പോസ്റ്റുകള്‍

അമ്പിളിച്ചന്തത്തില്‍ അമ്പമ്പോ നെഞ്ചത്ത്‌

ഇമേജ്
മലയാളി അമ്പിളിയെന്നല്ല അമ്പിളിയമ്മാവനെന്നാണ് വിളിക്കുക. ആകാശത്ത്, തൊടാനാവാത്തത്രയും ദൂരത്താണെങ്കിലും തണുത്ത വെളിച്ചവും മനസ്സിലേക്ക് നന്മയുടെ പ്രകാശവെട്ടവും കടത്തിവിടുന്നതുകൊണ്ടായിരിക്കണം സ്‌നേഹമോ ബഹുമാനമോ കൂട്ടിച്ചേര്‍ത്ത് അമ്പിളി അമ്മാവനായത്. ഭക്ഷണം കഴിക്കാത്ത കുട്ടികള്‍ക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കാനും ശാഠ്യം അവസാനിപ്പിക്കാനുമൊക്കെ എല്ലാവര്‍ക്കും ഇതേ അമ്പിളിയമ്മാവനെ വേണം. അമ്പിളിയമ്മാവനെന്നാല്‍ ഹൃദയത്തോടു ചേര്‍ത്തുവെച്ച ബിംബവും വികാരവുമെന്നര്‍ഥം. ഇതേ വികാരം തിയേറ്ററിലും സൃഷ്ടിക്കാന്‍ തന്നെയായിരിക്കണം ജോണ്‍പോള്‍ ജോര്‍ജ് തന്റെ സിനിമയ്ക്കും കഥാപാത്രത്തിനും ഇതേ പേര് നല്കിയത്. തിയേറ്ററിലിരിക്കുമ്പോള്‍ വെള്ളിത്തിരയില്‍ നിന്നിറങ്ങി പ്രേക്ഷക ഹൃദയങ്ങളിലേക്ക് കുടിയേറുന്ന അമ്പിളിയും സൗബിന്‍ ഷാഹിറും സിനിമ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ കാഴ്ചക്കാരനോടൊപ്പം കൂടെപ്പോരും. എല്ലാ ഗുണവും ഒത്തിണങ്ങിയ നായകന്മാര്‍ അടക്കിവാഴുന്ന സിനിമാ ലോകത്ത് വല്ലപ്പോഴും സംഭവിക്കുന്ന അത്ഭുതങ്ങളാണ് ഇതുപോലുള്ള കഥാപാത്രങ്ങള്‍. മമ്മൂട്ടി പൊന്തന്‍മാടയില്‍ മാടയായും സൂര്യമാനസത്തില്‍ പുട്ടുറുമീസായും ദിലീപ് കുഞ്ഞിക്കൂനനില്‍ വിമ

കേരളം കാണണം ഈ സിനിമ

സ്വാതന്ത്ര്യത്തിന് തൊട്ടടുത്ത വര്‍ഷത്തില്‍ തുടങ്ങി  1995 വരെയുള്ള അരനൂറ്റാണ്ടോളം കാലത്തെ കേരളത്തിന്റെ ചരിത്രം അധഃസ്ഥിതന്റെ കാഴ്ചപ്പാടിലൂടെ പറയുന്ന സിനിമയാണ് ടി.വി ചന്ദ്രന്റെ പെങ്ങളില. മറ്റു ചിത്രങ്ങളിലേതുപോലെ ഫെമിനിസവും രാഷ്ട്രീയവും ചരിത്രവും കൂട്ടിച്ചേര്‍ത്ത ശക്തമായ പ്രമേയമാണ് പെങ്ങളിലയിലും അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നത്. ലാലും ബേബി അക്ഷര കിഷോറും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള സിനിമയില്‍ ഇനിയ, നരേന്‍, മറീന മിഖായേല്‍ കുരിശിങ്കല്‍, രഞ്ജിപണിക്കര്‍, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് വേഷമിട്ടിട്ടുള്ളത്. കേരളത്തിന്റെ ഒരു കാലത്തെ രാഷ്ട്രീയവും മതവും കാഴ്ചപ്പാടുകളുമാണ് പെങ്ങളിലയിലൂടെ സംവിധായകന്‍ അവതരിപ്പിക്കുന്നത്. ഒരുപക്ഷേ 1995ല്‍ കേരളത്തിലെ അന്നത്തെ പുതിയ തലമുറയ്ക്ക് മനസ്സിലാകാതെ പോയിട്ടുണ്ടാകാന്‍ സാധ്യതയുള്ള അധഃസ്ഥിതന്റെ ജീവിത പശ്ചാതലവും ജാതി ഭ്രാന്തുകളുമെല്ലാം മാറിയ സാഹചര്യത്തില്‍ 2019ലെ പുതിയ തലമുറയ്ക്ക് എളുപ്പത്തില്‍ മനസ്സിലാവുമെന്ന വലിയ സന്ദേശം ടി.വി ചന്ദ്രന്‍ പ്രേക്ഷകര്‍ക്ക് നല്കുന്നുണ്ട്. കേരളം മുഴുവന്‍ കിളച്ച പൊടിച്ചെക്കനെ കറിച്ച് മോള് സ്‌കൂളി പോയി പറയൂ എന്ന് രാധാലക്ഷ്മിയെന്

