകൃഷ്ണന്‍. മാധവന്‍ ഉണ്ണിത്താന്റേയും ഗൗരിക്കുഞ്ഞമ്മയുടേയും മകന്‍ പത്തൊന്‍പതാം വയസ്സില്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവിധാനം പഠിക്കാന്‍ പോയത് നാടകത്തിലുള്ള കമ്പം മൂത്തായിരുന്നു. സിനിമാ സംവിധാനം പഠിക്കുന്നതിലൂടെ നല്ല നാടക സംവിധായകനാക

അനുഭവങ്ങള്‍കൊണ്ട് ജീവിതം പൊള്ളിയപ്പോഴും തണല്‍ കാലങ്ങളെ സ്വപ്‌നം കണ്ടവന്‍

ഇമേജ്
2016 ജൂണ്‍ 18-ാം തിയ്യതി നട്ടുച്ചയ്ക്കാണ്, ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പനിയിലെ റഫീക്ക് പൊക്കാക്കി ഒരാളുമായി വര്‍ത്തമാനത്തിന്റെ ഖത്തര്‍ ഓഫിസില്‍ വന്നു. മാങ്ങാചുനകൊണ്ട് ചുണ്ടുപൊള്ളിയതുപോലെ അദ്ദേഹത്തിന്റെ മുഖത്ത് അന്നേരം ചെറിയൊരു പരിക്കുണ്ടായിരുന്നു. ഷേവിംഗ് അലര്‍ജിയായിരുന്നുവത്രെ മുഖത്ത്. സംസാരിച്ചപ്പോഴാണ് മനസ്സിലായത്, അനുഭവങ്ങള്‍ കൊണ്ട് സ്വന്തം ജീവിതം പൊള്ളിപ്പോയ, പിന്നീട് എഴുത്തുകൊണ്ട് ആസ്വാദകരെ പൊള്ളിച്ച ആളാണ് മുമ്പിലെത്തിയതെന്ന്- അയാള്‍ റഷീദ് പാറക്കലായിരുന്നു. അക്കാലത്ത് ഖത്തറില്‍ ജോലി ചെയ്തിരുന്ന സംവിധായകന്‍ ഷലീല്‍ കല്ലൂരിന്റെ ഒരു തമിഴ് സിനിമയുമായി ബന്ധപ്പെട്ടായിരുന്നു റഷീദ് പാറക്കല്‍ ഖത്തറില്‍ വന്നത്. സിനിമാ പ്രവര്‍ത്തനങ്ങള്‍ക്കിടയിലുള്ള ഒരു ഇടവേളയിലെപ്പോഴോ ആണ് റഫീക്ക് പൊക്കാക്കി റഷീദ് പാറക്കലുമായി വര്‍ത്തമാനം ഓഫിസിലെത്തിയത്. അവിടെയിരുന്ന് കുറേ സമയം സംസാരിക്കുകയും ഇടയ്ക്ക് മനോഹരമായി കവിത ആലപിക്കുകയും ചെയ്തു റഷീദ് പാറക്കല്‍.  ഇത്രയും ഇന്‍ട്രോ. ഇനിയാണ് കാര്യത്തിലേക്ക് കടക്കുന്നത്. റഷീദ് പാറക്കല്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ 'സമീര്‍' കഴിഞ്ഞ ദിവസമാണ് ഒ ടി ടി പ്ലാറ്റ്‌ഫോ

