മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്; ഒരിക്കല്‍ മാത്രം മരിച്ച ധീരന്‍
''ഇരുള്‍മൂടവേ, പെട്രോമാക്‌സുകളുടെ വെളിച്ചം ചെറിയ വൃത്തങ്ങളായി മനുഷ്യ ശിരസ്സുകളിലൂടെ ഒലിച്ച് മൈതാനത്തിലേക്കു നീങ്ങവേ, കാല്‍നാഴിക ദൂരത്തുള്ള മൂരിയാട് പള്ളിയിലേക്ക് ഒറ്റയാനായി ശിരസ്സുയര്‍ത്തി നടന്നു സായ്‌വ്. സംശയത്തിന്റെ തരി പോലുമില്ല. ധീരന്‍ ഒരിക്കല്‍ മരിക്കുന്നു. ഭീരു ഒരുപാടുതവണ മരിക്കുന്നു.
എന്നിട്ടും അനുയായികള്‍ക്ക് പൊറുതികിട്ടിയില്ല. സായ്‌വ് പോയ വഴിയിലൂടെ അവര്‍ പിന്നാലെ നടന്നു. ചിലര്‍ മുമ്പേ ഓടിപ്പോയിരുന്നു.
പള്ളിയില്‍ കയറി വുളുവെടുത്ത്, സഫ് സഫായി നില്‍ക്കുന്ന ഭക്തരോടൊപ്പം തോളുരുമ്മി നിന്നപ്പോള്‍, പള്ളിയിലാകെ കനത്തുവന്ന നിശ്ശബ്ദതയ്‌ക്കൊടുവില്‍ വീണ്ടും മുഴങ്ങി, മഗ്‌രിബ് നിസ്‌കാരത്തിനുള്ള മിമ്പറക്കടുത്തു നില്‍ക്കുന്ന ഇമാമിന്റെ സ്വരം: അല്ലാഹു അക്ബര്‍.
നിസ്‌കാരം കഴിഞ്ഞു. സലാം വീട്ടി, സുന്നത്തും നിസ്‌കരിച്ചു. ദുആയെടുക്കാന്‍ കൈകള്‍ ഉയര്‍ത്തിയപ്പോള്‍ എത്രയോ ആയിരം കണ്ണുകള്‍ ഒപ്പമുയര്‍ന്നു.
വീണ്ടും കാല്‍ നാഴിക നടത്തം, വീണ്ടും മൈതാന വേദിയിലേക്ക്. കോഴിക്കോട്ടുള്ള എല്ലാ കോണ്‍ഗ്രസ് നേതാക്കന്മാരും വേദിയിലുണ്ട്. മാലകള്‍ കൈയില്‍ തൂക്കി കുറേപ്പേര്‍ ഒന്നുമറിയാത്ത മട്ടിലിരുന്നു. യോഗാധ്യക്ഷന്‍ കുപ്പായമിടാത്ത, താടിയുള്ള ഒരു സന്യാസി.
ഒടുവിലതു മുഴങ്ങി. ഇനി മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് പ്രസംഗിക്കും. കാതോര്‍ത്തു നില്‍ക്കുന്ന ജനക്കൂട്ടം. സായ്‌വ് പതുക്കെ എണീറ്റു. ഫേസ്‌ക്യാപ്പ് നേരെയാക്കി.
സുഹൃത്തുക്കളെ, അബ്ദുറഹ്മാന്റെ തലയെടുക്കുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നു.
അതറിഞ്ഞാണല്ലോ നിങ്ങള്‍ ഇവിടെ വന്നത്. ഇവര്‍ വിചാരിച്ചാല്‍ എന്റെ തലയെടുക്കാന്‍ കഴിയുമോ? ഇല്ല. അല്ലാഹു വിചാരിച്ചാല്‍ മാത്രമേ എന്റെ തലയെടുക്കാനാകൂ. സര്‍വശക്തനായ അല്ലാഹു എന്റെ തലയെടുക്കാന്‍ തീരുമാനിച്ചാല്‍ എനിക്കോ, ഇവിടെ കൂടിയിരിക്കുന്ന എന്റെ സഹോദരങ്ങള്‍ക്കോ എന്റെ തല ഉടലില്‍ വെച്ച് എനിക്ക് ജീവന്‍ നല്‍കാന്‍ സാധ്യമല്ല.