കടലോളം കനമുള്ള കപ്പലുകള്‍

ഇമേജ്
സങ്കല്‍പ്പിച്ചു നോക്കുക, ഏത് കപ്പലിനായിരിക്കും കടലോളം കനമുണ്ടായിരിക്കുക? മനസ്സെന്ന കടലില്‍ തുഴഞ്ഞു നീങ്ങുന്ന വാക്കുകള്‍ ചേര്‍ത്തൊരുക്കിയ കവിതയുടേയും കഥയുടേയും സാഹിത്യസൃഷ്ടിയുടേയും കപ്പലിനല്ലാതെ മറ്റെന്തിനാണ് ഇത്രയേറെ കനം വരിക? ലോകത്തിലെ ഏത് കടലിനേക്കാളും ആഴവും പരപ്പുമുണ്ടാകും ഓരോരുത്തരുടേയും മനസ്സിനും. ഒരു കവിയുടെ മനസ്സിനാണെങ്കില്‍ കടലഗാധത പിന്നേയും വര്‍ധിക്കും. ഈ ആഴക്കടലില്‍ നിന്നാണ് വാക്കുകളുടെ മുത്തുകള്‍ കൊരുത്ത് കവിതയുടെ മാലയുണ്ടാക്കാന്‍ അവര്‍ക്ക് കഴിയുന്നത്. പ്രീഡിഗ്രി ഒന്നാം വര്‍ഷത്തില്‍ പോയട്രി ക്ലാസില്‍ കവിതയെ കുറിച്ച് വില്യം വേര്‍ഡ്‌സ്‌വര്‍ത്ത് പറഞ്ഞ ഒരു നിര്‍വചനം നമ്മളെല്ലാവരും പഠിച്ചിട്ടുണ്ടാകും- Poetry is the spontaneous overflow of powerful feelings ശക്തമായ വികാരങ്ങളുടെ നൈസര്‍ഗ്ഗികമായ നിറഞ്ഞൊഴുക്കാണത്രെ കവിത. ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കവി മനസ്സിനെ സ്വാധീനിക്കുന്ന വികാരങ്ങളോ വിചാരങ്ങളോ വാക്കുകളോ വരികളോ വരകളോ കാഴ്ചകളോ ഒക്കെത്തന്നെയായിരിക്കാം കവിതയായി പുനര്‍ജ്ജനിക്കുന്നത്. തന്‍സീം കുറ്റ്യാടി തന്റെ 'കടലോളം കനമുള്ള കപ്പലുകളില്‍' ഒന്നിലേറെ തവണ ബിംബകല