എന്തുകൊണ്ട് രണ്ടാം പിണറായി സര്‍ക്കാര്‍

ഇമേജ്
കേ രള ചരിത്രത്തില്‍ നാല് പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി രണ്ടാമതും അധികാരത്തിലേക്ക് വരികയാണ്. എന്തുകൊണ്ടാണ് പിണറായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ ജനങ്ങള്‍ വീണ്ടും തെരഞ്ഞെടുത്തുവെന്ന ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്.  ബി ജെ പി വോട്ടു മറിച്ചതുകൊണ്ടാണ് ഇടതുമുന്നണി ജയിച്ചതെന്ന് ഒരു പക്ഷവും ബി ജെ പി വോട്ടുകള്‍ കൂട്ടമായി യു ഡി എഫിന് വോട്ടുനല്കിയെന്ന് മറുപക്ഷവും ആരോപണം ഉന്നയിക്കുന്നുണ്ട്. രണ്ടുപേരും ഒരേ കണക്കുകള്‍ എടുത്തുകാണിച്ചാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നാണ് ഏറെ കൗതുകകരവും രസകരവും. ബി ജെ പി വോട്ടുകളാണ് കേരളത്തിലെ ഇടതു- ഐക്യ മുന്നണികളുടെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതെന്നാണ് ഇവരെല്ലാവരും പറയാതെ പറയുന്നത്. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങളെന്ന് നിരീക്ഷണത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും.  1. ബി ജെ പിക്ക് ഇല്ലാത്ത മഹത്വം കല്‍പ്പിക്കുന്ന തരത്തിലാണ് പലപ്പോഴും വാര്‍ത്തകള്‍ പുറത്തുവരുന്നത്. അതായത്, സുരേന്ദ്രന്‍ പറഞ്ഞതുപോലെ, കേരളത്തിലെ ഭരണം ഇനി ആര് നടത്തണമെന്ന് ബി ജെ പി തീരുമാനിക്കുമെന്ന പ്രസ്താവന പോലെ, എല്‍ ഡി എഫിന്റേയും യു ഡി എഫിന്റേയും ജയപരാജയങ

ലോക പുസ്തക ദിനത്തില്‍ ഇയാളെ കുറിച്ചല്ലാതെ ആരെക്കുറിച്ചാണ് ഞാനെഴുതേണ്ടത്

ഇമേജ്
രണ്ടാഴ്ച മുമ്പൊരു ദിവസമാണ്, തലശ്ശേരി പഴയ ബസ് സ്റ്റാന്റിലൂടെ കെ എസ് ഇ ബി ഓഫിസില്‍ കറന്റ് ബില്ലടക്കാന്‍ പോകുന്ന വഴിയിലാണ് ബി ഇ എം പി ഹൈസ്‌കൂളിന് സമീപത്ത് നടപ്പാതയിലൊരു യുവാവിന്റെ പുസ്തകക്കച്ചവടം ശ്രദ്ധയില്‍പ്പെട്ടത്. ഒറ്റ നോട്ടത്തില്‍ ഫോട്ടോഗ്രാഫറും സുഹൃത്തുമായ റിയാസ് തലശ്ശേരിയാണെന്നാണ് തോന്നിയത്. മുഖത്തിന്റെ പാതിയും മാസ്‌കിലും തലയുടെ ഭൂരിഭാഗവും തൊപ്പിയും കൊണ്ട് മറച്ച് കണ്ണും മൂക്കിന്റെ ഏതാനും ഭാഗങ്ങളും മാത്രം കണ്ട് ശരീരത്തിന്റെ രൂപം വിലയിരുത്തിയപ്പോള്‍ റിയാസാണെന്ന് തോന്നിയതില്‍ കുറ്റം പറയാനാവുമായിരുന്നില്ല. എന്തായാലും റിയാസല്ലെന്ന് അറിയാമെങ്കിലും നടക്കുന്നതിനിടിയില്‍ ഒരിക്കല്‍ കൂടി അദ്ദേഹത്തെ നോക്കി, വൈദ്യുതി ഓഫിസിലേക്കുള്ള യാത്രയില്‍, ഇനി അടുത്തെങ്ങാനൊരു പുസ്തകം വാങ്ങുന്നുണ്ടെങ്കില്‍ ഇയാളുടെ അടുത്തേക്കു വരാമെന്ന് മനസ്സില്‍ പറഞ്ഞു എന്റെ കാര്യങ്ങളിലേക്ക് പോയി.  രണ്ടാഴ്ചയാകുമ്പോഴേക്കും പുസ്തകം തേടി എന്റെ യാത്ര കൃത്യമായി ബി ഇ എം പി ഹൈസ്‌കൂളിന് സമീപത്തെ നടപ്പാതിയല്‍ തന്നെയെത്തി. കറുപ്പും വെളുപ്പും നിറത്തിലുള്ള വലിയ കുടക്കു കീഴില്‍ പ്ലാസ്റ്റിക്ക് മേശയില്‍ അട്ടിവെച്ച പുസ്തകങ്ങള്‍... ഒലിവര്‍ ട

