പോസ്റ്റുകള്‍

സ്വയം നാടുകടത്തപ്പെട്ട ഒരാളുടെ ജീവിതം

ഇമേജ്
താനൂരിലെ ദേവധാര്‍ സ്‌കൂളിലും തിരൂരിലെ ബോര്‍ഡ് സ്‌കൂളിലും മദിരാശിയിലെ മുഹമ്മദന്‍സ് കോളെജിലും പഠനം നടത്തിയ, മീശ മുളക്കാത്ത ഒരു പയ്യന്‍ പാക്കിസ്താനിലേക്ക് തീവണ്ടി കയറി. എന്തിനായിരുന്നു അന്ന് അങ്ങനെയൊരു യാത്ര നടത്തിയത്? നീണ്ട ആറുപതിറ്റാണ്ടുകള്‍ക്ക് ശേഷം തിരൂരിനും താനൂരിനുമിടയില്‍ വൈലത്തൂരിലെ വീട്ടിലിരുന്ന് ആലോചിക്കുമ്പോഴും ബി എം കുട്ടി എന്ന ബീയാത്തില്‍ മൊയ്തീന്‍ കുട്ടിയെന്ന മുഹ്‌യുദ്ദീന്‍കുട്ടിക്ക് പറയാന്‍ ഉത്തരമില്ല. അന്നങ്ങനെ തോന്നി... അന്നങ്ങനെ യാത്ര നടത്തി... അതുകൊണ്ട് ഇന്ത്യയില്‍ നിന്നും അതിര്‍ത്തി കടന്ന് പാക്കിസ്താനിലെത്തി... പാക്കിസ്താന്‍ പൗരനായി... ഇന്ത്യന്‍ മാതാപിതാക്കളുടെ പാക്കിസ്താനി മകന്‍ കേരളത്തിന്റെ നനുത്ത ഓര്‍മകളുമായി ഇടക്കിടെ നാട്ടിലെത്തി മാതാവിനേയും സഹോദരങ്ങളേയും കാണുന്നയാളായി. ബി എം കുട്ടിയുടെ ജീവിതം എളുപ്പത്തില്‍ ഇങ്ങനെ വായിച്ചെടുക്കാം 1929 ജൂലായ് 15ന് ബീയാത്തില്‍ കുഞ്ഞലവി ഹാജിയുടേയും ബിരിയ ഉമ്മയുടേയും മൂത്തപുത്രനായി ജനനം. രേഖകളില്‍ ജന്മവര്‍ഷം 1931 ആണുള്ളത്. താനൂര്‍ ദേവധാര്‍ മലബാര്‍ റികണ്‍സ്ട്രക്ഷന്‍ ട്രസ്റ്റ് സ്‌കൂളിലും തിരൂര്‍ ഡിസ്‌ക്ട്രിക്ട് ബോര്‍ഡ് സ്‌കൂളിലും പഠനം. ച

ശരിക്കും മാണിക്യക്കല്ല്

ഇമേജ്
പഴയൊരു കഥയാണ്, രണ്ട് നൂറ്റാണ്ടുകള്‍ പഴക്കമുള്ളൊരു കഥ തലശ്ശേരി നഗരത്തിലൂടേയും കടല്‍ത്തീരത്തു കൂടെയും കുതിരവണ്ടിയില്‍ സഞ്ചരിച്ച ഒരു മനുഷ്യനുണ്ടയിരുന്നു. എഡ്വേര്‍ഡ് ബ്രണ്ണന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. നാട്ടുകാര്‍ സ്‌നേഹത്തോടെ അദ്ദേഹത്തെ ബ്രണ്ണന്‍ സായ്പ് എന്നുവിളിച്ചു. കുതിര വണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ ദരിദ്ര കുടുംബത്തിലെ കുട്ടികള്‍ക്ക് മധുര മിഠായികളും പണവും അദ്ദേഹം നല്കി. തലശ്ശേരിയിലെ പാവങ്ങള്‍ക്ക് അദ്ദേഹത്തെ ജീവനായിരുന്നു; അദ്ദേഹത്തിന് തിരിച്ചും. ഈ കഥയുടെ തുടക്കം ഇവിടെയൊന്നുമല്ല. അങ്ങ് ലണ്ടനിലാണ്. 1784ലാണ് എഡ്വേര്‍ഡ് ബ്രണ്ണന്‍ ലണ്ടനില്‍ ജനിച്ചത്. 1810ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ ചേര്‍ന്ന അദ്ദേഹം അവരുടെ സഹകമ്പനിയായ ബോംബെ മറൈന്‍ സര്‍വീസസിലേക്ക് മാറ്റം കിട്ടി കപ്പലില്‍ കേബിന്‍ ബോയ് ആയി. അക്കാലത്താണ് ബ്രണ്ണന്‍ ജോലി ചെയ്തിരുന്ന കപ്പല്‍ തലശ്ശേരിക്ക് സമീപം അറബിക്കടലില്‍ അപകടത്തില്‍പ്പെട്ടത്. തലശ്ശേരി തീരത്തെ മീന്‍പിടുത്തക്കാരാണ് ബ്രണ്ണനെ രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. തലശ്ശേരിയിലെത്തിയതോടെ ബ്രണ്ണന്റെ ജീവിതവും തലശ്ശേരിയുടെ ചരിത്രവും മാറിമറിഞ്ഞു. തലശ്ശേരിയുടെ വിദ്യാഭ്യാസ ചരിത്രത്