ആദ്യം വാക്കുകള്‍ ഭൂമിയിലേക്കും സര്‍വചരാചരങ്ങളിലേക്കും പിന്നെ ആകാശത്തേക്കും ഇടിവെട്ടും മിന്നല്‍ പിണരുമായി വന്നു.''
(എന്‍ പി മുഹമ്മദിന്റെ അവസാന നോവലില്‍ നിന്ന്- വര്‍ത്തമാനം ആഴ്ചപ്പതിപ്പ്- പുസ്തകം 1, ലക്കം 1 2003 ഫെബ്രുവരി 16)
എന്‍ പി മുഹമ്മദിന്റെ നോവലിനെ അടിസ്ഥാനമാക്കി പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വീരപുത്രന്‍ സിനിമ വിവാദമായ പശ്ചാതലത്തിലാണ് എന്‍ പിയുടെ നോവലിന്റെ ഭാഗം ഒരിക്കല്‍ കൂടി എടുത്തുനോക്കിയത്. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് എന്ന ധീരദേശാഭിമാനിയെ നാടും നാട്ടുകാരും മറന്നുതുടങ്ങിയപ്പോഴാണ് പി ടി കുഞ്ഞുമുഹമ്മദ് സിനിമയുമായി രംഗത്തു വന്നത്. എന്‍ പി മുഹമ്മദ് എന്ന മലയാളത്തിലെ മഹാനായ നോവലിസ്റ്റിനെ സംബന്ധിച്ചിടത്തോളം അബ്ദുറഹ്മാന്‍ സാഹിബിനെ കുറിച്ചുള്ള നോവല്‍ അടങ്ങാത്ത ആഗ്രഹമായിരുന്നു.
വര്‍ത്തമാനം ആഴ്ചപ്പതിപ്പിന്റെ പ്രഥമ ലക്കത്തില്‍ എന്‍ പി മുഹമ്മദിന് ഈ നോവലിനോടുള്ള അടങ്ങാത്ത ആഗ്രഹത്തെ കുറിച്ച് വിലയിരുത്തുന്നുണ്ട്. ''എന്‍ പിയുടെ സ്വപ്‌നം കൂടിയായിരുന്നു വര്‍ത്തമാനം. എന്നാല്‍ സ്വപ്‌നം യാഥാര്‍ഥ്യമാകുന്നതിന് മുമ്പ് എന്‍ പി വിടചൊല്ലി. നാലഞ്ച് വര്‍ഷങ്ങളായി എന്‍ പി അബ്ദുറഹ്മാന്റെ പണിപ്പുരയിലായിരുന്നു. അബ്ദുറഹ്മാന്‍ സാഹിബിന്റെ പിറക്കാത്ത മകനായിരുന്നു എന്‍ പി. സാഹിബിന്റെ അചഞ്ചലമായ മതേതരതയില്‍ നിന്നാണ് മാനവികതയേയും സ്വാതന്ത്ര്യത്തേയും കുറിച്ചുള്ള എന്‍ പിയുടെ ചിന്ത എരിയുന്നത്. സമഗ്രാധിപത്യത്തിനെതിരെ എഴുതിയ രചനകളുടെയെല്ലാം പ്രചോദനവും അബ്ദുറഹ്മാന്‍ സാഹിബായിരുന്നു. അബ്ദുറഹ്മാനെ പറ്റിയുള്ള നോവല്‍ രചന 220 പേജുകളില്‍ എന്‍ പി തീര്‍ത്തുവെച്ചിരുന്നു. അബ്ദുറഹ്മാനും മരണവും തമ്മിലുള്ള മല്‍പിടുത്തമാണ് എന്‍ പിയുടെ നോവല്‍. അവസാന മിനുക്കുപണികള്‍ക്കിടയില്‍ എന്‍ പിയെ മരണം കൊണ്ടുപോയി. അബ്ദുറഹ്മാനില്‍ നിന്ന് ഒരു ഭാഗം വര്‍ത്തമാനം ആഴ്ചപ്പതിപ്പിന്റെ ആദ്യലക്കത്തില്‍ പ്രകാശനം ചെയ്യുന്നു. എന്‍ പിയ്ക്കുള്ള ആദരാഞ്ജലിയായി....''
