എത്ര വര്‍ഷങ്ങള്‍ കഴിയുന്നു ഒരു കഥ എഴുതിയിട്ട്

ഒരു കഥ എഴുതിയിട്ട് എത്രയോ വര്‍ഷങ്ങളായി. കഥകളുടെ ആശയങ്ങള്‍ മനസ്സില്‍ വന്നപ്പോഴോന്നും അത് കടലാസിലേക്ക് പകര്‍ത്താനോ കമ്പ്യുട്ടെരില്‍ ടൈപ്പ് ചെയ്യാനോ മെനക്കെട്ടില്ല. പെട്ടെന്ന് ഒരു നാള്‍ തോന്നിയ ആശയം സ്വത സിദ്ധമായ മടി മാറ്റിവെച്ചു ടൈപ്പ് ചെയ്തപ്പോള്‍ അത് എഫ് എം എന്നപേരില്‍ ഒരു കഥ ആയി. എ മഹമ്മൂദ് സ്മാരക പുരസ്കാരം കിട്ടുകയും ചെയ്തു. ഇനി കഥയിലേക്ക്...

എഫ് എം

അനന്യയും അബ്ദുല്ല ഫിര്‍ദൌസും സ്റ്റുഡിയോയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ നഗരം ആളിക്കത്തുന്നുണ്ടായിരുന്നു. കലാപം പൊട്ടി പുറപ്പെട്ടിട്ട് രണ്ടു ദിവസം ആയിട്ടും പോലീസിനു നിയന്ത്രിക്കാന്‍ കഴിന്നിട്ടില്ല. എവിടെയൊക്കെയോ സ്ഫോടനങ്ങള്‍ നടക്കുന്നുണ്ട്. കെട്ടിടങ്ങള്‍ കത്തി ചാമ്പല്‍ ആകുന്നുണ്ട്. നഗരത്തിനു അപ്പുറത്ത് ചേരിയില്‍ നിന്നും തുടങ്ങിയ സംഘര്‍ഷം ആണ് വര്‍ഗ്ഗീയ കലാപമായി വളര്‍ന്നത്‌. വടക്കു നിന്നും തുടങ്ങിയ കലാപം കടപ്പുരത്തെക്ക്‌ ആണ് ആദ്യം പടര്‍ന്നത്. പിന്നീട് അത് എല്ലാ ഇടത്തേക്കും വ്യാപിച്ചു.
സ്റ്റുഡിയോയില്‍ ഇപ്പോള്‍ സൌമ്യ ചിത്രസേനനും ജേക്കബ് സമുവേലും അവതരണം തുടങ്ങിയിട്ടുണ്ട്. ഓഫീസിലെ കാറില്‍ അനന്യയും അബ്ദുല്ല ഫിര്‍ദൌസും മടങ്ങുമ്പോള്‍ നേരിയ ശബ്ദത്തില്‍ ആണെങ്ങിലും റേഡിയോയില്‍ നിന്നും സൗമ്യയുടെ ശബ്ദം പൊട്ടി തെരിച്ചാണ് പുറത്തേക്ക് വരുന്നത്. ഡ്രൈവര്‍ തോമസ് ചേട്ടന് അതിലൊന്നും താത്പര്യം തോന്നുന്നുണ്ടായിരുന്നില്ല. അല്ലെങ്ങില്‍ എന്തെങ്കിലും അഭിപ്രായം പറയേണ്ടത് ആയിരുന്നു. എങ്ങനെ എങ്കിലും ഇവരെ രണ്ടു പേരെയും വീട്ടില്‍ എത്തിച്ചാല്‍ മതി എന്ന് മാത്രമാണ് അയാള്‍ ചിന്തിക്കുന്നത്. രണ്ടു മൂന്നു ദിവസമായി കാര്‍ ഓടിക്കുമ്പോള്‍ അത് മാത്രമാണ് അയാള്‍ ചിന്തിക്കുന്നത്.
അനന്യ കാറിന്റെ പിന്‍ സീറ്റില്‍ തളര്‍ച്ചയോടെ ചാരി കിടന്നു. മുമ്പില്‍ ഡ്രൈവറോട് ഒപ്പം ഇരിക്കുന്ന അബ്ദുല്ല ഫിര്‍ദൌസിനു മുറിയില്‍ എത്തി കിട്ടിയാല്‍ മതിയെന്ന ഭാവം ആയിരുന്നു. ഉയര്ത്തി വെച്ച സൈഡ് ഗ്ലാസ്സിലൂടെ ഫിര്‍ദൌസ് ഭീതിയോടെ പുറത്തേക്ക് നോക്കി. കടപ്പുറം ഭാഗത്ത് നിന്നും തീ ആകാശത്തേക്ക് ഉയരുന്നത് കാറിന്റെ കണ്ണാടിയില്‍ തട്ടി പ്രതിഫലിക്കുന്നു. നഗരം തീര്ത്തും വിജനം....... (ബാക്കി പിന്നീട് ആവട്ടെ)....


.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