ഇസ്രാഈലിനും ഫലസ്തീനുമിടയില്‍ ജനറലിന്റെ മകന്‍ മീക്കോ പെലെഡ്

ഇമേജ്
ഇസ്രാഈല്‍ എന്ന വാക്ക് ആദ്യം കേട്ടത് വല്യുപ്പയില്‍ നിന്നാണ്. തൈത്തോട്ടത്ത് കരിമ്പിന്‍താഴെ മൊയ്തു എന്ന വല്ല്യുപ്പ അദ്ദേഹം എറണാകുളത്ത് ജോലി ചെയ്തിരുന്ന 1940കളെ കുറിച്ചാണ് പറഞ്ഞിരുന്നത്. വല്ല്യുപ്പ മരണത്തിന്റെ മാലാഖയോടൊപ്പം കൂട്ടുപോയിട്ടുതന്നെ 23 വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി. അതിനും കുറേ മുമ്പാണ് 1948കളിലെ ജൂതന്മാരുടെ ഫലസ്തീനിലേക്കുള്ള കുടിയേറ്റത്തെ കുറിച്ച് പറഞ്ഞുതന്നത്. സംഭവങ്ങള്‍ മുഴുവന്‍ വിശദീകരിക്കുമ്പോഴും  ഇസ്രാഈല്‍ എന്ന വാക്ക് പോലും വളരെ അപൂര്‍വ്വമായി മാത്രമാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത് എന്നോര്‍ക്കുന്നു. ഫലസ്തീന്‍ എന്നുതന്നെയാണ് പേര്‍ത്തും പേര്‍ത്തും പറഞ്ഞിരുന്നത്. ഇപ്പോള്‍ കാലം മാറി. ഫലസ്തീന്‍ രാജ്യം പോലെ ഫലസ്തീനെന്ന വാക്കിന്റെ ഉപയോഗവും തീര്‍ത്തും ചുരുങ്ങിപ്പോയി. ഇസ്രാഈലാകട്ടെ രാജ്യം വിശാലമായതുപോലെ മുക്കിലും മൂലയിലുമെല്ലാം ഉപയോഗിക്കുന്ന പദവുമായി.  1940കളുടെ ഒടുക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഗ്ദത്ത ഭൂമിയായി വിശേഷിപ്പിക്കപ്പെടുന്ന ഫലസ്തീനിലേക്ക് ജൂതന്മാര്‍ ഒഴുകിത്തുടങ്ങിയപ്പോള്‍ കൊച്ചിയിലെ മലയാളി ജൂതന്മാരും അങ്ങോട്ടേക്ക് പുറപ്പാടായി. ഊഴത്തിനനുസരിച്ചോ മറ്റോ ഇസ്രാഈല്‍

പാലങ്ങളുടെ തത്വചിന്ത

ഇമേജ്
കെ എം റഹ്മാന്‍ ചിത്രങ്ങള്‍: ദുല്‍കിഫില്‍ മുസ്തഫ പാലമെന്നാല്‍ ജീവിതം എന്നു തന്നെയാണ് അര്‍ഥം. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ. പക്ഷേ, ചില പാലങ്ങള്‍ അങ്ങോട്ടേക്ക് മാത്രമുള്ളതാണ്, ഇങ്ങോട്ടേക്ക്..... പാലത്തിന് പറയാനുള്ള തത്വചിന്ത എന്തായിരിക്കും? ജീവിതത്തെ കുറിച്ചുള്ള ചിന്തകള്‍ തത്വങ്ങളായി പാലത്തിന് പറയാനാകാവുന്നത്രയും ആര്‍ക്കാണ് ഓതിത്തരാന്‍ കഴിയുക? ഓരോ പാലത്തിന്റേയും താഴേക്കൂടി കുറേ വെള്ളമൊഴുകും. തോണിയും മരവും മീനുകളും ഒഴുകിപ്പോകും. ചിലപ്പോള്‍ മനുഷ്യരും ചത്ത ജീവജാലങ്ങളും അറിയാതെ അതുവഴി കടന്നു പോകും. ഓരോ പാലത്തിന്റേയും മുകളിലൂടെ എണ്ണിത്തീര്‍ക്കാനാവാത്തത്രയും വാഹനങ്ങള്‍ കടന്നു പോകും. കാല്‍നടയായി മനുഷ്യരും പശുക്കളും കൈവണ്ടികളും കടന്നുപോകും. അപ്പോഴെല്ലാം പാലങ്ങള്‍ നിശ്ചലരായി ഒന്നുമറിയാത്തതു പോലെ നില്‍ക്കുന്നുണ്ടാകും. പക്ഷേ, പാലം എല്ലാം അറിയുന്നുണ്ടാകും. പാലമെന്നാല്‍ ജീവിതമാണല്ലോ. ജീവിതമെന്നാലും ഒരു പാലത്തിന്റെ രണ്ടു കരകളിലേക്കുള്ള സഞ്ചാരമാണല്ലോ. കടലെന്നും പുഴയെന്നുമൊക്കെ കേള്‍ക്കാന്‍ തുടങ്ങിയ കാലം മുതലേ മോഹിപ്പിച്ച നാമങ്ങളായിരുന്നു. ഓരോ തവണയും കടല്‍ കാണുമ്പോഴും പുഴ