ഞങ്ങളുടെ ഉമ്മാമമാര്‍ ഇത്രയും ശക്തകളായിരുന്നു

ഇമേജ്
  തറവാട്ടിലെ വലിയ അടുക്കളയില്‍ നിന്നും തീന്മേശയിലേക്കെത്തുന്ന രുചികരമായ വിഭവങ്ങളില്‍ മാത്രമല്ല, തങ്ങളുടേതായ അഭിപ്രായങ്ങള്‍ ശക്തമായും കൃത്യമായും അവതരിപ്പിക്കുന്നതിലും ഞങ്ങളുടെ ഉമ്മാമമാര്‍ കഴിവ് പ്രകടിപ്പിച്ചിരുന്നു. അവരുണ്ടാക്കിതന്ന് രുചികരമായി വാരിവലിച്ചു കഴിച്ച ബിരിയാണിയെയാണ് പുറംനാട്ടുകാര്‍ 'തലശ്ശേരി ബിരിയാണി'യെന്ന് വിളിച്ച് ആദരിക്കുന്നതെന്ന് തിരിച്ചറിയാന്‍ നാടുവിട്ടുള്ള യാത്രകള്‍ വേണ്ടിവന്നു. തടുപ്പിന്റേയും പെങ്കുപ്പായത്തിന്റേയും കൊച്ചീത്തട്ടത്തിന്റേയും അകത്തിരുന്ന് അവര്‍ ദമ്മിട്ടെടുത്ത ബിരിയാണിക്കു മാത്രമല്ല വിറകടുപ്പിന്റെ ചൂട് നിയന്ത്രിക്കുന്ന മാന്ത്രികതയില്‍ വേവിച്ചെടുക്കുന്ന അല്‍സയ്ക്കും 'സീര്‍' വെള്ളത്തില്‍ നിന്നും കോരിയെടുക്കുന്ന മുട്ടമാലക്കും എരിതീയ്ക്കു മുകളിലെ വറചട്ടിയില്‍ നിന്നും ആവി പറന്നെത്തുന്ന ഉന്നക്കായക്കും ഇറച്ചിപ്പത്തിലിനും മുട്ടപ്പോളയ്ക്കും (ഇംഗ്ലീഷില്‍ അതിനെ കേക്ക് എന്നുവിളിക്കും) തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അപ്പത്തരങ്ങള്‍ക്കും രുചി ചേര്‍ത്ത് നാവിനും ആമാശയത്തിനും നല്കിയ അതേ ആവേശം തന്നെ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും അവര്‍ പ്രകടിപ്പിച്ചിരുന്നു. അതുക

