പോസ്റ്റുകള്‍

നാട്ടുവഴികളില്‍ സൈക്കിളുകള്‍ ഇല്ലാതാകും കാലം

ഇമേജ്
കാലം കംപ്യൂട്ടറിനുവഴി മാറിക്കൊടുത്ത അതേ വേഗത്തില്‍ തന്നെയാണ് സൈക്കിളുകള്‍ മറ്റു വാഹനങ്ങള്‍ക്ക് വേണ്ടി തന്റെ വഴി അടയാളങ്ങള്‍ മായ്ച്ചു കളഞ്ഞത്‌. നാട്ടിന്‍പുറത്തെ ഒറ്റയടിപ്പാതകള്‍ ഇല്ലാതായിപ്പോയ കാലത്തു തന്നെയാണ് സൈക്കിലുകലെല്ലാംഇരുട്ടിന്റെ പൂപ്പല്‍ മണക്കുന്ന മൂലകളിലേക്ക് ഒതുങ്ങിയത്. വട്ടത്തില്‍ ചവിട്ടിയാല്‍ നീളത്തില്‍ പായുന്ന വാഹനം ഏത് ആഡ്ഡമ്ബരതിന്ടെ പേരില്‍ ആയിരിക്കും ഉള്നാടുകള്‍ പോലും ഉപേക്ഷിച്ചത്‌. പെട്രോളും ദീസേലും വേണ്ടാത്ത, ആരോഗ്യ സംരക്ഷണത്തിന് വ്യായാമം നല്കുന്ന, പാരിസ്ഥിതിക ദോഷങ്ങള്‍ ഇല്ലാത്ത, ഏത് സാധാരണക്കാരന്റെയും കീശയ്ക്കു ഒതുങ്ങുന്ന വിലയുള്ള സൈക്കിളുകളെ വഴിയില്‍ ഉപേക്ഷിച്ച് നാം ഇപ്പോള്‍ നാനോ കാറിനു പിന്നാലെയാണ്. വീട്ടില്‍ അറിയാതെ സൈക്കിള്‍ വാടകയ്ക്ക് എടുത്ത്, കൂട്ടുകാരനെയും ഡബിള്‍ എടുത്ത് കറങ്ങി നടന്ന കാലം ഇനി മടങ്ങി വരാത്ത വിധത്തില്‍ പൊയ്പോയിരിക്കുന്നു. ബെല്ലും ബ്രേക്കുമില്ലാത്ത സൈക്കിള്‍ സാഹസികനെ പോലെ ചവിട്ടി മുന്നേറിയ ബാല്യം. സൈക്കിള്‍ ഷാപ്പും വാടകയ്ക്ക് എടുക്കലും എല്ലാം കാലത്തിന്റെ കുത്തൊഴുക്കില്‍ കറങ്ങിത്തിരിഞ്ഞ്‌ ഇല്ലാതായിപ്പോയി. ഇപ്പോള്‍ മഷി ഇട്ടു നോക്കിയാല്‍ നഗരത്തിന്റ

ഞാന്‍ കവിയാകാത്തത്

ഇമേജ്
സ്വപ്‌നങ്ങള്‍ സമാന്തരമല്ലെന്നും ചുണ്ടുകള്‍ക്കിടയിലെ പുഞ്ചിരിക്ക് ജീവിതത്തില്‍ വേരുകള്‍ ഉണ്ടെന്നും ഞാന്‍ പഠിച്ചത് വൈകുന്നേരങ്ങളില്‍ ആയിരുന്നു തിരക്കിന്റെ സായാഹ്നങ്ങളെ തീരത്തിന്റെ ശാന്തത തലോടിയത് നക്ഷത്ര കണ്ണുകള്‍ തിളങ്ങുമ്പോള്‍ ആയിരുന്നു മിണ്ടാതെ പോയ പ്രഭാതങ്ങള്‍ മൌനത്തിന്റെ സംഗീതം ഏറെ മനസ്സിലാക്കിത്തരുമ്പോള്‍ നിന്നിലെ കവിത കണ്ടെത്തുവാന്‍ ഞാന്‍ കവിയാകാന്‍ ശ്രമിക്കുന്നു നീ കാവ്യമായി ഒഴുകിയിട്ടും എന്നിലൊരു വരി പോലും പിരക്കാത്തതെന്ത്.

