പോസ്റ്റുകള്‍

സെപ്റ്റംബർ, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

രണ്ടു പെരുന്നാള്‍ കഥകള്‍

ഇമേജ്
ഒന്ന് കൂട്ടുകുടുംബങ്ങളുടെ പെരുന്നാള്‍ പെരുന്നാള്‍ തലേന്ന് രാത്രി വലിയ വീട് മുഴുവന്‍ വെളിച്ചമായിരിക്കും. നാളെ കുടുംബത്തിലെ മുഴുവനാളുകളും ഒത്തുചേരുന്ന സന്തോഷമായിരിക്കും തറവാട്ടിന്. പെരുന്നാള്‍ തലേന്ന് രാത്രി വീട് ഉറങ്ങുമ്പോള്‍ ഏറെ വൈകിയിരിക്കും. കുട്ടികളുടെ കശപിശയും പെരുന്നാള്‍ വസ്ത്രങ്ങള്‍ എടുത്തുവെക്കലും സ്ത്രീകളുടെ പെരുന്നാള്‍ ഒരുക്കവുമൊക്കെ കഴിയുമ്പോഴേക്കും നേരം ഏറെ വൈകിയിട്ടുണ്ടാകും. നോമ്പിന്റെ അവസാന നാളില്‍ മഗ്‌രിബ് ബാങ്ക് കഴിയുമ്പോഴേക്കും ആകാശത്തിന് വല്ലാത്ത ചോപ്പ് നിറമായിരിക്കും. വീട്ടിലെ 'പെണ്ണുങ്ങള്‍' (വടക്കേ മലബാറില്‍ സ്ത്രീകളെ പെണ്ണുങ്ങള്‍ എന്നാണ് പറയുക, മലപ്പുറത്ത് അതിന് ഭാര്യ എന്ന അര്‍ഥവും) കൈയ്യിലണിയുന്ന മൈലാഞ്ചി പോലെ വല്ലാത്ത ചോപ്പ്. നോമ്പ് തുറന്നു കഴിഞ്ഞയുടന്‍ തക്ബീറിന്റെ മന്ത്രധ്വനികളായി. ആണ്‍കുട്ടികള്‍ പടക്കം പൊട്ടിച്ച് രസിക്കുമ്പോള്‍ പെണ്‍കുട്ടികളുടെ പട പുറത്തേ 'നീറായി'യിലെ (അടുക്കള) അമ്മിയില്‍ മൈലാഞ്ചി അരക്കുന്ന തിരക്കിലായിരിക്കും. രാത്രി മുഴുവന്‍ മൈലാഞ്ചി കൈകളിലിട്ട്, മൊഞ്ചുള്ള വിരലുകളിലെ ചോപ്പ് മുഴുവന്‍ കിടക്കയ്ക്കും പായയ്ക്കും കൂടി നല്കിയാലേ അവര്‍ക