നോവല്‍ പുറത്തുവന്നപ്പോള്‍ ഉണ്ടാകാത്ത വിവാദമാണ് സിനിമ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ഉണ്ടായിരിക്കുന്നത്. വിവാദത്തിന് തിരികൊളുത്തിയത് പ്രശസ്ത ചിന്തകനായ ഹമീദ് ചേന്ദമംഗലൂരാണ്. അതുകൊണ്ടുതന്നെ സാംസ്‌ക്കാരിക കേരളം അതിന് വലിയ പ്രാധാന്യം കൊടുക്കുകയും ചെയ്തു.
മുഹമ്മദ് അബ്ദുറഹ്മാനെ കുറിച്ചുള്ള സിനിമ 'വീരപുത്രന്‍' ചരിത്രത്തെ വളച്ചൊടിക്കലാണെന്ന ആരോപണമാണ് എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ ഹമീദ് ചേന്ദമംഗലൂരിന്റേത്. സിനിമയില്‍ അബ്ദുറഹ്മാന്‍ സാഹിബിന്റെ മരണ രംഗം ചിത്രീകരിച്ചതിലാണ് ഹമീദ് ചേന്ദമംഗലൂര്‍ അപ്രിയം രേഖപ്പെടുത്തിയിരിക്കുന്നത്. കൊടിയത്തൂരില്‍ നിന്നും പ്രസംഗം കഴിഞ്ഞ് പുഴ കടന്ന ചേന്ദമംഗലൂരിലെത്തി ഭക്ഷണം കഴിച്ച ശേഷം തിരിച്ചു പോകുമ്പോള്‍ പൊറ്റശ്ശേരിയില്‍ വെച്ച്് വിഷബാധയേറ്റതുപോലെ അബ്ദുറഹ്മാന്‍ സാഹിബ് മരിച്ച് വീഴുന്നതെന്നാണ് സിനിമയിലെ രംഗമെന്ന് ഹമീദ് ചേന്ദമംഗലൂര്‍ പറയുന്നു. മണാശ്ശേരി അംശം അധികാരി കളത്തിങ്ങല്‍ എ എം അബ്ദുസ്സലാം അധികാരിയുടെ വീട്ടില്‍ നിന്നാണ് അബ്ദുറഹ്മാന്‍ സാഹിബ് അവസാനമായി ഭക്ഷണം കഴിച്ചത്. എ എം അബ്ദുസ്സലാം അധികാരി ഹമീദ് ചേന്ദമംഗലൂരിന്റെ പിതാവാണ്.