മഴ പോലെ പെയ്യുന്ന ഗസലുകള്‍

ഇമേജ്
മഴ പോലെ പെയ്യുന്ന ഗസലുകള്‍ വേനല്‍ ചൂടിനു ആശ്വാസമായി മഴ പെയ്തു ഒഴിഞ്ഞ സായാഹ്നത്തിലാണ് ഇല്ശാദ് സബയെ കണ്ടത്. തലശ്ശേരി കടപ്പുറം റോഡിലെ മഴവെള്ളം കെട്ടിക്കിടന്ന വഴിയിലൂടെ നടക്കുമ്പോള്‍ ഇല്ശാദ് അല്ലാമ ഇക്ബാലിന്റെ ഉര്‍ദു കവിതകള്‍ക്ക് താന്‍ നല്കിയ സംഗീതത്തെ കുറിച്ചു പറയുകയായിരുന്നു. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ സ്വദേശിയായ ഇല്ശാദ് കണ്ണൂര്‍ സര്‍വകലാശാലയുടെ തലശ്ശേരി കാമ്പസില്‍ എം എസ് സി ബയോ ടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ആണ്. പുറത്ത് മഴയും സംഗീതവും ആയിരുന്നെന്കിലും ഇല്ശാടിന്റെ മനസ്സിനകത്ത് നിറയെ പരീക്ഷാ ചൂട് ആയിരുന്നു. ഒന്നാം വര്‍ഷ പരീക്ഷ നടക്കുന്ന സമയം ആയിരുന്നു. പാട്ടിന്റെ കുടുംബം ഇല്ശാടിന്റെ കുടുംബത്തെ പാട്ടിന്റെ കുടുംബം എന്ന് വിശേഷിപ്പിക്കാന്‍ ആകും. മഞ്ചേരി ഗേള്‍സ് ഹൈസ്കൂളിലെ ഉര്‍ദു അദ്ധ്യാപകന്‍ സബാഹ് വണ്ടൂരിന്റെയും എടക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സ് നഫീസയുടെയും മക്കള്‍ക്ക്‌ പാട്ട് കിട്ടിയത് രക്തത്തിലൂടെ ആയിരിക്കണം. സബാഹ് വണ്ടൂരും നഫീസയും പാട്ടു പാടുന്ന കൂട്ടത്തില്‍ ആയിരുന്നു. വേദികളില്‍ പാടിയിരുന്നില്ലെന്കിലും വീട്ടിലെ തങ്ങളുടെ കൊച്ചു സദസ്സിനു മുമ്പില്‍ ഇരുവര്‍ക്കും പാടാന്‍ നിരവധി

ഇത് നിനക്കുള്ള സമ്മാനം

ഇമേജ്
ഇത് നിനക്കുള്ള സമ്മാനം നിനക്കു ഞാന്‍ സമ്മാനിക്കുന്നു പ്രണയത്തിന്റെ ചെന്ചോപ്പ് ഇനിയും അടര്‍ന്നു പോയിട്ടില്ലാത്ത ഈ ഹൃദയം. നേര്‍ വരകള്‍ ഇല്ലാതെ പോയ ജീവിതത്തിലെ ചിതറിത്തെറിച്ച സ്വപ്‌നങ്ങള്‍. ആത്മാവില്‍ ചിതല്‍ അരിച്ചു പോയിട്ടില്ലാത്ത സ്വപ്ന ദേശത്ത് നിന്നും ഒരു പ്രണയ സന്ദേശം. കാലങ്ങള്‍ക്കു അപ്പുറത്ത് നിന്നും നിന്നെ തേടി ഒരു സന്ദേശം എത്തിയേക്കും നിനക്കു അറിയാത്ത ഭാഷ ആണെന്കിലും അതിലെ വരികള്‍ നീ തിരിച്ചറിയും അനുഭവിച്ചിട്ടില്ലാത്ത വികാരം ആണെന്കിലും അത് നിന്നെ കീഴ്പ്പെടുതിക്കലയും. ചിലപ്പോള്‍ അക്കാലം വരേയ്ക്കും നമ്മള്‍ പിരിയാതെ പിരിഞ്ഞെക്കും പറയാതെ പോയേക്കും എങ്കിലും, പക്ഷെ നമ്മള്‍ സംസാരിച്ചു കൊണ്ടിരിക്കും ഒന്നും പരയാനില്ലാതാകും വരെ നമ്മള്‍ പ്രണയിച്ചു കൊണ്ടിരിക്കും നമ്മള്‍ നമ്മള്‍ അല്ലാതാകും വരെ നിന്നോട് എനിക്ക് പ്രണയം ഇല്ലാതാകുമ്പോള്‍ നീ അറിയേണ്ടുന്ന ഒരു കാര്യമുണ്ട് ഇല്ലാതായത് പ്രണയം ആയിരുന്നില്ല ഞാന്‍ ആയിരുന്നെന്നു അത് വരേയ്ക്കും, നിന്നെ പ്രണയിക്കാന്‍ എന്നെ അനുവദിക്കുക ഒരു ഗസല്‍ പോലെ നീ എന്നില്‍ നിറയട്ടെ.
ഇമേജ്
വര്‍ത്തമാനം ആഴ്ചപ്പതിപ്പ് 22/03/2009