നോമ്പിന്റെ സുഗന്ധം തുര്‍ക്കുമാന്‍ ഗേറ്റില്‍ നിന്ന് തായത്തെരുവിലേക്ക്

ഇമേജ്
നോമ്പ് ആദ്യം സുഗന്ധമായാണ് അനുഭവപ്പെടുക. തുടക്കം മാത്രമല്ല, ഞങ്ങള്‍ തലശ്ശേരിക്കാര്‍ക്ക് റമദാനെന്നാല്‍ ആദ്യം മുതല്‍ അവസാനം വരെ സുഗന്ധത്തിന്റെ അകമ്പടിയുള്ള മാസമാണ്. ഞങ്ങളുടെ പ്രൗഢവും ഗംഭീരവുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ തീന്മേശകളെ ഉയര്‍ച്ച താഴ്ചകളില്ലാതെ അലങ്കരിക്കുന്നത് ഈ മാസത്തിലാണ്. ഞങ്ങളുടെ ഭക്ഷണ രീതികളെ മറ്റുള്ളവര്‍ എന്തുപറയുന്നെന്നും എന്ത് വിളിക്കുന്നുവെന്നും ഞങ്ങളാരും പരിഗണിക്കാറേയില്ല. പേര്‍ത്തും പേര്‍ത്തും ഞങ്ങളുടെ ഭക്ഷണ രീതികളെ കളിയാക്കുകയും അതിശയത്തോടെ കാണുകയുമൊക്കെ ചെയ്ത പലരും പിന്നീട് അതിഥികളായി ഇവയൊക്കെ കഴിക്കുകയും അനുമോദിക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെന്നത് വേറെ കഥ. നോമ്പിന്റെ ആദ്യ സുഗന്ധം അടിച്ചു കയറുക പള്ളികളില്‍ നിന്നാണ്. നോമ്പ് തുടങ്ങാന്‍ കഷ്ടിച്ച് ഒരാഴ്ച ബാക്കിയുണ്ടാകുമ്പോഴായിരിക്കും പള്ളികളില്‍ വെള്ള പൂശുകയും പഴയ പുല്‍പ്പായകള്‍ മാറ്റി പുതിയത് വിരിക്കുകയും ചെയ്യുക. നോമ്പിന് പുതിയ പായയുടെ മണം കൂടിയുണ്ട്. പള്ളിച്ചുമരിലടിച്ച ചുണ്ണാമ്പിന്റേയും പുതിയ പായകളുടേയും മണവും നോമ്പ് എത്തിയെന്ന് ഓര്‍മ്മിപ്പിക്കും. നോമ്പ് സുഗന്ധമായി പിന്നെ അറിയുക ഉന്നക്കായയുടേയും ഇറച്ചിപ്പത്തിലിന്റേയും കോഴിയട

ക്ലാസ്സ്മേറ്റ്‌സ്

ഇമേജ്
വെള്ളിത്തിരയില്‍ നിറഞ്ഞാടുന്ന യുവത്വം പാടിത്തീര്‍ക്കുന്നു. മതിയാവില്ലൊരുനാളിലും ഈ നല്ലൊരു നേരം ഇനിയില്ലിതുപോലെ സുഖമറിയുന്നൊരു കാലം... വീട്ടില്‍ പണിയൊതുക്കി, മകളുടെ കുട്ടിയെ അടുത്ത വീട്ടിലാക്കി, സൊറ പറഞ്ഞ്, കയറ്റം കയറി, വിശാലമായ കുന്നിന്‍പുറത്തെ വളര്‍ന്നുപൊങ്ങിയ പുല്ലുകള്‍ വകഞ്ഞുമാറ്റി, കംബ്ലാരി ഇ കെ നായനാര്‍ സ്മാരക വായനശാലയിലെ അക്ഷയ ക്ലാസ്സ് മുറിയില്‍ മൂവര്‍ സംഘമെത്തിയത് പഠിക്കാനാണ്- കംപ്യൂട്ടര്‍ പഠിക്കാന്‍! കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരത്തിനു സമീപം വള്ള്യാട് പട്ടികവര്‍ഗ്ഗ കോളനിയിലെ 66 വയസ്സുകാരി എം ചിയ്യയിയും 60 വയസ്സുള്ള കിഴക്കെ പുരയില്‍ ജാനകിയും 52കാരി പെരിങ്കൊളവന്‍ നാരായണിയും ക്ലാസ്‌മേറ്റ്‌സാണ്. വെറും ക്ലാസ്സ്‌മേറ്റ്‌സല്ല- ഇ ക്ലാസ്‌മേറ്റ്‌സ്. മൂന്നു പേരും ഒരുമിച്ചാണ് കംപ്യൂട്ടര്‍ ക്ലാസ്സിനു പോയിരുന്നത്. മുമ്പൊരിക്കലും അവര്‍ പഠിക്കാന്‍ പോയിട്ടില്ല, സ്‌കൂളിലും കുടിപ്പള്ളിക്കൂടകത്തിലുമൊന്നും അവര്‍ പഠിച്ചിട്ടേയില്ല. പിന്നെ, ഇപ്പോഴെന്താണിങ്ങനെ! ചീയ്യയിയുടേയും ജാനകിയുടേയും നാരായണിയുടേയും മക്കളൊക്കെ സ്‌കൂളിലും കോളെജിലും പോയിട്ടുണ്ട്. എന്നാല്‍ അവരാരും കംപ്യൂട്ടര്‍ പഠിച്ചിട്ടില്ല. അമ്മമാര്