അബ്ദുറഹ്മാന്‍ സാഹിബിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നവരും പരിശോധിച്ച ഡോ. നാരായണന്‍ നായരും പറഞ്ഞിട്ടുണ്ടെന്നും പി ടി കുഞ്ഞുമുഹമ്മദിന് എങ്ങനെ വ്യത്യസ്തമായ വീക്ഷണം കിട്ടി എന്നുമാണ് ഹമീദ് ചേന്ദമംഗലൂരിന്റെ ചോദ്യം. പി ടി കുഞ്ഞുമുഹമ്മദ് ഇതിനു നല്കുന്ന വിശദീകരണം താന്‍ എന്‍ പിയുടെ നോവലും കാല്‍പനികതയും കൂട്ടിച്ചേര്‍ത്താണ് സിനിമ തയ്യാറാക്കിയതെന്നും സിനിമയുടെ തുടക്കത്തില്‍ തന്നെ ഇതേകുറിച്ച് വിശദീകരിക്കുന്നുണ്ടെന്നുമാണ്. മാത്രമല്ല, വിഷം അകത്തുചെന്നാണ് മരിച്ചതെന്ന സംസാരം ചേന്ദമംഗലൂര്‍ ഭാഗത്ത് നേരത്തെയുണ്ടെന്നും പി ടി കുഞ്ഞുമുഹമ്മദ് പറയുന്നു. ചേന്ദമംഗലൂര്‍ ഭാഗത്ത് നേരത്തെയുള്ള പ്രചാരണം മനസ്സിലുള്ളതുകൊണ്ടായിരിക്കാം ഹമീദിന് അങ്ങനെ തോന്നുന്നതെന്നും പി ടി പറയുന്നു. മാത്രമല്ല നിരവധി വര്‍ഷങ്ങള്‍ പഠനവും ഗവേഷണവും നടത്തിയാണ് താന്‍ തിരക്കഥ പൂര്‍ത്തിയാക്കിയതെന്നും പി ടി കുഞ്ഞുമുഹമ്മദ് പറയുന്നുണ്ട്.
വസ്തുത എന്തായാലും മുഹമ്മദ് അബ്ദുറഹ്മാന്‍ എന്ന ധീരദേശാഭിമാനിയെ കുറിച്ച് കേരളത്തെ ഓര്‍മിപ്പിക്കാന്‍ പി ടി കുഞ്ഞുമുഹമ്മദിന് വീരപുത്രനിലൂടെ സാധിച്ചു എന്നതാണ് സത്യം. അര്‍ധ സത്യങ്ങളും അസത്യങ്ങളും ചരിത്രമായി പ്രചരിക്കുന്ന കാലത്ത് മറഞ്ഞു പോയേക്കാവുന്ന ഒരു സത്യത്തെയാണ് അദ്ദേഹം വെള്ളിവെളിച്ചത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഏഴ് കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം സംസ്ഥാനത്തെ എഴുപതോളം തിയേറ്ററുകളിലാണ് റിലീസ് ചെയ്തിട്ടുള്ളത്. നൂറ്റി അറുപതിലേറെ നടീനടന്മാരും പതിനായിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും പ്രത്യക്ഷപ്പെടുന്ന സിനിമ 55 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. നേരത്തെ പൃഥ്വിരാജിനെ ആയിരുന്നു മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ വേഷത്തിനു വേണ്ടി കണ്ടിരുന്നതെങ്കിലും ഒടുവില്‍ അത് നരേനില്‍ എത്തുകയായിരുന്നു. അബ്ദുറഹ്മാന്‍ സാഹിബിന്റെ ഭാര്യ കുഞ്ഞിബീപാത്തുവായി റീമാസെന്നും മൊയ്തു മൗലവിയായി സിദ്ദീഖ്, കെ കേളപ്പനായി ശ്രീകുമാര്‍, എ കെ ജിയായി ബിജു ജനാര്‍ദ്ദനന്‍, കെ എ കൊടുങ്ങല്ലൂരായി വിനയ്, കൃഷ്ണപിള്ളയായി സുരേഷ് ചെറുപ്പ, എം പി നാരായണ മേനോനായി വിജയ് മേനോന്‍, വൈക്കം മുഹമ്മദ് ബഷീറായി ബഷീറിന്റെ പുത്രന്‍ അനീസ് ബഷീറും കെ ദാമോദരനായി മന്‍രാജും ആലി മുസല്യാരായി ശ്രീരാമനും മമ്മദായി കലാഭവന്‍ നവാസും ചരിത്രകാരനും സാമൂഹ്യ പരിഷ്‌ക്കര്‍ത്താവുമായ വിമല്‍ മേനോനായി ശരത് കുമാറും ഉള്‍പ്പെടെ വന്‍ താരനിയാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.
