പോസ്റ്റുകള്‍

ജനുവരി, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പാട്ടുകള്‍ പാടി, കടലുകള്‍ താണ്ടി ജൊവാനലീന്‍

ഇമേജ്
ആദ്യനോട്ടത്തില്‍ മലയാള ചലച്ചിത്ര താരം കല്‍പ്പനയെ ഓര്‍മ്മവരും, പക്ഷേ, പേര് കേട്ടാല്‍ മലയാളിയുടെ നാവിന് അത്ര പെട്ടെന്നൊന്നും വഴങ്ങുകയുമില്ല- ഫിലിപ്പിനോ സ്വദേശി ജൊവാനലീന്‍ അന്റോണിയോ ബറൂസോ എന്ന് നാവു വടിച്ചാലും ഇല്ലെങ്കിലും കുറച്ചു കഷ്ടപ്പെട്ടാലേ മലയാളിക്ക് പറയാനാവു. അല്‍ ഖോര്‍ ബലദ്‌ന പാര്‍ക്കാണ് ജൊവാനിന്റെ ഇപ്പോഴത്തെ കര്‍മകേന്ദ്രം. ബലദ്‌നയിലെ പ്രോഗ്രാം കോര്‍ഡിനേറ്ററാണ് അവര്‍. കുറച്ചു നാളുകളിനി ഖത്തറിലുണ്ടാവും ജൊവാന്‍. നാല്‍പ്പതുകാരിയായ ജൊവാനലീനെ കുറിച്ച് പറയാന്‍ എന്താണ് വിശേഷമെന്ന് തോന്നിയേക്കാം. ഖത്തറിലെത്തുന്നതിന് മുമ്പുള്ള ഒരു വ്യാഴവട്ടക്കാലം ലോകം ചുറ്റുകയായിരുന്നു അവര്‍. ഇക്കാലത്തിനിടയില്‍ ലോകത്തിലെ 156 രാജ്യങ്ങളാണ് അവര്‍ കണ്ടുതീര്‍ത്തത്. വെറുതെ കാണുകയായിരുന്നില്ല, കടലില്‍ പാട്ടുപാടി, രാജ്യങ്ങള്‍ സന്ദര്‍ശിച്ച് സംഗീത സാന്ദ്രമായ പന്ത്രണ്ടു വര്‍ഷങ്ങള്‍ അവര്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഏഴ് വന്‍കരകളിലൂടേയും രാജ്യങ്ങളിലൂടെ സഞ്ചരിച്ച ജൊവാനലീന്‍ കടലില്‍ സ്വപ്‌നത്തിലെന്നപോലെ പാട്ടുപാടി യാത്ര പോവുകയായിരുന്നു. വലിയ വിനോദ യാത്രാ കപ്പലുകളിലെ ഗായക സംഘമായിരുന്നു ജൊവാനലിന്റെ കുടുംബം. അച്ഛന

ഉപരോധം ഖത്തറിന് നല്കിയത്

ഇമേജ്
ചുറ്റുവട്ടത്തുമുള്ള രാജ്യങ്ങള്‍ പറ്റാവുന്ന അതിര്‍ത്തികളെല്ലാം അടച്ചിട്ടാല്‍ ഒരു രാജ്യം എന്തുചെയ്യും? ചോദ്യം ഖത്തറിനോടാണെങ്കില്‍ ഉത്തരം ഇവിടുത്തുകാരുടെ അനുഭവമാണ്- സ്വയംപര്യാപ്തത്‌യ്ക്കാവശ്യമായതെല്ലാം വേഗത്തില്‍ ചെയ്യും. ബലദ്‌നയുടെ പരസ്യവാചകം പോലെ- ടുഗെതര്‍, ടുവേര്‍ഡ് സെല്‍ഫ്‌സഫിഷ്യന്‍സി! (സ്വയംപര്യാപ്തതയിലേക്ക് നമ്മളൊരുമിച്ച്). സ്വപ്‌നം കാണുന്നതു പോലെയായിരുന്നു ആളുകള്‍ ആ വാര്‍ത്ത കേട്ടത്. ഉപരോധം മറികടക്കാന്‍ നാലായിരം പശുക്കള്‍ ഖത്തറിലെത്തുന്നു. കുറേയെണ്ണം പറന്നെത്തും; വേറെ കുറേയെണ്ണം കപ്പലിലും. ആസ്‌ത്രേലിയയില്‍ നിന്നും അമേരിക്കയില്‍ നിന്നും പശുക്കളെ കൊണ്ടുവരാന്‍ വേണ്ടി മാത്രം ഖത്തര്‍ എയര്‍വെയ്‌സ് പറന്നു- ഒരു രാജ്യം ഒന്നിച്ചു നിന്ന കാഴ്ച! ബലദ്‌ന അഥവാ നമ്മുടെ രാജ്യം ഏതൊരു വികസനത്തിന്റേയും ആദ്യ ചുവട് വെയ്പുണ്ടാകുന്നത് സ്വപ്‌നങ്ങളിലാണ്. ഒരു സ്വപ്‌നം വലിയ യാഥാര്‍ഥ്യമായി മാറിയ കാഴ്ചയാണ് അല്‍ഖോറിലെ ബലദ്‌ന ഫാമും ഉത്പന്നങ്ങളും.  തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന ആട്ടിറച്ചിയും ആട്ടിന്‍ പാല്‍ ഉത്പന്നങ്ങളും എന്ന ലക്ഷ്യത്തോടെയായിരുന്നു ബലദ്‌ന ഫാമിന്റെ തുടക്കം. ഫാം വികസിപ്പിക്കുമ്പോള്‍ പ