പോസ്റ്റുകള്‍

ശരിക്കും 'ഈട'ത്തന്നെയാണ് ഈട!

ഇമേജ്
പേര് തന്നെയായിരുന്നു ആദ്യത്തെ ആകര്‍ഷണീയത- ഈട. സിനിമാ പോസ്റ്ററുകള്‍ കണ്ടപ്പോള്‍, 'ഇത് ഞമ്മളെ ഈട തന്നെയോളി' എന്നൊരു തോന്നലുണ്ടാക്കാന്‍ ആ വാചകത്തിന് കഴിഞ്ഞുവെന്നത് തികച്ചും സത്യമാണ്. പിന്നീട് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അനിയനാണ് പറഞ്ഞത്, എടക്കാടൊക്കെ ഷൂട്ടിംഗുണ്ടായിരുന്നു, കണ്ണൂരിലെ കൊലപാതക രാഷ്ട്രീയമാണ് സിനിമയുടെ പ്രമേയമെന്ന്. തലശ്ശേരിയിലും കണ്ണൂരിലും 'ഈട' പ്രദര്‍ശിപ്പിക്കുന്നതിന് അപ്രഖ്യാപിത വിലക്കുണ്ടോ എന്ന സംശയവും അവന്‍ പ്രകടിപ്പിച്ചിരുന്നു. അങ്ങനെ അപ്രഖ്യാപിതമായി സിനിമയെ വിലക്കിയോ എന്ന് കൂടുതല്‍ അന്വേഷിക്കാന്‍ സമയമുണ്ടായിരുന്നില്ല, തലശ്ശേരിയില്‍ നിന്നും തീവണ്ടി കയറിപ്പോരുമ്പോള്‍. കണ്ണൂര്‍ ജില്ലയിലേയും തലശ്ശേരി താലൂക്കിലേയും കൊലപാതക രാഷ്ട്രീയത്തെ കുറിച്ച് ഇതിനുമുമ്പും നിരവധി സിനിമകള്‍ വന്നിട്ടുണ്ട്. പക്ഷേ, അവയില്‍ പലതും യാഥാര്‍ഥ്യത്തോട് അത്രയൊന്നും അടുപ്പം പുലര്‍ത്താന്‍ ശ്രമിച്ചിട്ടില്ലല്ലോ എന്ന തോന്നലുണ്ടാക്കിയിരുന്നു. ഒരുപക്ഷേ, ലക്ഷങ്ങള്‍ മുടക്കിയെടുക്കുന്ന സിനിമയെന്ന കലാ- വ്യവസായ വസ്തുവിന് ചില കാര്യങ്ങളിലെ പരിമിതികള്‍ ഉണ്ടായിരിക്കാം. എന്നാല്‍ രാഷ്ട്രീയ കൊലപാതക

പാട്ടുകള്‍ പാടി, കടലുകള്‍ താണ്ടി ജൊവാനലീന്‍

ഇമേജ്
ആദ്യനോട്ടത്തില്‍ മലയാള ചലച്ചിത്ര താരം കല്‍പ്പനയെ ഓര്‍മ്മവരും, പക്ഷേ, പേര് കേട്ടാല്‍ മലയാളിയുടെ നാവിന് അത്ര പെട്ടെന്നൊന്നും വഴങ്ങുകയുമില്ല- ഫിലിപ്പിനോ സ്വദേശി ജൊവാനലീന്‍ അന്റോണിയോ ബറൂസോ എന്ന് നാവു വടിച്ചാലും ഇല്ലെങ്കിലും കുറച്ചു കഷ്ടപ്പെട്ടാലേ മലയാളിക്ക് പറയാനാവു. അല്‍ ഖോര്‍ ബലദ്‌ന പാര്‍ക്കാണ് ജൊവാനിന്റെ ഇപ്പോഴത്തെ കര്‍മകേന്ദ്രം. ബലദ്‌നയിലെ പ്രോഗ്രാം കോര്‍ഡിനേറ്ററാണ് അവര്‍. കുറച്ചു നാളുകളിനി ഖത്തറിലുണ്ടാവും ജൊവാന്‍. നാല്‍പ്പതുകാരിയായ ജൊവാനലീനെ കുറിച്ച് പറയാന്‍ എന്താണ് വിശേഷമെന്ന് തോന്നിയേക്കാം. ഖത്തറിലെത്തുന്നതിന് മുമ്പുള്ള ഒരു വ്യാഴവട്ടക്കാലം ലോകം ചുറ്റുകയായിരുന്നു അവര്‍. ഇക്കാലത്തിനിടയില്‍ ലോകത്തിലെ 156 രാജ്യങ്ങളാണ് അവര്‍ കണ്ടുതീര്‍ത്തത്. വെറുതെ കാണുകയായിരുന്നില്ല, കടലില്‍ പാട്ടുപാടി, രാജ്യങ്ങള്‍ സന്ദര്‍ശിച്ച് സംഗീത സാന്ദ്രമായ പന്ത്രണ്ടു വര്‍ഷങ്ങള്‍ അവര്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഏഴ് വന്‍കരകളിലൂടേയും രാജ്യങ്ങളിലൂടെ സഞ്ചരിച്ച ജൊവാനലീന്‍ കടലില്‍ സ്വപ്‌നത്തിലെന്നപോലെ പാട്ടുപാടി യാത്ര പോവുകയായിരുന്നു. വലിയ വിനോദ യാത്രാ കപ്പലുകളിലെ ഗായക സംഘമായിരുന്നു ജൊവാനലിന്റെ കുടുംബം. അച്ഛന