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

ഇമേജ്
മഴയാണത്രെ മണ്ണിലും മനസ്സിലും. കനത്തു പെയ്യുന്ന മഴയെ കുറിച്ച് ആരാണ് പറഞ്ഞത്? കരഞ്ഞു പെയ്യുന്ന മഴയെ കുറിച്ച് പറഞ്ഞത് അശ്രഫ് ആഡൂരാണ്. 'മഴ ചെരിഞ്ഞ് വീഴുകയാണ്. ഇളംകാറ്റില്‍ ഇളകിയാടുന്ന മഴനാരുകള്‍ അറ്റുപോയ പട്ടത്തിന്റെ നൂല് പോലെ പിടയ്ക്കുകയാണ്. ആകാശം കറുത്തിട്ടുണ്ട്. കരിമേഘങ്ങള്‍ ആട്ടിന്‍ പറ്റങ്ങളെപ്പോലെ മെല്ലെ മെല്ലെ ചന്തത്തില്‍ നീങ്ങുന്നു. എന്നാവും അവയുടെ പനിനീര്‍ക്കുടം ഉടയുക... മഴക്കുഞ്ഞുങ്ങള്‍ പിറക്കുക...' (കരഞ്ഞുപെയ്യുന്ന മഴ). കറുത്തിരുണ്ട ആകാശവും പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന കാര്‍മേഘങ്ങളുമൊക്കെ മലയാളിക്ക് സുപരിചിത ദൃശ്യങ്ങളാണ്. ജൂണ്‍ പിറക്കുന്നതോടെ, സ്‌കൂള്‍ തുറക്കുമെന്നും മഴ പെയ്തിറങ്ങുമെന്നും അറിയാത്തവര്‍ ആരാണുള്ളത്? പെയ്തിറങ്ങിയ മഴത്തുള്ളികള്‍ക്കിടയിലൂടെ നനഞ്ഞ വസ്ത്രങ്ങളുമായി സ്‌കൂളില്‍ പോകാത്തവര്‍ ആരാണുണ്ടാവുക? മഴ മലയാളിയുടെ ഗൃഹാതുരമായ സ്മരണയാണത്. *** **** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** മഴ അല്ലാഹുവിന്റെ അനുഗ്രഹമാണ്. ആകാശത്തു നിന്നും പെയ്തിറങ്ങുന്ന അനുഗ്രഹ വര്‍ഷം. മഴയെ കുറിച്ച് കേള്‍ക്കുന്ന ഓരോ അനുഗ്രഹ വാക്കുകള്

