പോസ്റ്റുകള്‍

മാർച്ച്, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പാലങ്ങളുടെ തത്വചിന്ത

ഇമേജ്
പാലമെന്നാല്‍ ജീവിതം എന്നു തന്നെയാണ് അര്‍ഥം. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ. പക്ഷേ, ചില പാലങ്ങള്‍ അങ്ങോട്ടേക്ക് മാത്രമുള്ളതാണ്, ഇങ്ങോട്ടേക്ക്..... പാലത്തിന് പറയാനുള്ള തത്വചിന്ത എന്തായിരിക്കും? ജീവിതത്തെ കുറിച്ചുള്ള ചിന്തകള്‍ തത്വങ്ങളായി പാലത്തിന് പറയാനാകാവുന്നത്രയും ആര്‍ക്കാണ് ഓതിത്തരാന്‍ കഴിയുക? ഓരോ പാലത്തിന്റേയും താഴേക്കൂടി കുറേ വെള്ളമൊഴുകും. തോണിയും മരവും മീനുകളും ഒഴുകിപ്പോകും. ചിലപ്പോള്‍ മനുഷ്യരും ചത്ത ജീവജാലങ്ങളും അറിയാതെ അതുവഴി കടന്നു പോകും. ഓരോ പാലത്തിന്റേയും മുകളിലൂടെ എണ്ണിത്തീര്‍ക്കാനാവാത്തത്രയും വാഹനങ്ങള്‍ കടന്നു പോകും. കാല്‍നടയായി മനുഷ്യരും പശുക്കളും കൈവണ്ടികളും കടന്നുപോകും. അപ്പോഴെല്ലാം പാലങ്ങള്‍ നിശ്ചലരായി ഒന്നുമറിയാത്തതു പോലെ നില്‍ക്കുന്നുണ്ടാകും. പക്ഷേ, പാലം എല്ലാം അറിയുന്നുണ്ടാകും. പാലമെന്നാല്‍ ജീവിതമാണല്ലോ. ജീവിതമെന്നാലും ഒരു പാലത്തിന്റെ രണ്ടു കരകളിലേക്കുള്ള സഞ്ചാരമാണല്ലോ. കടലെന്നും പുഴയെന്നുമൊക്കെ കേള്‍ക്കാന്‍ തുടങ്ങിയ കാലം മുതലേ മോഹിപ്പിച്ച നാമങ്ങളായിരുന്നു. ഓരോ തവണയും കടല്‍ കാണുമ്പോഴും പുഴ പിന്നില്‍ മറയുമ്പോഴും മനസ്സ് വല്ലാത്ത മോഹത്തോടെ ഒരുപാടു നേ

ചൂരിദാറുകള്‍ കഥ പറയുന്നു

ഇമേജ്
നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആഗ്രയിലേക്കും അലീഗഢിലേക്കും ദല്‍ഹിയിലേക്കുമൊക്കെ യാത്ര നടത്തിയത്. താജ്മഹലും അലീഗഢ് മുസ്‌ലിം സര്‍വ്വകലാശയും ചെങ്കോട്ടയും ചാന്ദ്‌നിചൗക്കും പാര്‍ലമെന്റ് മന്ദിരവും പോലെ പെട്ടെന്ന് ശ്രദ്ധിച്ച മറ്റൊരു കാര്യം കൂടിയുണ്ടായിരുന്നു ആ യാത്രയില്‍. ഉത്തരേന്ത്യയിലെ വനിതകളുടെ വേഷമായിരുന്നു അന്ന് പ്രത്യേകം ശ്രദ്ധിച്ച മറ്റൊരു കാര്യം. കേരളത്തില്‍ ചൂരിദാറിനെ കുറിച്ച് അറിയുന്നതിനും എത്രയോ മുമ്പുതന്നെ (ഒരുപക്ഷെ നൂറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ) ഉത്തരേന്ത്യയില്‍ ചൂരീദാറും അതിന്റെ മറ്റൊരു രൂപമായ സല്‍വാറും കമ്മീസുമൊക്കെ വ്യാപകമായി ഉപയോഗിച്ചിരുന്നു. മുഗളന്മാരില്‍ നിന്നും പത്താന്‍കാരില്‍നിന്നുമൊക്കെയാണ് ഉത്തരേന്ത്യയില്‍ സല്‍വാറും കമ്മീസും വ്യാപിച്ചിട്ടുണ്ടാവുക. അവരായിരുന്നല്ലോ നൂറ്റാണ്ടുകളോളം ദല്‍ഹി സുല്‍ത്താനേറ്റിന്റെ അധിപന്മാര്‍. കേരളീയ വേഷമെന്ന് പറയുന്ന സാരിയേക്കാളും എന്തുകൊണ്ടും മികച്ചതാണ് ചൂരിദാറെന്ന് അഭിപ്രായപ്പെടുന്നവര്‍ തീര്‍ച്ചയായും പുരുഷന്മാരല്ല; സ്ത്രീകള്‍ തന്നെയാണ്. എടുത്തണിയാന്‍ മാത്രമല്ല, ഉപയോഗിക്കാനും യാത്രയ്ക്കും ജോലിക്കും എന്നുവേണ്ട, എല്ലാ കാര്യങ്ങള്‍ക്കും സ

വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടാക്കുന്നവര്‍

തടിയന്റവിട നസീറും ഷഫാസും സൂഫിയാ മഅ്ദനിയും ലവ് ജിഹാദുമൊക്കെ തത്കാലം വിസ്മൃതിയിലേക്ക് മറഞ്ഞു. ഇനിയെന്തുതരം വാര്‍ത്തകളാണ് പ്രധാന വാര്‍ത്തകളും ന്യൂസ് അവറുകളുമാക്കി അവതരിപ്പിക്കുകയെന്ന വേവലാതിയായിരിക്കണം ഡസ്‌കുകളിലെ സീനിയര്‍ മോസ്റ്റുകളെ ആശങ്കപ്പെടുത്തുന്നുണ്ടാവുക. ലാവലിനും പിണറായി വിജയനും മുത്തൂറ്റ് പോള്‍ വധവും എസ് കത്തിയുമൊക്കെ കത്തിപ്പടര്‍ന്ന് തീര്‍ന്നപ്പോഴാണ് ലവ് ജിഹാദും അതിനു പിറകെ തടിയന്റവിട നസീറുമൊക്കെ ഭാഗ്യം പോലെ കയറി വന്നത്. നസീറിനേയും ഷഫാസിനേയുമൊക്കെ തെളിവെടുപ്പ് നടത്താനായി കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന രണ്ടുനാളുകളായിരുന്നു ദൃശ്യമാധ്യമങ്ങളിലെ 'എക്‌സ്‌ക്ലൂസീവ്' ജേണലിസ്റ്റുകള്‍ക്ക് പാപ്പരാസിപ്പണിയെടുക്കാന്‍ വീണുകിട്ടിയത്. രാത്രിയും പകലുമില്ലാതെ കര്‍ണാടക അന്വേഷണ സംഘത്തിനു പിറകെ നടന്ന് അവരെ പരമാവധി അലോസരപ്പെടുത്തി, അന്വേഷണത്തിന് പോലും സാധിക്കാത്തവിധത്തില്‍ പെരുമാറാന്‍ കേരളത്തിലെ 'ഉന്നതകുല ജാതരായ' ജേണലിസ്റ്റുകള്‍ക്ക് സാധിച്ചു. തങ്ങള്‍ പറയുന്നതാണ് ശരി, തങ്ങള്‍ പറയുന്നത് മാത്രമാണ് ശരിയെന്ന് കരുതി വിടുവായത്തം വിളമ്പുന്ന ചാനല്‍ ജേണലിസ്റ്റുകളിലെ ഭൂരിപക്ഷത്തി

സംഗീതം പെയ്യുന്ന വീട്

കോഴിക്കോട് മലബാര്‍ കൃസ്ത്യന്‍ കോളെജിന് സമീപത്തെ മണപ്പാട് വീട്ടില്‍ മതവും ശാസ്ത്രവും സംഗീതവും കലയുമെല്ലാം കൈകോര്‍ത്തു പിടിച്ചാണ് കഴിയുന്നത്. ഇവിടെയാണ് എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി എ ഫസല്‍ ഗഫൂര്‍ ഭാര്യ ഷമീലയ്ക്കും മക്കളായ അബ്ദുല്‍ ഗഫൂറിനും അബ്ദുറഹ്മാനും ഹമീദ് ഫസല്‍ ഗഫൂറിനോടുമൊപ്പം താമസിക്കുന്നത്. കൊടുങ്ങല്ലൂര്‍ സ്വദേശി ഡോ. അബ്ദുല്‍ ഗഫൂറെന്ന ആധുനിക മുസ്‌ലിം നവോഥാന നായകരില്‍ ഒരാളുടെ മകനായ ഡോ. ഫസല്‍ ഗഫൂറും മുന്‍ കേന്ദ്രമന്ത്രിയും ഗവര്‍ണറുമൊക്കെയായിരുന്ന എ അബ്ദുറഹീമിന്റെ മകളായ ഷമീലയും 'മെയ്ഡ് ഫോര്‍ ഈച്ച് അദര്‍' ആണ്. ഏറെ തിരക്കുള്ള പിതാവിനെ കണ്ടു ശീലിച്ച മകള്‍ക്ക് ഭര്‍ത്താവിന്റെ തിരക്കുകളോട് എളുപ്പത്തില്‍ സമരസപ്പെടാനാകുന്നതാണ് തന്റെ എല്ലാ വിജയങ്ങള്‍ക്കും പിറകിലെന്ന് ഫസല്‍ ഗഫൂര്‍ അഭിമാനത്തോടെ പറയുന്നു. ഷമീല ജനിക്കുന്നതിനു മുമ്പു തന്നെ കേന്ദ്രത്തില്‍ മന്ത്രിയും ഗവര്‍ണറുമൊക്കെയായിരുന്നു പിതാവ്. അങ്ങനെയൊരു പിതാവിന്റെ മകള്‍ക്ക് ഭര്‍ത്താവിന്റെ തിരക്കുകളെ എളുപ്പത്തില്‍ തിരിച്ചറിയാനാകും. ന്യൂറോളജിസ്റ്റ്, പൊതുപ്രവര്‍ത്തകന്‍, സംഘടനാ ഭാരവാഹി തുടങ്ങിയ നിലകളില്‍ ഏറെ തിരക്കുകളാണ് ഡോ. ഫസല്‍ ഗഫ