ഉപരോധം ഖത്തറിന് നല്കിയത്

ഇമേജ്
ചുറ്റുവട്ടത്തുമുള്ള രാജ്യങ്ങള്‍ പറ്റാവുന്ന അതിര്‍ത്തികളെല്ലാം അടച്ചിട്ടാല്‍ ഒരു രാജ്യം എന്തുചെയ്യും? ചോദ്യം ഖത്തറിനോടാണെങ്കില്‍ ഉത്തരം ഇവിടുത്തുകാരുടെ അനുഭവമാണ്- സ്വയംപര്യാപ്തത്‌യ്ക്കാവശ്യമായതെല്ലാം വേഗത്തില്‍ ചെയ്യും. ബലദ്‌നയുടെ പരസ്യവാചകം പോലെ- ടുഗെതര്‍, ടുവേര്‍ഡ് സെല്‍ഫ്‌സഫിഷ്യന്‍സി! (സ്വയംപര്യാപ്തതയിലേക്ക് നമ്മളൊരുമിച്ച്). സ്വപ്‌നം കാണുന്നതു പോലെയായിരുന്നു ആളുകള്‍ ആ വാര്‍ത്ത കേട്ടത്. ഉപരോധം മറികടക്കാന്‍ നാലായിരം പശുക്കള്‍ ഖത്തറിലെത്തുന്നു. കുറേയെണ്ണം പറന്നെത്തും; വേറെ കുറേയെണ്ണം കപ്പലിലും. ആസ്‌ത്രേലിയയില്‍ നിന്നും അമേരിക്കയില്‍ നിന്നും പശുക്കളെ കൊണ്ടുവരാന്‍ വേണ്ടി മാത്രം ഖത്തര്‍ എയര്‍വെയ്‌സ് പറന്നു- ഒരു രാജ്യം ഒന്നിച്ചു നിന്ന കാഴ്ച! ബലദ്‌ന അഥവാ നമ്മുടെ രാജ്യം ഏതൊരു വികസനത്തിന്റേയും ആദ്യ ചുവട് വെയ്പുണ്ടാകുന്നത് സ്വപ്‌നങ്ങളിലാണ്. ഒരു സ്വപ്‌നം വലിയ യാഥാര്‍ഥ്യമായി മാറിയ കാഴ്ചയാണ് അല്‍ഖോറിലെ ബലദ്‌ന ഫാമും ഉത്പന്നങ്ങളും.  തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന ആട്ടിറച്ചിയും ആട്ടിന്‍ പാല്‍ ഉത്പന്നങ്ങളും എന്ന ലക്ഷ്യത്തോടെയായിരുന്നു ബലദ്‌ന ഫാമിന്റെ തുടക്കം. ഫാം വികസിപ്പിക്കുമ്പോള്‍ പ