അഹമ്മദിന്റെ മകന്‍ സലീം

ഇമേജ്
വെള്ളിത്തിര സ്വപ്നംകണ്ടു നടന്ന ബാലന് ദേശീയ പുരസ്‌ക്കാരം. ബാറ്ററികൊണ്ട് ബള്‍ബ് കത്തിച്ച് അതിനു മുമ്പില്‍ ലെന്‍സും ഫിലിമും വെച്ച് ചുമരിലേക്ക് വെളിച്ചമടിച്ച് സിനിമയാണ് കാണിക്കുന്നതെന്നായിരുന്നു ചെറുപ്പത്തില്‍ അവന്‍ പറഞ്ഞു നടന്നിരുന്നത്. മട്ടന്നൂരിലെ ടാക്കീസുകളായ ആനന്ദിലും പ്രിയയിലും സിനിമ കണ്ട പരിചയം മാത്രമായിരുന്നു അവന് അക്കാലത്ത് സിനിമയോടുള്ള ബന്ധം. ആനന്ദ് ടാക്കീസ് പിന്നീടെപ്പോഴോ സഹീനയായി. തെരുവുകളില്‍ ഒട്ടിച്ച സിനിമാ പോസ്റ്ററുകളും ആവേശത്തോടെ നോക്കിയ കാലം. ആനന്ദിലും പ്രിയയിലും വരുന്ന സിനിമകള്‍ക്കപ്പുറത്ത് നഗരത്തില്‍, തലശ്ശേരിയിലും കണ്ണൂരിലും കുറേ തിയേറ്ററുകളുണ്ടെന്നും പുതിയ സിനിമകള്‍ അവിടെയാണ് പ്രദര്‍ശനത്തിനെത്തുകയെന്നും അവന്‍ മനസ്സിലാക്കിയത് പിന്നീടായിരുന്നു. അതോടെ സിനിമ തേടിയുള്ള ഓട്ടം തലശ്ശേരിയിലേക്കും കണ്ണൂരിലേക്കുമായി. അവന്‍ പിന്നീട് തന്റെ തട്ടകം എറണാകുളത്തേക്ക് മാറ്റി. ടെലിവിഷന്‍ പരിപാടികളിലൂടെ സിനിമാ മോഹത്തിന് ചെറിയ ചെറിയ കാല്‍വെപ്പുകള്‍ വെച്ചു. ഒടുവിലവന്‍ ഇന്ത്യന്‍ ചലച്ചിത്രകാരന്മാരുടെ സ്വപ്നങ്ങളായ ദേശീയ പുരസ്‌ക്കാരവും സംസ്ഥാന പുരസ്‌ക്കാരവും നേടി. അവനാട് സലീം- അഹമ്മദിന്റെ മകന്‍

മരുഭൂമിയുടെ ആത്മകഥ പറഞ്ഞ മലയാളി

ഇമേജ്
മമ്പാട്ടെ കാട്ടില്‍ പാറപ്പുറത്ത് കിടന്നുറങ്ങുമ്പോള്‍ പെയ്ത മഴ മുഴുവനും കൊണ്ട് ഒരു രാത്രി തണുത്ത് വിറച്ച് നിസ്സഹായനായി കഴിഞ്ഞതുപോലെ, ലക്ഷദ്വീപിലെ കടമത്ത് ദ്വീപില്‍ അടിയില്‍ ഗ്ലാസ് പാകിയ ബോട്ടില്‍ നിന്ന് കടല്‍പ്പുറ്റുകള്‍ കണ്ട് കണ്ട് കടലിലേക്ക് ചാടി ഉപ്പുവെള്ളത്തില്‍ കണ്ണുകള്‍ നീറിപ്പിടഞ്ഞതുപോലെ, യാത്രയുടെ ഉന്മാദം ഇത്തരം ചില അനുഭവങ്ങളിലേക്ക് നയിക്കുക സ്വാഭാവികം. മുസൈഖിറയിലും മറ്റൊന്നല്ല സംഭവിച്ചത്. (മണല്‍ക്കെണിയിലെ മിടിപ്പ്- മരുഭൂമിയുടെ ആത്മകഥ) ചെറിയ പ്രായം മുതലേ യാത്ര ഇഷ്ടപ്പെട്ട ആളായിരുന്നു വി മുസഫര്‍ അഹമ്മദ്. കൗമാരത്തിലും യൗവനത്തിന്റെ തുടക്കത്തിലും മരങ്ങളുള്ള കാടാണ് മുസഫറിനെ ആകര്‍ഷിച്ചതെങ്കില്‍ ജീവിത യാത്ര ഗള്‍ഫിലെത്തിച്ചപ്പോള്‍ മരുഭൂമിയുടെ മണല്‍ക്കാടാണ് അവിടെ ഇഷ്ടമായത്. ജോലിയുടെ ഭാഗമായും അല്ലാതെയും നടത്തിയ മരുഭൂ സഞ്ചാരങ്ങള്‍ രേഖപ്പെടുത്തിവെച്ചപ്പോള്‍ മരുഭൂമിയില്ലാത്ത മലയാളത്തിന് അതൊരു സഞ്ചാര സാഹിത്യമായി. ഭാരതപ്പുഴയും പെരിയാറും ചന്ദ്രഗിരിപ്പുഴയും മനസ്സില്‍കൊണ്ടു നടക്കുന്ന മലയാളി മരുഭൂമിയുടെ ആത്മകഥ അറിഞ്ഞത് അങ്ങനെയായിരുന്നു. മുസഫറിന്റെ മണല്‍ക്കാട്ടിലൂടേയും പൊടിക്കാറ്റിലൂടെയുമുള്ള യാത്ര