പ്രണയ ദൂരങ്ങള്‍

ഇമേജ്
പ്രണയ ദൂരങ്ങള്‍ ഉയര്‍ന്നകുന്നിന്‍ മുകളില്‍ മഞ്ഞപ്പൂക്കളുടെയും പനിനീര്‍ ചെടികളുടെയും മദ്ധ്യേ നീ താഴ്‌വരയുടെ നിബിടതയില്‍ ഒച്ചപ്പെടുത്തലുകളുടെ അസ്വാരസ്യങ്ങള്‍ ഉണ്ടെങ്കിലും ഏകാന്തതയില്‍ ഞാന്‍. നമുക്കു മദ്ധ്യേ പുഞ്ചിരിപ്പാലത്തിന്റെ പ്രഭാത പ്രദോഷങ്ങള്‍ കണ്ണുകളിലെ നക്ഷത്ര തിളക്കം വെയില്‍ ചായ്ച്ചയുടെ പൊന്‍ നിറം പേമാരി പെയ്യും വഴികളില്‍ കുടയില്ലാ സന്ചാരങ്ങള്‍ വേരുതെയോര്‍മ്മകള്‍ പാഴ് കിനാവുകള്‍ അറിയാ നോവിന്റെ കാഴ്ച കൈമാറ്റ്ഹന്ങള്‍ പിന്നെ നീ, നിന്റെ യാത്രകള്‍ ഞാന്‍, എന്റെ കണ്ടെത്തലുകള്‍ നമുക്കിടയില്‍ ഭൂമിയുടെ ഭ്രമണം.

എന്താണ് പറയാനുള്ളത്

എനിക്ക് എന്താണ് നിങ്ങളോട് പറയാനുള്ളത്? അല്ലെങ്കിലും എനിക്ക് എന്നോട് തന്നെ എന്തെങ്കിലുംപറയാനുണ്ടോ? ഏകാഗ്രത നഷ്ടപ്പെട്ട മനസ്സില്‍ നിന്നും പറയാനുള്ള കാര്യങ്ങള്‍ കൃത്യമായി പുറത്തേക്ക് വരില്ലല്ലോ. എല്ലാവര്‍ക്കും എന്തൊക്കെയോ പറയാനുള്ള ലോകത്തില്‍ ഒന്നും പറയാനില്ലാതെയും ആരെങ്കിലും വേണമല്ലോ? ഇപ്പോഴത്തെ അവസ്ഥ അടിമുടി നിരാശയാണ്. ഒന്നും ചെയ്യാനാവത്തവന്റെ നിരാശ. അതിനെ എന്ത് പേരിട്ടാണ്‌ വിളിക്കുക എന്ന് എനിക്ക് അറിയില്ല. എന്തൊക്കെയോ ചെയ്യാന്‍ ബാക്കി ഉണ്ട്. എന്നിട്ടും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ. പ്ലാറ്റ്ഫോമില്‍ ഓടി എത്തുമ്പോഴേക്കും തീവണ്ടി വേഗത കൈവരിച്ചാല്‍ എന്താണ് ചെയ്യാന്‍ കഴിയുക? വെറുതെ നോക്കി നില്‍ക്കുക തന്നെ. ജീവിതം കൈവിട്ടു പോകുന്നവന്റെ മുഖം ആയിരിക്കുമോ അപ്പോള്‍ ആ യാത്രക്കാരന്? കൈവെള്ളയില്‍ നിന്നും വെള്ളം ഊര്‍ന്നു പോകുന്നത് വെറുതെ കാണാന്‍ മാത്രമെ കഴിയുകയുള്ളൂ. ജീവിതം എന്നതിന് ദൈവം പരീക്ഷണം എന്ന് കൂടി അര്‍ഥം കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നു. ആര്‍ക്കറിയാം. എല്ലാം അറിയുന്നവന്‍ ഓരോരോ വേഷവും തന്നു ഭൂമിയിലേക്ക് അയച്ചിരിക്കുന്നു നമ്മളെ എല്ലാവരെയും. സ്റ്റേജില്‍ റോള്‍ തീരും വരെ അഭിനയിച്ചേ മതിയാവുക ഉള