അതിരുകള്‍ക്കപ്പുറം അല്‍ ജസീറ

ഇമേജ്
(വര്‍ഷങ്ങള്‍ക്ക് മുമ്പ് അല്‍ ജസീറ ചാനല്‍ ആദ്യമായി സന്ദര്‍ശിച്ചപ്പോള്‍ എഴുതിയ കുറിപ്പാണിത്. ഖത്തറിനെതിരെ സഊദി അറേബ്യയും യു എ ഇയും ബഹറൈനും ഈജിപ്തും 2017 ജൂണ്‍ അഞ്ചിന് ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ പഴയ കുറിപ്പ് ഒരിക്കല്‍ കൂടി വായിച്ചു നോക്കി. ബ്ലോഗിലേക്ക് കാത്തുവെക്കണമെന്ന് തോന്നി. ഉപരോധ രാജ്യങ്ങളുടെ പ്രധാന ആവശ്യങ്ങളിലൊന്ന് അല്‍ ജസീറ ചാനല്‍ അടച്ചു പൂട്ടണമെന്നായിരുന്നു. അല്‍ ജസീറ എന്തായിരുന്നു എന്നു പറയുമ്പോള്‍ ചിലപ്പോള്‍ എന്തല്ല എന്നും മനസ്സിലാക്കാന്‍ ഈ കുറിപ്പ് ഉപകരിച്ചേക്കാം.) Dear my wife, How do you? How my lovely son Mohamed? How your family. I wish all of them good and happy. I am good and everything ok. In the near future I will be with you, Don’t worry be patient. I do not have any objection to take with you our son Mohamed to Qatar or any place. Take Care. See you (പ്രിയപ്പെട്ട ഭാര്യയ്ക്ക്, സുഖമല്ലേ, എന്റെ പ്രിയപ്പെട്ട മകന്‍ മുഹമ്മദിന് എങ്ങനെയുണ്ട്? നിന്റെ കുടുംബത്തിന് സുഖമല്ലേ? എല്ലാവര്‍ക്കും നന്മയും സന്തോഷവും ഞാന്‍ ആശംസിക്കുന്നു. എനിക്കിവിടെ എല്ലാം നല്ലത് തന്നെ. സമീ

മരുഭൂമി കണ്ടുതുടങ്ങുമ്പോള്‍

ഇമേജ്
മുമ്പില്‍ കടല്‍പോലെ മരുഭൂമി. എത്രകണ്ടാലും കൊതി തീരാത്ത കടലിന് ഇളംനീലയും കടുംനീലയുമൊക്കെ നിറം. ലോകമുണ്ടായി ഇത്രയും കാലമായിട്ടും മനുഷ്യര്‍ക്ക് കൂട്ടിയൊരുക്കാന്‍ കഴിയാത്ത പോലുള്ള നീലയുടെ വിവിധ വകഭേദങ്ങള്‍.... കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിക്ക് എന്തുനിറം? മഞ്ഞ, മഞ്ഞയുടെ വിവിധ വകഭേദങ്ങള്‍, ചാരനിറം, ഇന്നുവരേയും മനുഷ്യര്‍ കണ്ടെത്തിയിട്ടില്ലാത്ത വിവിധ നിറങ്ങള്‍... കടലും മരുഭൂമിയും ഒരുപോലെ. എത്ര കണ്ടിട്ടും മതിവരാത്ത അനുഭൂതി...... കടല്‍ കണ്ടാസ്വദിക്കുന്നവന് അത് ആഹ്ലാദം പകരും. കടലില്‍ പെട്ട് രക്ഷയില്ലാതെ ഉഴലുന്നവനോ? മരുഭൂമി കാണാന്‍ പോകുന്നവന് അതൊരു സാഹസികതയുടെ സന്തോഷമാണ്. മരുഭൂമിയില്‍ ദിക്കറിയാതെ പെട്ടുഴലുന്നവന് പിന്നെ ജീവിതം കണ്ടെത്താനായെന്ന് വരില്ല. കടലില്‍ വെള്ളം കുടിച്ച് മരിക്കാം. മരുഭൂമിയില്‍ ശരീരത്തിലെ വെള്ളം വാര്‍ന്നു തീര്‍ന്ന് മരിക്കാം. കടല്‍ കൊടുക്കുന്നത് മരുഭൂമി തിരിച്ചെടുക്കുന്നു. കടല്‍ സൗന്ദര്യത്തിന്റെ അഗാധതയുണ്ട് മരുഭൂമിക്കും. അപ്പോള്‍ ഇവര്‍ക്കു തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടാവണം. അറേബ്യന്‍ ഗള്‍ഫിലെങ്കിലും കടലും മരുഭൂമിയും സഹോദരങ്ങളായിരിക്കണം. ക്ഷയിച്ചു പോയ കടല്‍

