പോസ്റ്റുകള്‍

മാർച്ച്, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വര്‍ണ്ണ ചിത്രങ്ങളില്‍ ജീവിതത്തിന് നിറം കൊടുക്കുന്നവര്‍

ഇമേജ്
പ്രകൃതി മനോഹരമായ ഇടുക്കിയില്‍ നിന്നും വര്‍ണ്ണത്തില്‍ ചാലിച്ച ഭംഗിയുള്ള ചിത്രങ്ങളുമായി അവര്‍ നിങ്ങളെ തേടിയെത്തും. അവരുടെ സംഘത്തില്‍ എട്ടോ പത്തോ പേരുണ്ടാകും. കാഞ്ഞങ്ങാട്ടോ തലശ്ശേരിയിലോ കോഴിക്കോടോ മഞ്ചേരിയിലോ ആലുവയിലോ തൃപ്രയാറിലോ കിളിമാനൂരിലോ ചങ്ങനാശ്ശേരിയിലോ മുണ്ടക്കയത്തോ മാവേലിക്കരയിലോ കട്ടപ്പനയിലോ ഒക്കെ ക്യാംപ് ചെയ്യുന്ന അവരെ നിങ്ങള്‍ ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടാകും. കൈയ്യില്‍ വര്‍ണ്ണ ചിത്രങ്ങളും പിടിച്ച് നിങ്ങളുടെ ഓഫീസില്‍ ഒരു തവണയെങ്കിലും അവരില്‍ ആരെങ്കിലും സന്ദര്‍ശിച്ചിട്ടുണ്ടാകും. ''സര്‍, ചിത്രങ്ങള്‍ വേണോ'' എന്ന ചോദ്യക്കാരനെ വെറുതെയെങ്കിലും ശ്രദ്ധിക്കാതിരിക്കാന്‍ നിങ്ങള്‍ക്കാവില്ല. അവരുടെ കൈയ്യില്‍ നിരവധി ചിത്രങ്ങളുണ്ടാകും- പ്രകൃതി ദൃശ്യങ്ങള്‍, എണ്ണഛായാ ചിത്രങ്ങള്‍, ദേശീയ നേതാക്കള്‍, ദൈവങ്ങള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍, മൃഗങ്ങള്‍, കുട്ടികള്‍, ചരിത്ര സ്മാരകങ്ങള്‍, ഭൂപടം..... നോക്കുന്നയാളുടെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു ചിത്രമെങ്കിലും അവരുടെ കൈയ്യില്‍ കണ്ടെത്താന്‍ കഴിയും. ഇടുക്കി ജില്ലയിലെ വാത്തിക്കുടി പഞ്ചായത്തിലെ മുരിക്കാശ്ശേരി പ്രദേശത്തെ ഒരു കൂട്ടം യുവാക്കളാ

സംഗീതം പോലെ ആസ്വദിക്കാനൊരു ജീവിതം

ഇമേജ്
ലതാ മങ്കേഷ്‌ക്കറിന്റെ പാട്ടുകേള്‍ക്കുന്ന അതേ ആസ്വാദനത്തോടെ വായിച്ചു തീര്‍ക്കാനാവും ജമാല്‍ കൊച്ചങ്ങാടിയുടെ ലതാ മങ്കേഷ്‌ക്കര്‍ സംഗീതവും ജീവിതവും എന്ന പുസ്‌തകം. നീണ്ടകാലത്തെ തയ്യാറെടുപ്പുകള്‍ക്കും പഠനത്തിനും ശേഷം തയ്യാറാക്കിയ ഈ പുസ്‌തകം തീര്‍ച്ചയായും ഇന്ത്യയുടെ വാനമ്പാടിയെ കുറിച്ച്‌ മലയാളത്തിലുള്ള ഏറ്റവും മികച്ച ഗ്രന്ഥമാണ്‌. ഗോവയിലെ മങ്കേഷി ഗ്രാമത്തില്‍ നിന്നും ലോകസംഗീത പ്രേമികളുടെ ഹൃദയത്തിലേക്ക്‌ കുടിയേറിയതാണ്‌ ലതയുടെ നാമം. ലതാ മങ്കേഷ്‌ക്കറെ കുറിച്ചുള്ള തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങളും സ്വകാര്യതകളും അറിയണമെന്ന്‌ ആഗ്രഹിക്കുന്നവരെ ഈ ഗ്രന്ഥം തൃപ്‌തിപ്പെടുത്തില്ലെന്ന്‌ മുഖവുരയിലൊരിടത്ത്‌ ഗ്രന്ഥകാരന്‍ രേഖപ്പെടുത്തുന്നുണ്ട്‌. എന്നാല്‍ ലത എന്ന നാദത്തിന്റെ ജീവിതം തുറന്ന പുസ്‌തകം പോലെ ഇതില്‍ വെളിപ്പെട്ടു കിടക്കുന്നുണ്ട്‌. ഓര്‍മയിലെ ലതാ മങ്കേഷ്‌ക്കര്‍ക്ക്‌ തങ്കമ്മായിയുടെ രൂപവും ശബ്‌ദവും മുല്ലപ്പൂവിന്റെ മണവുമാണെന്നാണ്‌ പുസ്‌തകത്തിന്റെ അവതാരികയില്‍ രവിമേനോന്‍ എഴുതിയിരിക്കുന്നത്‌. അവരുടെ ഗാനങ്ങള്‍ കേള്‍ക്കുന്ന ആര്‍ക്കും തോന്നുന്ന ഒരു കാര്യമാണത്‌. ഓരോരുത്തരുടേയും കുടുംബത്തിലെ തങ്കമ്മായിക്കു തുല്യമാ