അമ്പിളിച്ചന്തത്തില്‍ അമ്പമ്പോ നെഞ്ചത്ത്‌

ഇമേജ്
മലയാളി അമ്പിളിയെന്നല്ല അമ്പിളിയമ്മാവനെന്നാണ് വിളിക്കുക. ആകാശത്ത്, തൊടാനാവാത്തത്രയും ദൂരത്താണെങ്കിലും തണുത്ത വെളിച്ചവും മനസ്സിലേക്ക് നന്മയുടെ പ്രകാശവെട്ടവും കടത്തിവിടുന്നതുകൊണ്ടായിരിക്കണം സ്‌നേഹമോ ബഹുമാനമോ കൂട്ടിച്ചേര്‍ത്ത് അമ്പിളി അമ്മാവനായത്. ഭക്ഷണം കഴിക്കാത്ത കുട്ടികള്‍ക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കാനും ശാഠ്യം അവസാനിപ്പിക്കാനുമൊക്കെ എല്ലാവര്‍ക്കും ഇതേ അമ്പിളിയമ്മാവനെ വേണം. അമ്പിളിയമ്മാവനെന്നാല്‍ ഹൃദയത്തോടു ചേര്‍ത്തുവെച്ച ബിംബവും വികാരവുമെന്നര്‍ഥം. ഇതേ വികാരം തിയേറ്ററിലും സൃഷ്ടിക്കാന്‍ തന്നെയായിരിക്കണം ജോണ്‍പോള്‍ ജോര്‍ജ് തന്റെ സിനിമയ്ക്കും കഥാപാത്രത്തിനും ഇതേ പേര് നല്കിയത്. തിയേറ്ററിലിരിക്കുമ്പോള്‍ വെള്ളിത്തിരയില്‍ നിന്നിറങ്ങി പ്രേക്ഷക ഹൃദയങ്ങളിലേക്ക് കുടിയേറുന്ന അമ്പിളിയും സൗബിന്‍ ഷാഹിറും സിനിമ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ കാഴ്ചക്കാരനോടൊപ്പം കൂടെപ്പോരും. എല്ലാ ഗുണവും ഒത്തിണങ്ങിയ നായകന്മാര്‍ അടക്കിവാഴുന്ന സിനിമാ ലോകത്ത് വല്ലപ്പോഴും സംഭവിക്കുന്ന അത്ഭുതങ്ങളാണ് ഇതുപോലുള്ള കഥാപാത്രങ്ങള്‍. മമ്മൂട്ടി പൊന്തന്‍മാടയില്‍ മാടയായും സൂര്യമാനസത്തില്‍ പുട്ടുറുമീസായും ദിലീപ് കുഞ്ഞിക്കൂനനില്‍ വിമ

കേരളം കാണണം ഈ സിനിമ

സ്വാതന്ത്ര്യത്തിന് തൊട്ടടുത്ത വര്‍ഷത്തില്‍ തുടങ്ങി  1995 വരെയുള്ള അരനൂറ്റാണ്ടോളം കാലത്തെ കേരളത്തിന്റെ ചരിത്രം അധഃസ്ഥിതന്റെ കാഴ്ചപ്പാടിലൂടെ പറയുന്ന സിനിമയാണ് ടി.വി ചന്ദ്രന്റെ പെങ്ങളില. മറ്റു ചിത്രങ്ങളിലേതുപോലെ ഫെമിനിസവും രാഷ്ട്രീയവും ചരിത്രവും കൂട്ടിച്ചേര്‍ത്ത ശക്തമായ പ്രമേയമാണ് പെങ്ങളിലയിലും അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നത്. ലാലും ബേബി അക്ഷര കിഷോറും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള സിനിമയില്‍ ഇനിയ, നരേന്‍, മറീന മിഖായേല്‍ കുരിശിങ്കല്‍, രഞ്ജിപണിക്കര്‍, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് വേഷമിട്ടിട്ടുള്ളത്. കേരളത്തിന്റെ ഒരു കാലത്തെ രാഷ്ട്രീയവും മതവും കാഴ്ചപ്പാടുകളുമാണ് പെങ്ങളിലയിലൂടെ സംവിധായകന്‍ അവതരിപ്പിക്കുന്നത്. ഒരുപക്ഷേ 1995ല്‍ കേരളത്തിലെ അന്നത്തെ പുതിയ തലമുറയ്ക്ക് മനസ്സിലാകാതെ പോയിട്ടുണ്ടാകാന്‍ സാധ്യതയുള്ള അധഃസ്ഥിതന്റെ ജീവിത പശ്ചാതലവും ജാതി ഭ്രാന്തുകളുമെല്ലാം മാറിയ സാഹചര്യത്തില്‍ 2019ലെ പുതിയ തലമുറയ്ക്ക് എളുപ്പത്തില്‍ മനസ്സിലാവുമെന്ന വലിയ സന്ദേശം ടി.വി ചന്ദ്രന്‍ പ്രേക്ഷകര്‍ക്ക് നല്കുന്നുണ്ട്. കേരളം മുഴുവന്‍ കിളച്ച പൊടിച്ചെക്കനെ കറിച്ച് മോള് സ്‌കൂളി പോയി പറയൂ എന്ന് രാധാലക്ഷ്മിയെന്