ഇന്റലക്ച്വല്‍ ജാഡകള്‍ എന്നെ ആകര്‍ഷിച്ചിട്ടില്ല

ഇമേജ്
ഗ്രാമത്തില്‍ എല്ലാവര്‍ക്കും നന്മ ചെയ്യുന്നവനായിരുന്നു ആദാമിന്റെ മകന്‍ അബു. മാലാഖമാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് പേര് വന്നവന്‍. പഴയ മലയാള പാഠാവലിയില്‍ രണ്ടാം ക്ലാസിലോ മൂന്നാം ക്ലാസിലോ പഠിക്കാനുള്ള പാഠം. അതേപാഠമാണ് വകഭേദങ്ങളോടെ ആദാമിന്റെ മകന്‍ അബുവായി വെള്ളിത്തിരയില്‍ എത്തുന്നത്. ആദാമിനും അബുവിനും മാറ്റമുണ്ടാകുമായിരിക്കും. അബുവിന്റെ കഥയും മാറിപ്പോയിട്ടുണ്ടാകും. പക്ഷേ അബുവിന്റെ മനസ്സിന് മാറ്റമില്ല. സലീം അഹമ്മദ് എന്ന മുപ്പത്തിയൊമ്പതുകാരന്‍ കന്നിച്ചിത്രത്തിലൂടെ സ്വപ്ന നേട്ടം കൊയ്തത് ഇതേ അബുവിനെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചാണ്. തന്റെ ജന്മനാടായ മട്ടന്നൂരിലും ചുറ്റുവട്ടത്തും കണ്ട നന്മയുള്ള കുറേ മനുഷ്യരെ ഈ മനുഷ്യന്‍ വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്ക് പകര്‍ത്തി. അവരൊക്കെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആദാമിന്റെ മകന്‍ അബു തന്നെയായിരുന്നു. ഓരോ നന്മയിലും ഓരോ അബു ഉണ്ടാകുമായിരിക്കണം. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ പാലോട്ട്പള്ളി ടി പി ഹൗസില്‍ മരക്കച്ചവടക്കാരനായിരുന്ന അഹമ്മദിന്റേയും ആസ്യോമ്മയുടേയും മകനാണ് സലീം അഹമ്മദ്- ദേശീയ- സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയ ആദാമിന്റെ മകന്‍ അബുവ

വിദ്യാ കാലത്തെ കുറിച്ച് ഇവര്‍ക്കും ചിലത് പറയാനുണ്ട്

ഇമേജ്
പിന്നേയും ഒരു സ്‌കൂള്‍ വര്‍ഷം തുടങ്ങുന്നു. പാഠ്യപദ്ധതിയെ കുറിച്ചും അതിന്റെ ഗഹനതയെ കുറിച്ചുമെല്ലാം വാതോരാതെ സംസാരിക്കുന്നത് മുതിര്‍ന്നവരും ബുദ്ധിജീവികളെന്ന് കരുതുന്നവരുമാണ്. തങ്ങള്‍ പഠിക്കുന്നതിനെ കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് എന്ത് പറയാനുണ്ടെന്ന് ആരും ചിന്തിക്കാറില്ല. പാഠങ്ങളേയും പഠന രീതികളേയും കുറിച്ചും അതിന്റെ ലാളിത്യത്തേയും ബുദ്ധിമുട്ടുകളേയും കുറിച്ചും അനുഭവത്തിലൂടെ പറയാനാവുക അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണ്. പഠനത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് അധ്യാപകര്‍ എന്തെങ്കിലും പറയാറുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ക്ക് അതിന് അവസരം ലഭിക്കാറില്ല. വിദ്യാര്‍ഥി സംഘടനകള്‍ പോലും ഈ കാര്യം ചര്‍ച്ചയാക്കാറില്ല. തങ്ങളുടെ പഠനത്തേയും പാഠ്യപദ്ധതിയേയും കുറിച്ച് സംസാരിക്കുകയാണ് ഏതാനും വിദ്യാര്‍ഥികള്‍. പുടവ സംഘടിപ്പിച്ച ചര്‍ച്ചയില്‍ വിദ്യാര്‍ഥികള്‍ മനസ്സ് തുറക്കുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍: ഐനു നുഹ മഞ്ചേരിക്ക് സമീപം പാപ്പിനിപ്പാറ സ്വദേശി. പത്താം തരം പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വിജയിച്ചു. ഊര്‍ങ്ങാട്ടേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി ടി ഹംസയുടേയും സമിയ ടീച്ചറുടേയും മകള്‍. വായനയില്