മലേഷ്യയില്‍ വന്‍ മാറ്റം പ്രതീക്ഷിക്കുന്നു: അന്‍വര്‍ ഇബ്രാഹിം

ഇമേജ്
മലേഷ്യയില്‍ സാമ്പത്തിക- സാമൂഹ്യ രംഗങ്ങളില്‍ വന്‍ മാറ്റങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് മലേഷ്യന്‍ പ്രതിപക്ഷ നേതാവും മുന്‍ ഉപപ്രധാനമന്ത്രിയും കെഅദിലന്‍ (ജസ്റ്റിസ്) പാര്‍ട്ടി നേതാവുമായ അന്‍വര്‍ ഇബ്രാഹിം പറഞ്ഞു. വര്‍ത്തമാനത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചത്. ? മലേഷ്യയിലെ ഇപ്പോഴത്തെ രാഷ്ട്രീയ അവസ്ഥ എന്താണ്? = നിലവില്‍ സമാധാനമുണ്ട്. സാമ്പത്തികമായും കുഴപ്പമില്ല. പക്ഷേ, ഞങ്ങള്‍ വളരെ പിറകിലാണ്. തൊണ്ണൂറുകളുമായി താരമ്യപ്പെടുത്തിയാല്‍ മാത്സര്യ സ്വഭാവം പോലും നഷ്ടപ്പെട്ടിരിക്കുന്നു. ഭയങ്കരമായ അഴിമതിയാണ് നടക്കുന്നത്. അവിടെ ജനാധിപത്യമില്ല. ഞാനാണ് മലേഷ്യയിലെ പ്രതിപക്ഷ നേതാവ്. ഞങ്ങളുടെ പാര്‍ട്ടിക്ക് 2008ലെ തെരഞ്ഞെടുപ്പില്‍ 82 പേരെ പാര്‍ലമെന്റിലേക്ക് ജയിപ്പിക്കാന്‍ കഴിഞ്ഞു. പക്ഷേ, എല്ലാ നിയന്ത്രണവും സര്‍ക്കാരിലാണുള്ളത്. അവിടെ ഞങ്ങള്‍ക്ക് മാധ്യമ സ്വാതന്ത്ര്യമില്ല. നീതിന്യായ വ്യവസ്ഥയും സ്വതന്ത്രമല്ല. ഭയങ്കരമായ അഴിമതിയുണ്ട്. തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. മാര്‍ച്ച് അവസാനത്തിനും ജൂണിനും ഇടയില്‍ തെരഞ്ഞെടുപ്പ് നടക്കും. ഞങ്ങള്‍ വിശ്വസിക്കുന്നു, ഇന്‍ശാഅല്ലാ, എന്

ഒരു സംവിധായകന്‍ ഇവിടുണ്ട്....

ഇമേജ്
തൃശൂരിലെ മാള അന്നമനടയിലെ കല്ലൂരുകാരന്‍ ഷലീലിന് ചെറുപ്പം മുതല്‍ സിനിമ സ്വപ്നമായിരുന്നു. എല്ലാവരേയും പോലെ, അഭിനേതാവാകാന്‍ മോഹിച്ചുകൊണ്ടുള്ള ബാല്യം. പെട്ടെന്ന് ശ്രദ്ധയാകര്‍ഷിക്കാന്‍ വെള്ളിത്തിരയിലെ വെള്ളിവെളിച്ചമാണ് ഏറ്റവും നല്ലതെന്ന് ഷലീലും കരുതി. 'ഇതള്‍' എന്ന ആല്‍ബം സംവിധാനം ചെയ്ത് അഭിനയിച്ചതായിരുന്നു ആദ്യത്തെ എക്‌സ്പീരിയന്‍സ്! സിനിമ ആഗ്രഹിച്ചു നടക്കുന്ന കാലത്താണ് നാട്ടുകാരന്‍ കൂടിയായ മാള അരവിന്ദനെ ഇന്റര്‍വ്യൂ ചെയ്യാന്‍ അവസരം ലഭിച്ചത്. മാളയുമായി സംസാരിച്ചപ്പോഴാണ് അദ്ദേഹം ഒരു നിര്‍ദ്ദേശം മുമ്പോട്ടുവെച്ചത്, ഇങ്ങനെ മുഖാമുഖമിരുന്ന് വെറുതെ സംസാരിച്ചാല്‍ പോരാ. തന്റെ ജീവിതത്തിന്റെ സകല വഴികളിലൂടെയും അത് സഞ്ചരിക്കണമെന്ന്. 14 വര്‍ഷം മുമ്പ്, ഷൂട്ടിംഗിനെ കുറിച്ചൊന്നും യാതൊരു പിടിപാടുമില്ലാത്ത ഷലീല്‍ ഒന്നും ആലോചിച്ചില്ല, തയ്യാറെന്ന് പറഞ്ഞു. പിന്നീട് മാസങ്ങളോളം മാളയോടൊപ്പമായിരുന്നു നടത്തം. മാള അരവിന്ദന്‍ തന്റെ ജീവിത കഥ ഷലീലുമായി പങ്കുവെച്ചു. തൃശൂര്‍ വിശ്വനെന്ന സുഹൃത്തിന്റെ സഹായത്തോടെ മാളയുടെ ജീവിതം എഴുതിത്തയ്യാറാക്കിയപ്പോള്‍ എഴുന്നൂറോളം പേജുകളുണ്ടായിരുന്നു അത്. അതിനെ ഷൂട്ടിംഗ് സ്‌ക്രിപ്റ