അബ്ദുറഹ്മാന്‍ സാഹിബിന്റെ ജീവിതത്തെ സിനിമാ വിവാദത്തിലൂടെയെങ്കിലും ജനങ്ങള്‍ അറിയുന്നുണ്ടെങ്കില്‍ അതിന് വഴിയൊരുക്കിയ പി ടി കുഞ്ഞുമുഹമ്മദിനെ അഭിനന്ദിക്കുന്നുവെന്നാണ് മൊയ്തു മൗലവിയുടെ മകനും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ സുഹൃത്തുമായിരുന്ന എഴുത്തുകാരന്‍ എം റഷീദ് അഭിപ്രായപ്പെട്ടത്. അബ്ദുറഹ്മാന്‍ സാഹിബിന്റെ തലമുറയില്‍ അവശേഷിക്കുന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് എം റഷീദ്. അതുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞതാണ് മുഖവിലയ്‌ക്കെടുക്കേണ്ടത്. സിനിമാ വിവാദത്തിലൂടെയാണെങ്കിലും അബ്ദുറഹ്മാന്‍ സാഹിബിനെ ചരിത്രത്തിന് കാണിച്ചുകൊടുക്കാന്‍ കഴിഞ്ഞല്ലോ. അതുതന്നെയാണ് വലിയ കാര്യം.
എന്‍ പി മുഹമ്മദ് എഴുതിയ നോവലിലെ വരികള്‍ തന്നെയാണ് ഈ വിവാദങ്ങള്‍ക്കുള്ള ഏറ്റവും നല്ല മറുപടി. ''ഇവര്‍ വിചാരിച്ചാല്‍ എന്റെ തലയെടുക്കാന്‍ കഴിയുമോ? ഇല്ല. അല്ലാഹു വിചാരിച്ചാല്‍ മാത്രമേ എന്റെ തലയെടുക്കാനാകൂ. സര്‍വശക്തനായ അല്ലാഹു എന്റെ തലയെടുക്കാന്‍ തീരുമാനിച്ചാല്‍ എനിക്കോ, ഇവിടെ കൂടിയിരിക്കുന്ന എന്റെ സഹോദരങ്ങള്‍ക്കോ എന്റെ തല ഉടലില്‍ വെച്ച് എനിക്ക് ജീവന്‍ നല്‍കാന്‍ സാധ്യമല്ല.''
''ധീരന്‍ ഒരിക്കല്‍ മരിക്കുന്നു. ഭീരു ഒരുപാടുതവണ മരിക്കുന്നു.''
വര്‍ത്തമാനം ദിനപത്രം 16-10-2011
Thnak you for sending this. I read many articles regarding the film, i dont know when i will get a chance too see the film
മറുപടിഇല്ലാതാക്കൂ-love
Muzafer muzaferv@gmail.com
Rahman Sb,
മറുപടിഇല്ലാതാക്കൂThank you very much for the articles, especially the one about Muhammad Abdurrahman Saheb. You know I hold him in hih esteem and I have specially written about him in my book. Can yu kindly send him a CD of the film by internet? Thank you.
Best regards,
B.M.Kutty
Secretary General
Pakistan Peace Coalition (PPC)
PILER Center,Karachi.
Ph Off: 00-92-21-36351145-46-47, 00-92-21-36350875
Fax Off: 00-92-21-6350354
Ph Res: 00-92-21-34852052 and 53
Cell: 00-92-300-8227912; 00-92-343-8282651
URL: http://www.piler.org.pk
beeyemkey@yahoo.com
''ധീരന്‍ ഒരിക്കല്‍ മരിക്കുന്നു. ഭീരു ഒരുപാടുതവണ മരിക്കുന്നു.''
മറുപടിഇല്ലാതാക്കൂ