ക്യാപ്റ്റന്‍ വെറുമൊരു സിനിമയല്ല

ഇമേജ്
മലയാളിക്ക് അത്രയൊന്നും പരിചിതമല്ലാത്ത പേരാണ് ബയോപിക് എന്നത്. സിനിമാ പ്രവര്‍ത്തകരോ ആസ്വാദകരോ മലയാളത്തില്‍ ആ പദം അധികം ഉപയോഗിച്ചിട്ടുമില്ല. ഈ മാസം ഒരാഴ്ചയുടെ ഇടവേളയില്‍ പുറത്തിറങ്ങിയ രണ്ട് സിനിമകളാണ് ബയോപിക് എന്ന പദത്തേയും അത്തരം ചിത്രങ്ങളേയും മലയാളികള്‍ക്ക് കൂടുതല്‍ പ്രിയങ്കരങ്ങളാക്കിയത്. ഫെബ്രുവരി ഒന്‍പതിന് തിയേറ്ററുകളിലെത്തിയ കമലിന്റെ മാധവിക്കുട്ടി ചിത്രം ആമിയും ഫെബ്രുവരി പതിനാറിന് റിലിസായ ജി പ്രജേഷ് സെന്നിന്റെ വി പി സത്യന്റെ ജീവിതം പറയുന്ന ക്യാപ്റ്റനും. പ്രജേഷിന്റെ ക്യാപ്റ്റന്‍ മലയാളത്തിലെ ആദ്യ സ്‌പോര്‍ട്‌സ് ബയോപിക് എന്ന നേട്ടവും സ്വന്തമാക്കി. ബയോപിക്ക് എന്ന് പറഞ്ഞിട്ടില്ലെങ്കിലും മലയാളി ഇത്തരത്തിലുള്ള കുറേ സിനിമകള്‍ കണ്ടിട്ടുണ്ട്- ബയോപിക്കാണെന്ന് അറിയാതെയാണെങ്കിലും. 1982ല്‍ പുറത്തിറങ്ങിയ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി തന്നെയാണ് ഇത്തരത്തില്‍ ഓര്‍മയില്‍ നില്‍ക്കുന്ന ഏറ്റവും പ്രമുഖമായ സിനിമ. പറഞ്ഞുവരുമ്പോള്‍ ലെനിന്‍ രാജേന്ദ്രനും കമലും തന്നെയാവണം മലയാളത്തില്‍ ബയോപിക്കുകളെ കൂടുതല്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടാവുക. ലെനിന്‍ രാജേന്ദ്രന്‍ 1987ല്‍ സ്വാതിതിരുനാളിന്റെ ജീവിതം ആസ്പദമാക്കി

സമര്‍പ്പണമാണ് ആമി

ഇമേജ്
ആമി എന്ന ചലച്ചിത്രം കമല്‍ എന്ന സംവിധായകനായിരിക്കില്ല, കമല്‍ എന്ന തിരക്കഥാകൃത്തിനും സംഭാഷണ രചയിതാവിനുമായിരിക്കും കടുത്ത വെല്ലുവിളി സൃഷ്ടിക്കുകയെന്നാണ് കരുതിയിരുന്നത്. ആ കാരണം തന്നെയാണ് ആമി കാണാനുള്ള ആദ്യപ്രചോദനവും. കമലാദാസ്, കമലാ സുരയ്യ തുടങ്ങി ഏതുപേരില്‍ വിളിച്ചാലും മലയാളികള്‍ക്ക് അവര്‍ മാധവിക്കുട്ടിയാണ്. വ്യത്യസ്തമായ ശൈലിയില്‍ കഥകള്‍ എഴുതുകയും ഒരേ സമയം അത്ഭുതപ്പെടുത്തുകയും വിവാദങ്ങളുണ്ടാക്കുകയും ചെയ്ത എഴുത്തുകാരി. മലയാളിക്കപ്പുറമാണ് കമലാദാസും അവരുടെ ഇംഗ്ലീഷ് രചനകളും. കമലാ ദാസിനേക്കാള്‍ മലയാളികളോട് അടുത്ത് നില്‍ക്കുന്നത് കമലാ സുരയ്യയായിരിക്കും. അതാകട്ടെ അവരുടെ രചനകളേക്കാളേറെ മതംമാറ്റം സൃഷ്ടിച്ച വിവാദങ്ങള്‍ ഉണ്ടാക്കിക്കൊടുത്ത അടുപ്പവും! മാധവിക്കുട്ടിയുടെ രചനകള്‍ വായിച്ചവര്‍ക്കറിയാം അവരുടെ ഭാഷയുടെ നൈര്‍മല്യം. വശ്യമായ ഭാഷയില്‍ എഴുതുന്ന അവരെ വശ്യമായ രൂപമെന്നും പെരുമാറ്റമെന്നുമൊക്കെ പറഞ്ഞ് പരമാവധി അവഹേളിക്കുന്ന രൂപത്തിലേക്ക് മാറ്റാനായിരുന്നു മലയാളികള്‍ക്ക് എക്കാലവും താത്പര്യമുണ്ടായിരുന്നത്. ഒരുപക്ഷേ, 'എന്റെ കഥ'യായിരിക്കണം സാധാരണ വായനക്കാരെകൊണ്ടും എല്ലാം മഞ്ഞയും നീലയുമായി കാണാന്